Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിഎഫ്‌ഐ ഭീകരതയ്‌ക്ക് കനത്ത പ്രഹരം

പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനയായ എസ്ഡിപിഐക്ക് രാഷ്‌ട്രീയപാര്‍ട്ടിയുടെ ലേബലുള്ളതിനാല്‍ നിരോധനം ബാധകമായിട്ടില്ല. ഇതിന്റെ മറവില്‍ മതഭീകരവാദികള്‍ക്ക് സംഘടിക്കാന്‍ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒത്താശ ചെയ്യുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം നിയമപരമായി ശരിവയ്‌ക്കപ്പെട്ടതോടെ അവരെ എല്ലാ അര്‍ത്ഥത്തിലും സമൂഹത്തില്‍ ഒറ്റപ്പെടുത്തണം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 23, 2023, 05:00 am IST
inEditorial

ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ യുഎപിഎ ട്രൈബ്യൂണല്‍ ശരിവച്ചത് സ്വാഭാവിക നടപടിയാണ്. ഈ സംഘടനകള്‍ മതവിഭാഗീയത സൃഷ്ടിക്കുകയും, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം നിരോധനം കൊണ്ടുവന്നത്. രാജ്യവ്യാപകമായി ഈ സംഘടനകളുടെ കേന്ദ്രങ്ങളില്‍ റെയ്ഡു നടത്തുകയും, നേതാക്കളെ അറസ്റ്റുചെയ്യുകയുമുണ്ടായി. ഇവര്‍ ഇപ്പോഴും ജയിലുകളിലാണ്. ഇവര്‍ ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധ്യമുള്ള അന്വേഷണ ഏജന്‍സികള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് ഇക്കൂട്ടര്‍ക്ക് കോടതികള്‍ ജാമ്യം അനുവദിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് അന്വേഷണ ഏജന്‍സികള്‍ ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ച് ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ്കുമാര്‍ ശര്‍മ അധ്യക്ഷനായ യുഎപിഎ ട്രൈബ്യൂണല്‍ നിരോധനം ശരിവച്ചിട്ടുള്ളത്. നൂറിലേറെ സാക്ഷികളെ വിസ്തരിച്ച ട്രൈബ്യൂണല്‍, നിരോധിത സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വീഡിയോകളും പരിശോധിച്ചിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയും, വിദേശരാജ്യങ്ങളില്‍നിന്നുള്‍പ്പടെ അനധികൃതമായി ധനസമാഹരണം നടത്തിയത് കണ്ടെത്തിയുമാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്. ഒരു വര്‍ഷത്തിനകമാണ് നിരോധനം ശരിവച്ചുകൊണ്ടുള്ള ഉത്തരവുണ്ടായിരിക്കുന്നത്. ഇതിനെതിരെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയുമൊക്കെ സമീപിക്കാവുന്നതാണെങ്കിലും തെളിവുകള്‍ വിലങ്ങുതടിയാവും.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്നതുകൊണ്ടാണ് നിരോധനമെന്നും, തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചിരുന്നു. മതത്തിന്റെ പേരില്‍ തങ്ങള്‍ വേട്ടയാടപ്പെടുകയാണെന്ന് ചില മാധ്യമങ്ങളുടെ സഹായത്തോടെ ഇവര്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിയിട്ടുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മറയിട്ട് ഇരയുടെ പരിവേഷം എടുത്തണിയുന്നതിനായിരുന്നു ഇത്. സാമുദായിക പിന്തുണ നഷ്ടപ്പെട്ട ഇവര്‍ അത് തിരിച്ചുപിടിക്കാന്‍ വ്യാപകമായ കുപ്രചാരണവും അഴിച്ചുവിട്ടു. ഇതൊന്നും ഫലം കണ്ടില്ലെന്നു മാത്രമല്ല, നില കൂടുതല്‍ പരുങ്ങലിലാവുകയും  ചെയ്തു.  പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ എന്‍ഐഎ വിശദമായ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതോടെ തനിനിറം കൂടുതല്‍ വെളിപ്പെട്ടു. ജനാധിപത്യം അട്ടിമറിച്ച് ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ പദ്ധതിയിട്ടെന്നും, ഇതിനായി ധനസമാഹരണം നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇതരമതസ്ഥരായ വ്യക്തികളെ വധിക്കാന്‍ നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്ന ആയുധപരിശീലനം ലഭിച്ച പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നും, ദാറുള്‍ ഖദ എന്ന പേരില്‍ സ്വന്തമായി മതകോടതികള്‍ രൂപീകരിച്ച് ശിക്ഷകള്‍ നടപ്പാക്കിയെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. പാലക്കാട്ട്  ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം നല്‍കിയിട്ടുള്ളത്.  

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ നേതാക്കളെ ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചതും, യുഎപിഎ ട്രൈബ്യൂണല്‍ നിരോധനം ശരിവച്ചതും കേരളീയ സാഹചര്യത്തില്‍ പ്രത്യേക പ്രാധാന്യമുള്ളതാണ്. രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് ഏറ്റവും ശക്തമായിരുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സിപിഎമ്മും കോണ്‍ഗ്രസ്സും നേതൃത്വം നല്‍കുന്ന ഇടതു-വലതു മുന്നണികളുടെ പിന്തുണയും സംരക്ഷണവും മുതലാക്കിയാണ് ഈ സംഘടന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വര്‍ഗീയമായ ചേരിതിരിവുണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ഈ ഭീകരവാദികളുടെ പിന്തുണ ഇടതു-വലതു മുന്നണികള്‍ മാറി മാറി സ്വീകരിച്ചു. ചില തദ്ദേസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇക്കൂട്ടരുടെ പിന്തുണയോടെ ഭരണം നടത്തുകയുമാണ്. ആഗോള ഭീകരസംഘടനയായ ഐഎസിനോടുപോലും ഐക്യം പ്രഖ്യാപിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും നേര്‍ക്ക് കണ്ണടയ്‌ക്കുക മാത്രമല്ല, അതിനെ ന്യായീകരിക്കാന്‍ പോലും സിപിഎമ്മും കോണ്‍ഗ്രസ്സും മടിച്ചില്ല. പോപ്പുലര്‍ ഫ്രണ്ടിനെയും മറ്റും നിരോധിച്ച നടപടിയെ സിപിഎമ്മും ഇടതുമുന്നണിയും അനുകൂലിച്ചില്ല. നിരോധനത്തിനെതിരെ നടത്തിയ അക്രമ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് ഈ സംഘടനയില്‍പ്പെട്ടവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുപോലും സര്‍ക്കാര്‍ മടിച്ചുനിന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനയായ എസ്ഡിപിഐക്ക് രാഷ്‌ട്രീയപാര്‍ട്ടിയുടെ ലേബലുള്ളതിനാല്‍ നിരോധനം ബാധകമായിട്ടില്ല. ഇതിന്റെ മറവില്‍ മതഭീകരവാദികള്‍ക്ക് സംഘടിക്കാന്‍ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒത്താശ ചെയ്യുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം നിയമപരമായി ശരിവയ്‌ക്കപ്പെട്ടതോടെ അവരെ എല്ലാ അര്‍ത്ഥത്തിലും സമൂഹത്തില്‍ ഒറ്റപ്പെടുത്തേണ്ടിയിരിക്കുന്നു.

Tags: terrorismpfiകേന്ദ്ര സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
Kerala

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.