Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

യുക്തിരഹിതവും അപൂർണ്ണവുമായ എ ഐ ക്യാമറകൾ: സാധാരണക്കാരെ ദ്രോഹിക്കുന്നതിന് ബ്യൂറോക്രാറ്റുകളുടെ കൈകളിലേൽപ്പിച്ച ഉപകരണം

റോഡിന്റെ ശോച്യാവസ്‌ഥമൂലം സംഭവിക്കുന്ന അപകടങ്ങൾക്ക് ആരെയാണ് ശിക്ഷിക്കേണ്ടത്? അവയിൽ എഐ കാമറകൾ എന്ത് റിപ്പോർട്ട് നൽകും?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2023, 09:30 am IST
in Article

സംസ്‌ഥാനത്തെ  പൗരന്മാരുടെ ജീവിതത്തെ ഒടുവിൽ വിലമതിക്കാനുള്ള മോട്ടോർ  വകുപ്പിന്റെ   ആത്മാർത്ഥമായ പരിശ്രമത്തിനും, തെറ്റുകളിലും അശ്രദ്ധകളിലും കർശന നിരീക്ഷണം നടത്തി  കുറ്റവാളികളെ ശിക്ഷിക്കാനുള്ള അവരുടെ ഇച്ഛാശക്തിക്കും നല്ല   നമസ്കാരം!

എന്റെ അഭിഭാഷക മനസ്സ് ഈ പ്രവർത്തികൾക്ക് പൂർണ്ണമായും അനുകൂലമാണെങ്കിലും, യുക്തിയുക്തമായി കാര്യങ്ങളെ  നോക്കിക്കാണുന്ന ഒരു സാധാരണ പൗരൻ എന്ന നിലയിൽ എനിക്കിത്  ദഹിക്കാൻ പ്രയാസമാണ്.  

നമ്മുടെ ഇടുങ്ങിയ, തിരക്കേറിയ റോഡുകൾ, അതിലും തിരക്കേറിയ കാൽനട ക്രോസിംഗുകൾ, നിറം മങ്ങിയ സീബ്രാ ലൈനുകൾ ഇവക്കു  നടുവിലൂടെയാണ് വാഹനങ്ങൾ നിരങ്ങി നീങ്ങുന്നത്. പോരാത്തതിന്    രാഷ്‌ട്രീയ പാർട്ടികളടക്കം റോഡുകളിൽ കുത്തിനിറുത്തിയിരിക്കുന്ന    പതാകകൾ, അപകടകരമായ രീതിയിൽ സ്ഥാപിച്ചിരിക്കുന്ന ബാനറുകൾ, പ്രകാശമാനമായ എൽഇഡി ലൈറ്റുകൾ, തല തിരിയുന്ന ഹോർഡിംഗുകൾ, ട്രാഫിക് സിഗ്നലുകളിൽ കാത്തുനിൽക്കാൻ ക്ഷമയില്ലാത്ത വിഐപികളോട് ട്രാഫിക് വാർഡൻമാരുടെ അമിത മര്യാദ, വാഹനങ്ങളുടെ അസഹനീയമായ ഹോൺ മുഴക്കൽ… ഇവയെല്ലാമാണ് നമ്മുടെ റോഡുകളിലെ പതിവ്  കാഴ്‌ച്ചകൾ!

ഏത് പ്രവർത്തിയും അത് ചെയ്യുന്നയാളുടെ ഉദ്ദേശ്യത്തെ അടിസ്ഥാനമാക്കിയാണ് വിശകലനം ചെയ്യപ്പെടേണ്ടത്. അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങളും റോഡിലെ മര്യാദയില്ലായ്‌മകളും മൂലം കേരളത്തിലെ തെരുവുകളിൽ രക്തച്ചൊരിച്ചിൽ കുറയ്‌ക്കുക എന്നതാണ് കാമറകൾ സ്‌ഥാപിക്കുക വഴി ട്രാഫിക് ഉദ്ദേശിക്കുന്നതെന്ന്  ഒറ്റനോട്ടത്തിൽ തോന്നാം. എന്നാൽ കുറച്ചുകൂടി അടുത്തും ആഴത്തിലും നോക്കുമ്പോൾ യഥാർത്ഥ ഉദ്ദേശം മറ്റൊന്നാണെന്നു വെളിപ്പെടുന്നു. ഭീമമായ തുക പിഴയായി ഈടാക്കി, സംസ്‌ഥാനത്തെ  വറ്റിപ്പോയ സർക്കാർ ഖജനാവുകൾ  നിറക്കാനാണ് ഉദ്ദേശമെങ്കിൽ നാണം കെട്ട  ഏർപ്പാടാണ് .

