Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിഎഫ്‌ഐ ഭീകരതയ്‌ക്ക് കനത്ത പ്രഹരം

പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനയായ എസ്ഡിപിഐക്ക് രാഷ്‌ട്രീയപാര്‍ട്ടിയുടെ ലേബലുള്ളതിനാല്‍ നിരോധനം ബാധകമായിട്ടില്ല. ഇതിന്റെ മറവില്‍ മതഭീകരവാദികള്‍ക്ക് സംഘടിക്കാന്‍ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒത്താശ ചെയ്യുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം നിയമപരമായി ശരിവയ്‌ക്കപ്പെട്ടതോടെ അവരെ എല്ലാ അര്‍ത്ഥത്തിലും സമൂഹത്തില്‍ ഒറ്റപ്പെടുത്തണം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 23, 2023, 05:00 am IST
in Editorial

ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ യുഎപിഎ ട്രൈബ്യൂണല്‍ ശരിവച്ചത് സ്വാഭാവിക നടപടിയാണ്. ഈ സംഘടനകള്‍ മതവിഭാഗീയത സൃഷ്ടിക്കുകയും, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം നിരോധനം കൊണ്ടുവന്നത്. രാജ്യവ്യാപകമായി ഈ സംഘടനകളുടെ കേന്ദ്രങ്ങളില്‍ റെയ്ഡു നടത്തുകയും, നേതാക്കളെ അറസ്റ്റുചെയ്യുകയുമുണ്ടായി. ഇവര്‍ ഇപ്പോഴും ജയിലുകളിലാണ്. ഇവര്‍ ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധ്യമുള്ള അന്വേഷണ ഏജന്‍സികള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് ഇക്കൂട്ടര്‍ക്ക് കോടതികള്‍ ജാമ്യം അനുവദിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് അന്വേഷണ ഏജന്‍സികള്‍ ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ച് ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ്കുമാര്‍ ശര്‍മ അധ്യക്ഷനായ യുഎപിഎ ട്രൈബ്യൂണല്‍ നിരോധനം ശരിവച്ചിട്ടുള്ളത്. നൂറിലേറെ സാക്ഷികളെ വിസ്തരിച്ച ട്രൈബ്യൂണല്‍, നിരോധിത സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വീഡിയോകളും പരിശോധിച്ചിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയും, വിദേശരാജ്യങ്ങളില്‍നിന്നുള്‍പ്പടെ അനധികൃതമായി ധനസമാഹരണം നടത്തിയത് കണ്ടെത്തിയുമാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്. ഒരു വര്‍ഷത്തിനകമാണ് നിരോധനം ശരിവച്ചുകൊണ്ടുള്ള ഉത്തരവുണ്ടായിരിക്കുന്നത്. ഇതിനെതിരെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയുമൊക്കെ സമീപിക്കാവുന്നതാണെങ്കിലും തെളിവുകള്‍ വിലങ്ങുതടിയാവും.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്നതുകൊണ്ടാണ് നിരോധനമെന്നും, തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചിരുന്നു. മതത്തിന്റെ പേരില്‍ തങ്ങള്‍ വേട്ടയാടപ്പെടുകയാണെന്ന് ചില മാധ്യമങ്ങളുടെ സഹായത്തോടെ ഇവര്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിയിട്ടുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മറയിട്ട് ഇരയുടെ പരിവേഷം എടുത്തണിയുന്നതിനായിരുന്നു ഇത്. സാമുദായിക പിന്തുണ നഷ്ടപ്പെട്ട ഇവര്‍ അത് തിരിച്ചുപിടിക്കാന്‍ വ്യാപകമായ കുപ്രചാരണവും അഴിച്ചുവിട്ടു. ഇതൊന്നും ഫലം കണ്ടില്ലെന്നു മാത്രമല്ല, നില കൂടുതല്‍ പരുങ്ങലിലാവുകയും  ചെയ്തു.  പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ എന്‍ഐഎ വിശദമായ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതോടെ തനിനിറം കൂടുതല്‍ വെളിപ്പെട്ടു. ജനാധിപത്യം അട്ടിമറിച്ച് ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ പദ്ധതിയിട്ടെന്നും, ഇതിനായി ധനസമാഹരണം നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇതരമതസ്ഥരായ വ്യക്തികളെ വധിക്കാന്‍ നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്ന ആയുധപരിശീലനം ലഭിച്ച പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നും, ദാറുള്‍ ഖദ എന്ന പേരില്‍ സ്വന്തമായി മതകോടതികള്‍ രൂപീകരിച്ച് ശിക്ഷകള്‍ നടപ്പാക്കിയെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. പാലക്കാട്ട്  ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം നല്‍കിയിട്ടുള്ളത്.  

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ നേതാക്കളെ ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചതും, യുഎപിഎ ട്രൈബ്യൂണല്‍ നിരോധനം ശരിവച്ചതും കേരളീയ സാഹചര്യത്തില്‍ പ്രത്യേക പ്രാധാന്യമുള്ളതാണ്. രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് ഏറ്റവും ശക്തമായിരുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സിപിഎമ്മും കോണ്‍ഗ്രസ്സും നേതൃത്വം നല്‍കുന്ന ഇടതു-വലതു മുന്നണികളുടെ പിന്തുണയും സംരക്ഷണവും മുതലാക്കിയാണ് ഈ സംഘടന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വര്‍ഗീയമായ ചേരിതിരിവുണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ഈ ഭീകരവാദികളുടെ പിന്തുണ ഇടതു-വലതു മുന്നണികള്‍ മാറി മാറി സ്വീകരിച്ചു. ചില തദ്ദേസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇക്കൂട്ടരുടെ പിന്തുണയോടെ ഭരണം നടത്തുകയുമാണ്. ആഗോള ഭീകരസംഘടനയായ ഐഎസിനോടുപോലും ഐക്യം പ്രഖ്യാപിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും നേര്‍ക്ക് കണ്ണടയ്‌ക്കുക മാത്രമല്ല, അതിനെ ന്യായീകരിക്കാന്‍ പോലും സിപിഎമ്മും കോണ്‍ഗ്രസ്സും മടിച്ചില്ല. പോപ്പുലര്‍ ഫ്രണ്ടിനെയും മറ്റും നിരോധിച്ച നടപടിയെ സിപിഎമ്മും ഇടതുമുന്നണിയും അനുകൂലിച്ചില്ല. നിരോധനത്തിനെതിരെ നടത്തിയ അക്രമ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് ഈ സംഘടനയില്‍പ്പെട്ടവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുപോലും സര്‍ക്കാര്‍ മടിച്ചുനിന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനയായ എസ്ഡിപിഐക്ക് രാഷ്‌ട്രീയപാര്‍ട്ടിയുടെ ലേബലുള്ളതിനാല്‍ നിരോധനം ബാധകമായിട്ടില്ല. ഇതിന്റെ മറവില്‍ മതഭീകരവാദികള്‍ക്ക് സംഘടിക്കാന്‍ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒത്താശ ചെയ്യുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം നിയമപരമായി ശരിവയ്‌ക്കപ്പെട്ടതോടെ അവരെ എല്ലാ അര്‍ത്ഥത്തിലും സമൂഹത്തില്‍ ഒറ്റപ്പെടുത്തേണ്ടിയിരിക്കുന്നു.

Tags: terrorismpfiകേന്ദ്ര സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

News

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.