Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇടതുഭരണത്തിന്റെ ജനശത്രുത

അടുത്തൊന്നും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരില്ല എന്ന സിപിഎമ്മിന്റെ ധൈര്യമാണ് ജനങ്ങള്‍ക്കുമേല്‍ വിലക്കയറ്റം അടിച്ചേല്‍പ്പിക്കാനുള്ള കാരണം. ഇനിയൊരു അധികാരത്തുടര്‍ച്ചയ്‌ക്ക് സാധ്യതയില്ലെന്നു മനസ്സിലാക്കി ഭരിച്ചു മുടിക്കാന്‍ തന്നെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്ന് കരുതേണ്ടിയിരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 9, 2023, 05:00 am IST
in Editorial

ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന വില വര്‍ധനവിനു പിന്നാലെ വെള്ളത്തിനും വൈദ്യുതിക്കും നിരക്ക് വര്‍ധിപ്പിച്ച് അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളെ ശ്വാസംമുട്ടിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. സര്‍വത്രവിലക്കയറ്റം സൃഷ്ടിക്കുന്ന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം സമരത്തിനിറങ്ങുകയും, ജനങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. അനാവശ്യമായ പിടിവാശിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ളത്. ഇന്ധന സെസ് വര്‍ധിപ്പിച്ചതോടെ ചരക്കുനീക്കത്തിന് ചെലവേറുകയും നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിക്കുകയും ചെയ്യും. സ്വകാര്യ ബസ്സുകാര്‍ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ഉടന്‍ രംഗത്തിറങ്ങും. ഇതൊക്കെ ഏത് കുട്ടിക്കും അറിയാവുന്ന കാര്യമായിരുന്നിട്ടും ജനങ്ങളെ ദ്രോഹിക്കാന്‍ കരുതിക്കൂട്ടി തീരുമാനിക്കുകയായിരുന്നു സര്‍ക്കാര്‍. പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്നും, ഇന്ധന സെസ് പിന്‍വലിക്കില്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാലും മറ്റും പ്രഖ്യാപിക്കുന്നത് സര്‍ക്കാരിന്റെ ജനവിരുദ്ധ സ്വഭാവത്തിന് തെളിവാണ്. പെട്രോളിനും ഡീസലിനും അധികസെസ് ഏര്‍പ്പെടുത്തിയത് അന്യായമാണെന്നറിഞ്ഞിട്ടും സമരമുഖത്തുള്ള പ്രതിപക്ഷം രാഷ്‌ട്രീയ നേട്ടമുണ്ടാക്കുമെന്നു കരുതി അത് പിന്‍വലിക്കാതിരിക്കുകയാണ്. സെസ് പിന്‍വലിക്കുമെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം സമരത്തിനിറങ്ങിയിരിക്കുന്നതെന്ന ധനമന്ത്രി ബാലഗോപാലിന്റെ പ്രസ്താവന ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ല. ഇതിലൂടെ മന്ത്രി ജനങ്ങളെ അപമാനിക്കുകയാണ്.

