Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിലക്കയറ്റത്തിന്റെ പ്രകടനപത്രിക

സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ലഭിക്കുന്ന യാതൊരു പദ്ധതിയും ബജറ്റിലില്ല. അത്തരമൊന്നിനെക്കുറിച്ച് ധനമന്ത്രി ആലോചിച്ചതിനുപോലും തെളിവില്ല. ഇതിനുപകരം കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാനാണ് ബജറ്റവതരണ പ്രസംഗത്തില്‍ മന്ത്രി ആവേശം കാണിച്ചത്. യാതൊരു മടിയുമില്ലാതെ പല കള്ളങ്ങളും മന്ത്രി പറയുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 4, 2023, 05:00 am IST
in Editorial

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയിലെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടശേഷം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചിട്ടുള്ള പുതിയ ബജറ്റ് സംസ്ഥാനത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തുന്നതാണ്. വിലക്കയറ്റത്തിന്റെ പ്രളയംതന്നെ സൃഷ്ടിക്കാന്‍ പോകുന്ന പ്രഖ്യാപനങ്ങളുടെ ഒരു ഘോഷയാത്രതന്നെയാണ് ബജറ്റിലുള്ളത്. പെട്രോളിന്റെയും ഡീസലിന്റെയും നികുതി വര്‍ധിപ്പിച്ചത് അവശ്യവസ്തുക്കളുടെ മുഴുവന്‍ വില വര്‍ധനയിലേക്ക് നയിക്കും. കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതി വേണ്ടെന്നുവച്ചപ്പോള്‍ അതിനനുസൃതമായി വില കുറയ്‌ക്കാന്‍ തയ്യാറാകാതിരിക്കുകയും, അതിനെ ന്യായീകരിക്കുകയും ചെയ്ത ഒരു ധനമന്ത്രിയാണ് യാതൊരു കൂസലുമില്ലാതെ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ച് ജനങ്ങളെ ശിക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുപുറമെയാണ് കെട്ടിടനികുതി വര്‍ധിപ്പിച്ചും ഭൂമിയുടെ ന്യായവില വന്‍തോതില്‍ കൂട്ടിയും മദ്യത്തിന് സാമൂഹ്യസുരക്ഷാ സെസ് ഏര്‍പ്പെടുത്തിയും വാഹനസെസില്‍ വര്‍ധന കൊണ്ടുവന്നും ജനങ്ങളെ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. കൊവിഡ് പ്രതിസന്ധിയില്‍നിന്ന് ഒരുവിധം കരകയറിവരുന്ന ജനങ്ങളുടെ നടുവൊടിക്കുന്നതാണ് ഈ ബജറ്റ് പ്രഖ്യാപനങ്ങളെന്ന് പകല്‍പോലെ വ്യക്തമാണ്. എന്നിട്ടും വിലക്കയറ്റ ഭീഷണി നേരിടാന്‍ 200 കോടി നീക്കിവച്ചിരിക്കുകയാണെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം ചെകുത്താന്‍ വേദമോതുന്നതിന് തുല്യമാണ്. നിത്യനരകമായിരിക്കും ഈ ബജറ്റ് ജനങ്ങള്‍ക്ക് സമ്മാനിക്കുകയെന്നു പറയാന്‍ മടിക്കേണ്ടതില്ല.