കുറ്റവാളികളെ തിരിച്ചറിയുന്നതിനും അവരെ  നിഷ്കരുണം ശിക്ഷിക്കുന്നതിനുമായി എ ഐ-പ്രാപ്തമാക്കിയ ക്യാമറകൾക്കായി ഭീമമായ തുക ചെലവഴിക്കുന്നതിന് മുമ്പ്, മെച്ചപ്പെട്ടതും വിശാലവും സുരക്ഷിതവുമായ റോഡുകൾ, ശരിയായ കാൽനട ക്രോസിംഗ്, സിഗ്നലിംഗ് സംവിധാനങ്ങൾ, ഉപയോഗയോഗ്യമായ സർവീസ് റോഡുകൾ, പ്രവർത്തനക്ഷമമായ തെരുവ് വിളക്കുകൾ, കാര്യക്ഷമമായ സംവിധാനങ്ങൾ എന്നിവ സൃഷ്ടിക്കാൻ അധികാരികൾ ധൈര്യം  കാണിക്കേണ്ടിയിരുന്നു.

വിവിധ ട്രാഫിക് കുറ്റകൃത്യങ്ങളുടെ പട്ടികയും അതിനുള്ള ശിക്ഷകളും മോട്ടോർ  വാഹന  വകുപ്പ്  വിശദമായിത്തന്നെപറഞ്ഞിട്ടുണ്ടെങ്കിലും, റോഡിന്റെ മോശം അവസ്ഥ കാരണം സംഭവിക്കുന്ന അപകടങ്ങൾക്ക്  നൽകേണ്ട  പിഴയൊന്നും പ്രസ്തുത പട്ടികയിൽ കണ്ടെത്തുന്നതിന് കഴിഞ്ഞിട്ടില്ല.  റോഡിന്റെ ശോച്യാവസ്‌ഥമൂലം സംഭവിക്കുന്ന   അപകടങ്ങൾക്ക് ആരെയാണ് ശിക്ഷിക്കേണ്ടത്? അവയിൽ എഐ  കാമറകൾ എന്ത് റിപ്പോർട്ട് നൽകും? വാഹനങ്ങളുടെ പടം  പിടിക്കുന്ന  നേരത്ത് റോഡുകളിലെ കുഴികൾ തിരിച്ചറിയാൻ എഐ ക്യാമറകൾ ഉപയോഗിച്ചിരുന്നെങ്കിൽ, അത് സമൂഹത്തിന് വലിയൊരുപകാരമാകുമായിരുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിന്റെ സ്വഭാവത്തിൽ വിവേചനരഹിതമാണ്. രാജാവ് നഗ്നനല്ലാതെ അതിന് തിരിച്ചറിയാൻ കഴിയില്ല. രാജാവിന്റെ നഗ്നതയിൽ നിലവിളിച്ച കുഞ്ഞിനെപ്പോലെ എഐ ശുദ്ധമാണ്, അത് കണ്ണിൽക്കാണുന്നത് അതുപോലെ വിളിച്ചു  പറയുക തന്നെ ചെയ്യും, അഥവാ രേഖപ്പെടുത്തും. എന്നാൽ അത്തരം അപ്രതീക്ഷിത വെളിപ്പെടുത്തലുകളിൽ നിന്ന് രാജാവിനെ സംരക്ഷിക്കാൻ എഐയുടെ ഔട്ട്പുട്ട് കൈകാര്യം ചെയ്യുന്നവർക്ക്  കഴിയും.

