തൃശൂര്‍: ശരിയത്ത് നിയമം പരിശുദ്ധമായ ഖുറാനെയോ, ഹദീസുകളെയോ ആധാരമാക്കിയല്ല ഉണ്ടാക്കിയിട്ടുള്ളതെന്ന് ഗ്രന്ഥകാരനും കോളമിസ്റ്റുമായ പി.ആര്. ശിവശങ്കരന് പറഞ്ഞു. അതിന് ആധാരമായിട്ടുള്ളത് കൂടുതലായും മുഗള്‍ കോടതി വിധികളാണ്. അവയാകട്ടെ കൂടുതലും ഏകപക്ഷീയവും സ്ത്രീ വിരുദ്ധവുമാണ്.
ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഏകീകൃത സിവില്‍ കോഡ് എന്ന വിഷയത്തില്‍ നടന്ന വിചാരസദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകീകൃത സിവില്‍ നിയമത്തിന്റെ ബില്‍ അവതരണം വൈകുന്നത് ആശാസ്യകരമല്ലെന്നു സ്വതന്ത്ര ചിന്തകന്‍ ഡോ. ആരിഫ് ഹുസൈന് പറഞ്ഞു. നിയമം നടപ്പിലായാല്‍ മതനിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വ്യക്തി നിയമങ്ങള്‍ മൂലമുണ്ടാകുന്ന വിവേചനങ്ങള്‍ ഇല്ലാതാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദു സമൂഹം എക്കാലവും പരിവര്‍ത്തനത്തിന് വിധേയയമായിരുന്നുവെന്നു നിയമ വിദഗ്ധന്‍ വി.സജിത്ത് പറഞ്ഞു. തുല്യതയാണ് ഭരണഘടനാ വിഭാവനം ചെയ്യുന്നത്. എന്നാല്‍ നില നില്ക്കുന്ന വ്യക്തി നിയമങ്ങള്‍ ഇതിന് അപവാദമാണ്. അഡ്വ സി.സഞ്ജയ് അധ്യക്ഷത വഹിച്ചു. കെ.ആര്. ഗിരീഷ് സ്വാഗതവും, ജി ഗിരിധരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: