Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്‌ന പറയുന്നത് കള്ളം, കൂടിക്കാഴ്ച നടത്തിയത് വെബ് സീരീസിനായി; തനിക്ക് രാഷ്‌ട്രീയ ബന്ധങ്ങളില്ല, നിയമ നടപടി സ്വീകരിക്കുമെന്നും വിജേഷ് പിള്ള

ബിസിനസ്സ് ആവശ്യങ്ങളുടെ ഭാഗായാണ് താന്‍ ബെംഗളൂരുവില്‍ വെച്ച് സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തിയത് കഴിഞ്ഞ മാസം 27നാണ് സ്വപ്‌നയുമായി ഫോണില്‍ സംസാരിച്ചത്. ഫോണ്‍ നമ്പര്‍ ആരും തന്നതല്ല. കൂടിക്കാഴ്ചയ്‌ക്കിടെ എം.വി. ഗോവിന്ദന്റെ നാട്ടുകാരനാണെന്ന് അറിയിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2023, 10:02 am IST
in Kerala

കൊച്ചി :  സ്വപ്‌ന പറയുന്നത് കള്ളം. തന്റെ ആക്ഷന്‍ ഒടിടിയുടെ വെബ്‌സീരീസന്റെ ഭാഗമായാണ് അവരെ കണ്ടതെന്ന് വിജേഷ് പിള്ള. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അയാള്‍. സ്വപ്‌ന തനിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകൡ ഡിജിപിക്ക് പരാതി നല്‍കി. തനിക്ക് ഒരു രാഷ്‌ട്രീയപാര്‍ട്ടിയുമായും ബന്ധമില്ല. തന്റെ പിറകില്‍ ആരുമില്ലെന്നും വിജേഷ് പിള്ള പറഞ്ഞു.  

ബിസിനസ്സ് ആവശ്യങ്ങളുടെ ഭാഗായാണ് താന്‍ ബെംഗളൂരുവില്‍ വെച്ച് സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തിയത് കഴിഞ്ഞ മാസം 27നാണ് സ്വപ്‌നയുമായി ഫോണില്‍ സംസാരിച്ചത്. ഫോണ്‍ നമ്പര്‍ ആരും തന്നതല്ല. കൂടിക്കാഴ്ചയ്‌ക്കിടെ എം.വി. ഗോവിന്ദന്റെ നാട്ടുകാരനാണെന്ന് അറിയിച്ചിരുന്നു. തനിക്ക് അദ്ദേഹവുമായി യാതൊരു ബന്ധവും ഇല്ല. അറിയപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പേര് പറഞ്ഞത്. വെബ് സീരീസ് ഹരിയാന, രാജസ്ഥാന്‍, ജയ്‌പൂര്‍ എന്നിവിടങ്ങളില്‍ വെച്ച് ചിത്രീകരണം നടത്താം. സ്വപ്‌ന കേരളത്തില്‍ സുരക്ഷിതമല്ലെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ സംസ്ഥാനങ്ങളില്‍ വെച്ച് ചിത്രീകരിക്കാമെന്ന് അറിയിച്ചത്.  

തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ തെളിവുകള്‍ പുറത്തുവിടട്ടെ. വെബ്‌സീരീസിന്റെ വരുമാനത്തില്‍ നിന്നുള്ള 30 ശതമാനം നല്‍കാമെന്ന് സ്വപ്‌നയ്‌ക്ക് വാഗ്ദാനം ചെയ്തിരുന്നു. അല്ലാതെ 30 കോടിയൊന്നും വാഗ്ദാനം ചെയ്തിട്ടില്ല. ഒരേ നാട്ടുകാരാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ടിവിയില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. സ്വപ്‌നയുടെ പ്രസ്താവനകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വിജേഷ് പിള്ള കൂട്ടിച്ചേര്‍ത്തു.  

അതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിജേഷ് പിള്ളയെ ചോദ്യംചെയ്തു. വ്യാഴാഴ്ച രാത്രി 12 മണിയോടു കൂടിയായിരുന്നു ഇഡി വിജേഷ് പിള്ളയെ ചോദ്യം ചെയ്തശേഷം പുറത്തുവിട്ടത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സ്വര്‍ണക്കടത്തു കേസില്‍ ഒത്തു തീര്‍പ്പിനായി വിജയ് പിള്ള എന്നയാള്‍ സിപിഎം നേതാക്കള്‍ക്കുവേണ്ടി തന്നെ സമീപിച്ചു എന്ന ആരോപണവുമായി സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവില്‍ വന്നത്. ബെംഗളൂരുവില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും 30 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്നും സ്വപ്‌നയുടെ ആരോപണം. പണവും വാങ്ങി എത്രയും വേഗം ഹരിയാനയിലേക്കോ ജയ്‌പൂരിലേക്കോ പൊയ്‌ക്കൊളണം. രാജ്യം വിടാനാണെങ്കില്‍ വ്യാജ പാസ്‌പോര്‍ട്ടും വിസയും നല്‍കാം. തെളിവുകള്‍ കൈമാറി സ്ഥലം വിട്ടില്ലെങ്കില്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഇതിന് പിന്നില്‍. വ്യവസായി യൂസഫലിയെപ്പറ്റിയും വിജയ്‌പിള്ള സംസാരിച്ചെന്നും സ്വപ്ന ആരോപിക്കുന്നു.  

വിമാനയാത്രയ്‌ക്കിടെ നിരോധിത വസ്തുക്കള്‍ ബാഗില്‍വെച്ച് അഴിക്കുളളിലാക്കാനും ഇതിനുപിന്നിലുള്ളവര്‍ മടിക്കില്ല. അതുകൊണ്ടാണ് മര്യാദയ്‌ക്ക് കിട്ടുന്ന പണവും വാങ്ങി അപ്രത്യക്ഷയാകണം എന്ന് ആവശ്യപ്പെട്ടത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടക പോലീസിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സ്വപ്ന സുരേഷ് പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. വിജയ് പിള്ള എന്നായിരുന്നു സ്വപ്ന സുരേഷ് പറഞ്ഞതെങ്കിലും ഇയാളുടെ യഥാര്‍ഥ പേര് വിജേഷ് പിള്ള എന്നാണെന്ന് പിന്നീട് വ്യക്തമായിരുന്നു.

Tags: mv govindanMV Govindan Masterswapna sureshWeb Seriesവിജേഷ് പിള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എം ശ്രീയില്‍ മുന്‍ സര്‍ക്കാര്‍ ഒരു നയാപൈസയും വാങ്ങിയിട്ടില്ലെന്ന് എം വി ഗോവിന്ദന്‍, സതീശന്‍ പറയുന്നത് കളവ്

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.