ട്രാഫിക് നിയമലംഘനങ്ങളുടെ കവറേജിൽ നിന്ന് ‘വേണ്ടപ്പെട്ടവർ’ എന്ന  ഒരു വിഭാഗത്തെ ഒഴിവാക്കിയിട്ട് എന്ത് സന്ദേശമാണ് സർക്കാർ ഇതിലൂടെ നൽകാൻ ശ്രമിക്കുന്നത്? അതോ അവരുടെ തലയോട്ടികളും എല്ലുകളും അപകടങ്ങളെ അതിജീവിക്കാൻ മാത്രം കട്ടിയുള്ളതാണോ?

എ ഐ  ക്യാമറകൾ വിവേചനപരമല്ലെങ്കിൽ, ഉടമസ്‌ഥരുടെയും  യാത്രക്കാരുടെയും സ്ഥാനമാനങ്ങളും രാഷ്‌ട്രീയ പശ്ചാത്തലവും പരിഗണിക്കാതെ തന്നെ തെറ്റുകൾക്ക്‌ ശിക്ഷിക്കപ്പെടുകയാണെങ്കിൽ, കാമറകൾക്ക്  പിന്നിലെ ഉദ്ദേശ്യം ഒരു പരിധിവരെ ആത്മാർത്ഥമായി കണക്കാക്കാം. ആർക്കും വിവേചനപരമായ പ്രത്യേകാവകാശങ്ങൾ കൽപ്പിച്ച് നൽകാതെയും ഇച്ഛാശക്തിയോടു  കൂടിയും സർക്കാർ ഒരു  നിയമം നടപ്പാക്കുന്നുവെങ്കിൽ അത് സ്വാഗതം ചെയ്യപ്പെടണം. അല്ലാത്തപക്ഷം, എ ഐ ക്യാമറകൾ സാധാരണക്കാരെ ദ്രോഹിക്കുന്നതിന്  ബ്യൂറോക്രാറ്റുകളുടെ കൈകളിലേൽപ്പിച്ച  ഉപകരണം  മാത്രമായിരിക്കും.  

അവസരം വരുമ്പോൾ ജനം പല്ലും നഖവും (ഒടുവിൽ വോട്ടും) ഉപയോഗിച്ച് അതിനെ എതിർക്കും.

– അഡ്വക്കേറ്റ് ബിജോയ്  പുലിപ്ര  

* കേരള, മദ്രാസ്  ഹൈക്കോടതികളിലും സുപ്രീം കോടതിയിലും കമ്പനി  കാര്യ കേസുകൾ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് ലേഖകൻ.)

Tags: എഐ ക്യാമറ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ഇബി-മോട്ടോര്‍ വാഹന വകുപ്പ് പകപോക്കല്‍ തുടരുന്നു; ഫ്യൂസൂരിയതിനു പകരമായി ജീപ്പില്‍ കെഎസ്ഇബി ബോര്‍ഡ് വച്ചതിന് പിഴ ചുമത്തി

Palakkad

എഐ ക്യാമറകളുടെ പ്രവര്‍ത്തനം; തപാല്‍ വകുപ്പിന് വരുമാന വര്‍ധനവ്, 15 ദിവസത്തിനിടെ അയച്ചത് 49193 നോട്ടീസുകൾ

Kerala

വീണ്ടും സമയപരിധി നീട്ടി സര്‍ക്കാര്‍; എന്നു മിഴിതുറക്കും ബസുകളിലെ ക്യാമറകള്‍

India

മുഖ്യമന്ത്രിയേയും ഫാരിസ് അബൂബക്കറേയും ബന്ധപ്പെടുത്തിയ വാര്‍ത്തയുമായി എത്തിയ സന്ധ്യാ രവിശങ്കര്‍ ആരോപണങ്ങളില്‍ ഉറച്ചനില്‍ക്കുന്നു

Kerala

പക, അത് വീട്ടാനുള്ളതാണ്;വാഹനത്തിനു മുകളില്‍ തോട്ടി വച്ചതിന് പിഴ അടപ്പിച്ചു മോട്ടോര്‍വാഹന വകുപ്പ്; ബില്‍ അടച്ചില്ല, എംവിഡി ഓഫിസിന്റെ ഫ്യൂസൂരി കെഎസ്ഇബി

പുതിയ വാര്‍ത്തകള്‍

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.