Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസ്ലാമിക മതമൗലികവാദ ഭീഷണി; വിശ്വാസം പ്രഖ്യാപിച്ച്‌ 1000 കുരിശുമായി നഗരപ്രദക്ഷിണം; അരുവിത്തുറ പള്ളിയുടെ ചരിത്രത്തിലാദ്യം

അരുവിത്തുറ എന്ന പേര് ഉപയോഗിക്കരുതെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ആഹ്വാനത്തിനും ബിഷപ്പ് ഹൗസിലേക്ക് അവര്‍ നടത്തിയ പ്രകടത്തിനുമുള്ള മറുപടിയാകും അരലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന പ്രദക്ഷിണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2023, 09:26 am IST
inKerala

കോട്ടയം: കേരളത്തിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയങ്ങളിലൊന്നായ അരുവിത്തുറ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച ചരിത്രത്തിലാദ്യമായി നഗരപ്രദക്ഷിണം നടക്കുമ്പോള്‍ അത് ഇസ്ലാമിക മതമൗലിക വാദ ഭീഷണിയുടെ മറുപടിയായി മാറും. ശനിയാഴ്ച വൈകിട്ട് പള്ളിയിലെ 101 പൊന്‍കുരിശിനൊപ്പം പേട്ട, പാലാ, അരിവിത്തുറ മേഖലകളിലെ മറ്റ് പള്ളികളിലെ ഉള്‍പ്പെടെ ആയിരം കുരിശുമായിട്ടാണ് വിശ്വാസികള്‍ നഗര പ്രദക്ഷിണം ചെയ്യുക. അരുവിത്തുറ എന്ന പേര് ഉപയോഗിക്കരുതെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ആഹ്വാനത്തിനും ബിഷപ്പ് ഹൗസിലേക്ക് അവര്‍ നടത്തിയ പ്രകടത്തിനുമുള്ള മറുപടിയാകും അരലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന പ്രദക്ഷിണം.

രണ്ടായിരത്തോളം വര്‍ഷമായി കോട്ടയം ജില്ലയിലെ അരുവിത്തുറ പ്രദേശത്ത് ക്രൈസ്തവര്‍ ജീവിക്കുന്നതാണ്. വി.ഗീവര്‍ഗ്ഗീസിന്റെ നാമത്തിലുള്ള അരുവിത്തുറ പള്ളി പ്രമുഖ തീര്‍ത്ഥാടന കേന്ദ്രവുമാണ്. ഈരാറ്റുപേട്ട നഗരസഭയുടെ ഭാഗമാണെങ്കിലും ഈരാറ്റുപേട്ടയും അരുവിത്തുറയും രണ്ടു സ്ഥലങ്ങളായിതന്നെയാണ് നിന്നത്. അരുവിത്തുറയിലും ഈരാറ്റുപേട്ടയിലും പ്രത്യേകം പോസ്റ്റ് ഓഫീസുകളും പോസ്റ്റ് ഓഫീസുകള്‍ക്ക് വ്യത്യസ്ത പിന്‍കോഡുകളും ഉണ്ട്. ഈരാറ്റുപേട്ട മുസ്ലീം മതമൗലിക കേന്ദ്രമാകുകയും നഗരസഭ അധികാരം കൈക്കലാക്കുകയും ചെയ്തതോടെയാണ് പ്രശ്‌നം ഉടലെടുത്തത്. അരുവിത്തുറ എന്ന സ്ഥലം ഇല്ലന്ന രീതിയില്‍ പ്രചരണം ഉണ്ടായി.

ആധാര്‍ കാര്‍ഡ് ഇറങ്ങിയ കാലത്ത് അരുവിത്തുറ പോസ്റ്റ് ഓഫിസിന് കീഴില്‍ ഉള്ളവരുടെ അഡ്രസ്സില്‍ അരുവിത്തുറ എന്ന് വന്നതിന്റെ പേരില്‍ പ്രദേശത്ത് വലിയ കലാപം ഉണ്ടായി. ക്രൈസ്തവരുടെ ഉടമസ്ഥതയില്‍ ഉള്ള അരുവിത്തുറയിലെ പല കടകളുടെയും ബോര്‍ഡുകള്‍ ആധാര്‍ കലാപത്തില്‍ തല്ലി തകര്‍ത്തു. സമീപ കാലത്ത് അരുവിത്തുറയിലും ഈരാറ്റു പേട്ടയിലും കുടിയേറിയ ചില തീവ്ര വാദികള്‍ പ്രദേശത്തെ ‘പാക്കിസ്ഥാന്‍ ‘ആക്കി മാറ്റാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നു. അരുവിത്തുറയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷത്തെ അടിച്ചമര്‍ത്തി തങ്ങളുെട ആധിപത്യം സ്ഥാപിക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്.

