Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റവന്യൂക്കമ്മി: ധനമന്ത്രിയുടെ ന്യായീകരണം പച്ചക്കള്ളം. കേന്ദ്രം കൂടുതല്‍ തുക നല്‍കിയത് കേരളത്തിന്

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന വര്‍ഷം സംസ്ഥാനത്തിനുള്ള കേന്ദ്ര നികുതി വിഹിതം 7468.68 കോടിയും ഗ്രാന്റ് 4138.21 കോടിയുമായിരുന്നു. ഇത് 2021-22 എത്തിയപ്പോള്‍ നികുതി വിഹിതം 17,820.09 കോടിയും ഗ്രാന്റ് 30,017.12 കോടിയുമായി ഉയര്‍ത്തി.

അനീഷ് അയിലംbyഅനീഷ് അയിലം
Feb 6, 2023, 09:00 am IST
inKerala

 തിരുവനന്തപുരം: ധനകാര്യ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത തുക നല്‍കാത്തതും കേന്ദ്രം വകയിരുത്തിയ ഫണ്ടുകള്‍ ലഭിക്കാത്തതുമാണ് പെട്രോളിനടക്കം നികുതി വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞത് പച്ചക്കള്ളം. റവന്യൂ  കമ്മി നികത്താന്‍, കേന്ദ്രം നല്‍കുന്ന ഗ്രാന്റ്  ഏറ്റവും കൂടുതല്‍ നേടിയത് കേരളമാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ധനമന്ത്രി 2022 ആഗസ്ത് എട്ടിന് നിയമസഭയില്‍ നല്‍കിയ കണക്കുകള്‍ നോക്കിയാല്‍ മതി.

ആ രേഖകള്‍ അനുസരിച്ച് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ 2020-21 മുതല്‍ 2026 വരെ കേരളത്തിന് വകയിരുത്തിയത് 53,137 കോടി രൂപ. അതില്‍ 2022 ജൂലൈ വരെ 39,605.33 കോടി  നല്‍കി. 2020-21ല്‍ 15,323 കോടി, 2021-22ല്‍ 19,891 കോടി എന്നിവ പൂര്‍ണമായും നല്‍കി. 2022-23ലെ 13,174 കോടിയില്‍ ആഗസ്ത് 24 വരെ 4391.33 കോടി നല്‍കി. നിയമസഭാ രേഖയിലെ തീയതി അനുസരിച്ച് സാമ്പത്തിക വര്‍ഷം (ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ) ഏഴു മാസം ശേഷിക്കുന്നു. ഈ മാസങ്ങള്‍ കൊണ്ട് തുക കിട്ടിയിട്ടില്ലെന്ന് ധനമന്ത്രി ഇപ്പോള്‍ വ്യക്തമാക്കിയിട്ടുമില്ല. മാത്രമല്ല കമ്മീഷന്‍ ശിപാര്‍ശ പ്രകാരം അനുവദിച്ച തുക പരിശോധിച്ചാല്‍ കേരളം മൂന്നാം സ്ഥാനത്താണ്.  

കേന്ദ്ര നികുതി വിഹിതവും ഗ്രാന്റും നല്‍കുന്നതിലും കേന്ദ്രം വീഴ്ചവരുത്തിയിട്ടില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന വര്‍ഷം സംസ്ഥാനത്തിനുള്ള  കേന്ദ്ര നികുതി വിഹിതം 7468.68 കോടിയും ഗ്രാന്റ് 4138.21 കോടിയുമായിരുന്നു. ഇത് 2021-22 എത്തിയപ്പോള്‍ നികുതി വിഹിതം 17,820.09 കോടിയും ഗ്രാന്റ് 30,017.12 കോടിയുമായി ഉയര്‍ത്തി. അതായത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 47,837.21 കോടി കേന്ദ്രം  നല്‍കി. 2022 ആഗസ്ത് 24 വരെയുള്ള അക്കൗണ്ട് ജനറലിന്റെ പ്രാരംഭ കണക്കുമാത്രമാണിത്. കൂടാതെ 2022-23 ജൂണ്‍ വരെ 2748.39 കോടി നികുതി വിഹിതവും 10,390.10 കോടി ഗ്രാന്റും ചേര്‍ത്ത് 13,138.49 കോടി സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്.  

ജിഎസ്ടി കൗണ്‍സില്‍ നികുതി  വെട്ടിക്കുറയ്‌ക്കുന്നുവെന്നാണ് ധനമന്ത്രിയുടെ മറ്റൊരു ആരോപണം. കൗണ്‍സിലില്‍ സംസ്ഥാന ധനമന്ത്രിയും അംഗമാണ്. കൗണ്‍സില്‍ ഇതുവരെയെടുത്ത തീരുമാനമെല്ലാം ഏകകണ്ഠമാണ്. അതായത് ധനമന്ത്രി കൂടി സമ്മതിച്ചാണ് സംസ്ഥാനത്തെ ജിഎസ്ടി വിഹിതം തീരുമാനിച്ചത്. ജിഎസ്ടി വിഹിതം കുറയാന്‍ കാരണം മറ്റ് സംസ്ഥാനങ്ങളില്‍ നിര്‍മിച്ച് കേരളത്തില്‍ വില്‍ക്കുന്ന ഉത്പന്നങ്ങളുടെ യഥാര്‍ത്ഥ കണക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈവശമില്ലാത്തതുകൊണ്ടാണെന്ന് കണ്ടെത്തിയ എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടും പുറത്തുവന്നു.  

ജിഎസ്ടി റിട്ടേണ്‍ നല്‍കുന്നവര്‍ ഉത്പന്നം വാങ്ങിയതിന്റെ വിശദ വിവരങ്ങള്‍ കൃത്യമായി കാണിക്കണം. വിവരങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ സംവിധാനം കേരളത്തിലില്ല. എന്നിട്ടും കേന്ദ്രം ജിഎസ്ടി വിഹിതം വെട്ടിക്കുറച്ചെന്ന ആരോപണമുന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

Tags: കേന്ദ്ര സര്‍ക്കാര്‍വരുമാനംകെ.എന്‍. ബാലഗോപാല്‍ധനമന്ത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.