വിലവര്‍ധനവിന് കാരണമാകുന്ന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കു പുറമെ വെള്ളത്തിനും വൈദ്യുതിക്കും നിരക്ക് വര്‍ധിപ്പിച്ചത് ജനങ്ങള്‍ക്കുള്ള ഇരുട്ടടിയാണ്. വെള്ളക്കരം നാലിരട്ടി കൂട്ടിയത് പകല്‍ക്കൊള്ളയാണ്. എല്ലാ തട്ടിലുള്ളവരും ഇനി മുതല്‍ ജലം ഉപയോഗിക്കുന്നതിന് വലിയ വില നല്‍കേണ്ടിവരും. പൊതുടാപ്പിലെ വെള്ളം ഉപയോഗിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വലിയ തുകയാണ് ഇനിയങ്ങോട്ട് അടയ്‌ക്കേണ്ടിവരിക. ഇത് വലിയ അന്യായമാണെന്ന വികാരം ശക്തമായിരിക്കെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ നടത്തുന്ന പ്രസ്താവനകള്‍ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഇരുപത് രൂപ കൊടുത്ത് കുപ്പിവെള്ളം വാങ്ങിക്കുടിക്കുന്നവര്‍ക്ക് വെള്ളക്കരമായി ഒരുരൂപ അധികം നല്‍കിയാലെന്താണെന്നാണ് മന്ത്രി ചോദിക്കുന്നത്. ജനങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പുവരുത്തേണ്ടത് ഭരണാധികാരികളുടെ ബാധ്യതയാണ്. ഇതിന്റെ പേരില്‍ അവരെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. വര്‍ധിപ്പിച്ച നിരക്കനുസരിച്ച് ഒരു രൂപയും രണ്ടു രൂപയുമൊന്നുമല്ല ജനങ്ങള്‍ അധികമായി നല്‍കേണ്ടിവരുന്നത്. വലിയ തുകതന്നെ നല്‍കണം. അത് ഒരു ദിവസവും രണ്ടു ദിവസവുമല്ല. ഇതൊന്നും മനസ്സിലാക്കാതെയാണ് കുപ്പിവെള്ളത്തിന്റെ കാര്യം പറഞ്ഞ് ഈ മന്ത്രി ജനങ്ങളുടെമേല്‍ കുതിരകയറുന്നത്. ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നതോടെ സിപിഎം നേതാക്കളുടെ ഭാഷയിലാണ് ജലവിഭവ മന്ത്രി സംസാരിക്കുന്നത്. ഇത്തരക്കാരെ ജനങ്ങള്‍ തന്നെ പാഠം പഠിപ്പിക്കുന്നതാണ് അനുഭവം.  

സാമ്പത്തികരംഗം  കൈകാര്യം ചെയ്യുന്നതില്‍ വന്നിട്ടുള്ള വന്‍ പരാജയമാണ് ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. റവന്യു വരുമാനം വര്‍ധിപ്പിക്കാന്‍ ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. പണക്കാരും വന്‍കിടക്കാരുമൊക്കെ നടത്തുന്ന നികുതി വെട്ടിപ്പ്  തടയാന്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ നടപടികളില്ല. വരുമാനത്തിന് നൂതന മാര്‍ഗങ്ങള്‍ കണ്ടെത്താതിരിക്കുകയും, ചെലവ് കുറയ്‌ക്കാതിരിക്കുകയും ചെയ്യുകയെന്നതാണ് സര്‍ക്കാരിന്റെ നയം. പല കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടും ധൂര്‍ത്തിനു മാത്രം യാതൊരു കുറവും വരുത്തുന്നില്ല. സിപിഎമ്മിന്റെ പാര്‍ശ്വവര്‍ത്തികള്‍ക്ക് നികുതിപ്പണം വാരിക്കോരി നല്‍കാന്‍ അവരെ കൂട്ടത്തോടെ ഉന്നത പദവികളില്‍ നിയമിക്കുകയാണ്. രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുന്ന യുപിഎസ്‌സിയില്‍ ആറ് അംഗങ്ങള്‍ മാത്രമുള്ളപ്പോള്‍ സംസ്ഥാനത്തെ പിഎസ്‌സിയിലുള്ളത് പന്ത്രണ്ട് പേരാണ്! ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി കോടിക്കണക്കിന് രൂപയാണ് ഇവര്‍ക്കായി ചെലവഴിക്കേണ്ടി വരുന്നത്. ഇതുപോലെ തന്നെയാണ് ഓരോ മന്ത്രിക്കും കണക്കിലേറെ സ്റ്റാഫുകളെ നിയമിച്ച് നികുതിപ്പണം ഒഴുക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിലേറെയായി ഈ കൊള്ളയടി തുടരുകയാണ്. അടുത്തൊന്നും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരില്ല എന്ന സിപിഎമ്മിന്റെ ധൈര്യമാണ് ജനങ്ങള്‍ക്കുമേല്‍ വിലക്കയറ്റം അടിച്ചേല്‍പ്പിക്കാനുള്ള കാരണം. ഇനിയൊരു അധികാരത്തുടര്‍ച്ചയ്‌ക്ക് സാധ്യതയില്ലെന്നു മനസ്സിലാക്കി ഭരിച്ചു മുടിക്കാന്‍ തന്നെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്ന് കരുതേണ്ടിയിരിക്കുന്നു.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.