അരുവിത്തുറ എന്ന സ്ഥലം ഇല്ല, അരുവിത്തുറ എന്ന പേര് പോസ്റ്ററില്‍ ഉണ്ടെങ്കില്‍ വാര്‍ഡ് ഗ്രൂപ്പില്‍ വിവരം ഷെയര്‍ ചെയ്യില്ല, ഈരാറ്റുപേട്ട ആണെങ്കില്‍ ഷെയര്‍ ചെയ്യാം എന്ന ഈരാറ്റുപേട്ട നഗരസഭ കൗണ്‍സിലറും സിപിഎം നേതാവുമായ അനസിന്റെ ഫോണ്‍ സംഭാഷണം ഏറെ ചര്‍ച്ചയായി. പാലാ കിഴതടിയൂര്‍ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയില്‍ ഉള്ള അരുവിത്തുറയിലെ കിസ്‌കോ ലാബില്‍ വന്ധ്യത ഉള്ളവര്‍ക്ക് വേണ്ടി നടത്തുന്ന സെമിനാറിനെ കുറിച്ച് സംസാരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തക വിളിച്ചപ്പോളാണ് അരുവിത്തുറ എന്ന പേര് പോസ്റ്ററില്‍ ഉണ്ടെങ്കില്‍ വാര്‍ഡ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യില്ല എന്ന് കൗണ്‍സിലര്‍ പറഞ്ഞത്.

അരുവിത്തുറയോട് ഈരാറ്റുപേട്ടയിലെ ഇസ്ലാമിസ്റ്റുകള്‍ക്ക് വിരോധം ഉണ്ടാകാന്‍ കാരണമുണ്ട്. ഈരാറ്റുപേട്ട നഗരസഭയിലെ 28 കൗണ്‍സിലര്‍മാരില്‍ ഏക ക്രിസ്ത്യന്‍ അംഗം അരുവിത്തുറയില്‍ നിന്നും ജയിച്ച കേരള കോണ്‍ഗ്രസ് എം പ്രതിനിധി ലീലാ ജെയിംസ് ആണ്. സിപിഎമ്മിനും കോണ്‍ഗ്രസിനും പ്രതിനിധി ഉണ്ടെങ്കിലും മുഴുവന്‍ പേരും മുസ്ലീം രാഷ്‌ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നവര്‍. 26 കൗണ്‍സിലര്‍മാര്‍ മുസ്ലീങ്ങളും ഒരു പട്ടികജാതി വിഭാഗത്തില്‍ പെട്ടയാളുമാണുള്ളത്. പട്ടികജാതി സംവരണ സീറ്റില്‍ ജയിച്ച സുനില്‍ കുമാര്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്നു. മുസ്‌ളിം ലീഗ് ഭരിക്കുന്ന നഗരസഭയില്‍ എസ്ഡിപിഐക്ക് 5 പ്രതിനിധികളുണ്ട്.

സമീപ പ്രദേശത്തെ ക്രൈസ്തവര്‍ ഈരാറ്റുപേട്ടക്കാരുടെ കടകള്‍ ബഹിഷ്‌കരിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഇടയലേഖനം എഴുതിയാണ് സ്ഥിതി ശാന്തമാക്കിയത്. ക്രൈസ്തവരുടെ ഇടയില്‍ മുസ്ലിം വിരുദ്ധത ഉണ്ടാകാതിരിക്കാനായി ഇടയലേഖനം എഴുതിയ ബിഷപ്പിനു തന്നെ ഇസ്ലാമിസ്റ്റുകളുടെ ശല്യം സകല പരിധിയും കടന്നപ്പോള്‍ പ്രതികരിക്കേണ്ടി വന്നു. ലൗ ജിഹാദിനു പുറമെ നാര്‍കോട്ടിക്ക് ജിഹാദും ഉണ്ടെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണവും ആയി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞതിനെതിരെ ഇസ്ലാമിക മതമൗലിക വാദികള്‍ ഉറഞ്ഞു തുള്ളി.

ഉള്ളിലുള്ള ദൈവവിശ്വാസം പ്രഖ്യാപിക്കുന്നതിനും മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നല്‍കുന്നതിനു വേണ്ടിയാണ് ഈ നഗരപ്രദക്ഷിണം സംഘടിപ്പിക്കുന്നത് എന്നാണ് പറയുന്നതെങ്കിലും പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി എടുത്തതും മാറിയ സാഹചര്യങ്ങളുമാണ് കാരണം എന്നതാണ് യാഥാര്‍ത്ഥ്യം. അരുവിത്തുറ പള്ളിയില്‍ നിന്ന് ഈരാറ്റുപേട്ട ചുറ്റി വടക്കേക്കര കുരിശുപള്ളിയില്‍ എത്തി തിരിച്ച് പള്ളിയില്‍ എത്തുന്ന രീതിയിലാണ് പ്രദക്ഷിണം ക്രമികരിച്ചിരിക്കുന്നത്.

Tags: പോപ്പുലര്‍ ഫ്രണ്ട്terroristsislamistsErattupettaഅരുവിത്തുറ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.