ധനമന്ത്രിയെന്ന നിലയ്‌ക്ക് കെ.എന്‍. ബാലഗോപാല്‍ ഒരു പരാജയമാണെങ്കില്‍ അതിന്റെ കണ്ണാടിയാണ് ഈ ബജറ്റും. സംസ്ഥാനം ഇപ്പോള്‍ നേരിടുന്നത് ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയല്ല, സമ്പൂര്‍ണമായ തകര്‍ച്ചയാണ്. ധനകാര്യത്തെക്കുറിച്ച് ധാരണയുള്ള പലരും ഇക്കാര്യം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അടിസ്ഥാനപരമായ ഈ പ്രശ്‌നത്തെ നേരിടാനുള്ള യാതൊരു പ്രഖ്യാപനവും നിര്‍ദ്ദേശങ്ങളും ബജറ്റിലില്ല. ഇതിനുപകരം പൊള്ളയായ അവകാശവാദങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളും അശാസ്ത്രീയമായ വീതംവയ്‌പ്പുമാണ് കാ ണുന്നത്. ചെലവുചുരുക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടായിട്ടും അതൊന്നും സ്വീകരിക്കാതെ സംസ്ഥാനം ഭരിച്ചു മുടിക്കാന്‍ ജനങ്ങളെ നിഷ്‌കരുണം ചൂഷണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറാനുള്ള പോംവഴികളൊന്നും നിര്‍ദ്ദേശിക്കാനില്ല. വരുന്നിടത്തുവച്ചു കാണാം എന്നൊരു നയം സര്‍ക്കാര്‍ സ്വീകരിച്ചതായാണ് തോന്നുന്നത്. വിഭവസമാഹരണത്തിനുള്ള ഗൗരവമായ ശ്രമങ്ങളൊന്നും ബജറ്റിലില്ല എന്നു മാത്രമല്ല, അങ്ങനെയൊരു ചിന്ത ധനമന്ത്രിക്കുണ്ടോ എന്നുപോലും ഈ ബജറ്റു കാണുമ്പോള്‍ സംശയിക്കണം. വലിയ അധ്വാനമൊന്നുമില്ലാതെ പിരിച്ചെടുക്കാവുന്ന നികുതിയില്‍ മാത്രം കണ്ണുവച്ച് അത് വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. കടമെടുപ്പ് മാത്രമാണ് സര്‍ക്കാര്‍ വിഭവസമാഹരണമായി കാണുന്നതെന്ന് തോന്നുന്നു. പരിധിയില്ലാതെ കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാത്തതിലുള്ള കടുത്ത അമര്‍ഷം ബജറ്റ് പ്രസംഗത്തില്‍ മന്ത്രി ആവര്‍ത്തിച്ച് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ജനവിരുദ്ധമായ പ്രഖ്യാപനങ്ങള്‍ക്കിടയിലും സ്വന്തം പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള വേലത്തരങ്ങളൊക്കെ ധനമന്ത്രി ബജറ്റില്‍ കാണിച്ചുവച്ചിട്ടുണ്ട്. പല നിര്‍ദ്ദേശങ്ങളും വകയിരുത്തലുകളും ജനങ്ങളുടെ നികുതിപ്പണം പാര്‍ട്ടി ഫണ്ടിലേക്ക് തിരിച്ചുവിടുന്നതിനു തുല്യമാണ്. ബാലഗോപാല്‍ അവതരിപ്പിച്ച ആദ്യ ബജറ്റില്‍ ലോകസമാധാനത്തിന് രണ്ട് കോടി നീക്കിവച്ചതിന് സമാനമായ പല പ്രഖ്യാപനങ്ങളും ഈ ബജറ്റിലുമുണ്ട്. റീബില്‍ഡ് കേരളയ്‌ക്ക് 100 കോടിയോളവും നവകേരള കര്‍മപദ്ധതിക്ക് 54 കോടിയും ബിനാലെയ്‌ക്ക് രണ്ട് കോടിയും മെയ്‌ക്ക് ഇന്‍ കേരള പദ്ധതിക്ക് 100 കോടിയുമൊക്കെ നീക്കിവച്ചിട്ടുള്ളത് ആത്യന്തികമായി പാര്‍ട്ടിക്കും പാര്‍ശ്വവര്‍ത്തികള്‍ക്കുമാവും ഗുണം ചെയ്യുക. ജനകീയാസൂത്രണത്തിന്റെ കാലം മുതല്‍ പൊതുമുതല്‍ വിജയകരമായി കൊള്ളയടിക്കുന്നതിന്റെ തുടര്‍ച്ചയാണിത്. സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ലഭിക്കുന്ന യാതൊരു പദ്ധതിയും ബജറ്റിലില്ല. അത്തരമൊന്നിനെക്കുറിച്ച് ധനമന്ത്രി ആലോചിച്ചതിനുപോലും തെളിവില്ല. ഇതിനുപകരം കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാനാണ് ബജറ്റവതരണ പ്രസംഗത്തില്‍ മന്ത്രി ആവേശം കാണിച്ചത്. യാതൊരു മടിയുമില്ലാതെ പല കള്ളങ്ങ   ളും മന്ത്രി പറയുന്നുണ്ട്. തുടക്കം മുതല്‍ കേന്ദ്രസര്‍ക്കാരിനോട് ശത്രുതാപരമായ സമീപനമാണ് ധനമന്ത്രി ബാലഗോപാല്‍ സ്വീകരിച്ചുപോരുന്നത്. സിപിഎമ്മിന്റെ രാഷ്‌ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍ ജനങ്ങളെ ബലിയാടാക്കുകയാണ്. ബജറ്റിലൂടെ ചെയ്യുന്നതും ഇതാണ്.

Tags: keralaവിലക്കയറ്റംbudgetകേരളാ ബജറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Kerala

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി; പഞ്ചരാഷ്‌ട്ര പര്യടനത്തിന്റെ അവസാന ഘട്ടം

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്തര- ദക്ഷിണ കേരളത്തിന്റെ 26-ാമത് സംയുക്ത സംസ്ഥാന വാര്‍ഷികം
ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ നിര്‍വഹിക്കുന്നു

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്‌റ്റോപ്പ്

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

വന്ദേമാതരത്തിനെതിരെ സിപിഎം; പൂര്‍ണമായും അവതരിപ്പിച്ചത് തെറ്റെന്ന് പ്രസ്താവന

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.