Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ട് സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസ് സിബിഐയ്‌ക്ക് കൈമാറാന്‍ സുപ്രീംകോടതിയുടെ അനുമതി

മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് മഹാരാഷ്‌ട്രയിലെ പല്‍ഘാറില്‍ രണ്ട് ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസിന്റെ അന്വേഷണം സിബിഐയ്‌ക്ക് വിടാന്‍ സുപ്രീംകോടതി തത്വത്തില്‍ അനുവദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2023, 11:03 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് മഹാരാഷ്‌ട്രയിലെ പല്‍ഘാറില്‍ രണ്ട് ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസിന്റെ അന്വേഷണം സിബിഐയ്‌ക്ക് വിടാന്‍ സുപ്രീംകോടതി തത്വത്തില്‍ അനുവദിച്ചു.  ഏക്നാഥ് ഷിന്‍ഡേ സര്‍ക്കാര്‍ നേരത്തെ കേസന്വേഷണം സിബിഐയ്‌ക്ക് വിടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് .ഏപ്രില്‍ 14ന് കോടതി വീണ്ടും വാദം കേള്‍ക്കും.  പല്‍ഘാറില്‍ ഹിന്ദുസന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസ് സിബിഐയ്‌ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ എത്തിയ നിരവധി റിട്ട് പരാതികളിലാണ് കോടതി വാദം കേള്‍ക്കുന്നത്.  

ഈ കേസില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. അതുകൊണ്ട് കുറ്റവാളികളെ ഇതുവരെ കണ്ടെത്താനുമായിരുന്നില്ല.  

ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനം ശക്തമായി നടക്കുന്ന സ്ഥലം കൂടിയാണ് പല്‍ഘാര്‍. സന്യാസിമാരുടെ  പൊതുവെ ക്രിസ്തീയ മതപരിവര്‍ത്തനത്തിന് പേര് കേട്ട പല്‍ഘാറിലൂടെ രാത്രിയില്‍ കടന്നുപോകുകയായിരുന്ന രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവറെയുമാണ് ആള്‍ക്കൂട്ടം ആക്രമിച്ച് അടിച്ചുകൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഗുജറാത്തില്‍ ഒരു ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു സന്യാസിമാര്‍.    

2020 ഏപ്രില്‍ 16ന് ഈ സംഭവം നടന്നിട്ടും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതുവരെ കുറ്റവാളികളെ കണ്ടെത്താനായില്ല. കേസന്വേഷണം സിബിഐയ്‌ക്ക് വിടുക എന്ന ആവശ്യവും അന്ന്  ഉദ്ധവ് താക്കറെ തടയുകയായിരുന്നു.

“മഹാരാഷ്‌ട്രപോലുള്ള ഒരു പുരോഗമന സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചുകൂട. സന്യാസിമാരെ അടിച്ചുകൊന്ന കേസില്‍ ഹിന്ദുക്കള്‍ക്ക് ആശ്വാസമാകേണ്ട മുഖ്യമന്ത്രി അവിടെ ഉണ്ടായിട്ടും ഒന്നും നടന്നില്ല. സന്യാസിമാരെ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കിലും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളെ വെറുതെ വിടരുത്.”- മഹാരാഷ്‌ട്ര മന്ത്രി ദീപക് കേസര്‍കാര്‍ പറ‍ഞ്ഞു.  

2020 ഏപ്രില്‍ 16ന് മഹന്ത് കല്‍പവൃക്ഷ ഗിരി, സുശീല്‍ഗിരി മഹാരാജ് എന്നീ രണ്ട് ഹിന്ദു സന്യാസിമാര്‍ ഗുജറാത്തില്‍ ഒരു ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ മഹാരാഷ്‌ട്രയിലെ പല്‍ഘാറിലൂടെ പോകുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് നിലേഷ് യെല്‍ഗേഡ് ആയിരുന്നു. ഈ മൂന്നുപേരെയും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് തെറ്റിദ്ധരിച്ച് ആള്‍ക്കൂട്ടം അടിച്ചുകൊന്നു എന്നാണ് പറയപ്പെടുന്നത്. സംഭവം അറിഞ്ഞ് കാസ പൊലീസ് സ്റ്റേഷനില്‍ നിന്നും നാല് പൊലീസുകാര്‍ എത്തി. എന്നാല്‍ ആള്‍ക്കൂട്ടം അക്രമാസക്തരായിരുന്നു. അവര്‍ സന്യാസിമാര്‍ യാത്ര ചെയ്തിരുന്ന വാഹനം മറിച്ചിടുക വരെ ചെയ്തു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസുകാരെത്തി. സന്യാസിമാരെയും ഡ്രൈവറെയും ഒരു വിധം പൊലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും ആള്‍ക്കൂട്ടം വിട്ടില്ല. പൊലീസുകാരെ ആക്രമിച്ച ശേഷം ആള്‍ക്കൂട്ടം രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവറെയും അടിച്ചുകൊന്നു. എന്നാല്‍ ചില വീഡിയോകളില്‍ ആള്‍ക്കൂട്ടം സന്യാസിമാരെ ആക്രമിക്കുമ്പോള്‍ നിശ്ശബ്ദരായി പൊലീസ് നോക്കിനില്‍ക്കുന്നതു കാണാമായിരുന്നതായി പറയുന്നു.  ഈ ആള്‍ക്കൂട്ടആക്രമണം പോലും ആസൂത്രിതമാണോ എന്നും സംശയിക്കപ്പെടുന്നുണ്ട്.  

ഇതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കൊലപാതകം ഒഴിവാക്കാമായിരുന്നിട്ടും അത് തടയാതിരുന്ന 18 പൊലീസുകാരെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. 126 കുറ്റവാളികളെ ഉള്‍പ്പെടുത്തി കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ 10 പേര്‍ക്ക് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കി. 

Tags: ഏക്നാഥ് ഷിന്‍‍ഡെCBIആള്‍ക്കൂട്ട ആക്രമണംPalgharMob Lynchingപല്‍ഘാര്‍ ആള്‍ക്കൂട്ട ആക്രമണ കേസ്പല്‍ഘാറില്‍ രണ്ട് ഹിന്ദു സന്യാസിമാരെസുപ്രീംകോടതിപട്ടിക ജാതികേസ്മഹാരാഷ്ട്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

India

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

News

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.