.കൊച്ചി: സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികമുള്ള ഹോട്ടലുകളിലെ ഭക്ഷണ നിലവാരം പരിശോധിക്കാന്‍ ആകെയുള്ളത് 140 ഉദ്യോഗസ്ഥര്‍. ഒരു ഉദ്യോഗസ്ഥന്‍ പരിശോധിക്കേïത് ശരാശരി 715 ഹോട്ടല്‍! അതേസമയം ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാര്‍ മുതല്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ വരെയുള്ള അയ്യായിരത്തോളം ഉദ്യോഗസ്ഥര്‍ക്കു സാങ്കേതികതയുടെ പേരില്‍ ഭക്ഷ്യപരിശോധനയ്‌ക്ക് ആരോഗ്യമന്ത്രിയുടെ വിലക്ക്.
‘ഞങ്ങള്‍ ശാരീരികമായും മാനസികമായും തളര്‍ന്നു. ഒരു നിയോജകമണ്ഡലത്തിലെ മുഴുവന്‍ ഹോട്ടലുകള്‍ ഒരാള്‍ എങ്ങനെ പരിശോധിച്ചു തീര്‍ക്കും? രïു സഹായികള്‍ വേണമെന്നാണു വ്യവസ്ഥ. പലപ്പോഴും ഒരാള്‍പോലുമുïാകില്ല. ഇതൊന്നും മനസ്സിലാക്കാതെയാണ് പൊതുസമൂഹം ഞങ്ങള്‍ക്കെതിരേ തിരിഞ്ഞിരിക്കുന്നത്. ആക്ഷേപങ്ങള്‍ കേട്ടും ഞങ്ങള്‍ തളര്‍ന്നു.’ ഭക്ഷ്യസുരക്ഷാ നോഡല്‍ ഓഫിസര്‍ ജന്മഭൂമിയോടു പറഞ്ഞു.
സംസ്ഥാന രൂപീകരണത്തിനു ശേഷം ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെ മദ്രാസ് ഹെല്‍ത്ത് ആക്ടും എറണാകുളം മുതല്‍ തിരുവനന്തപുരം വരെ തിരു-കൊച്ചി പൊതുജനാരോഗ്യ നിയമവുമായിരുന്നു ബാധകം. അന്ന് സംസ്ഥാനത്തെ എല്ലാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കും ഹോട്ടലുകളിലും പാചകശാലകളിലും ഭക്ഷണം പരിശോധിക്കുന്നതിന് അധികാരമുïായിരുന്നു.
എന്നാല്‍ 2011ല്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമം പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ മദ്രാസ് ആക്ടിലെ 112 മുതല്‍ 124 വരെയുള്ള വകുപ്പുകളും തിരു-കൊച്ചി നിയമത്തിലെ 114 മുതല്‍ 126 വരെയുള്ള വകുപ്പുകളും റദ്ദാക്കി. പരിശോധിക്കാനുള്ള അധികാരം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു മാത്രമായി. അവരാകട്ടെ ഒരു നിയോജകമണ്ഡലത്തില്‍ ഒന്ന് എന്ന വ്യവസ്ഥ പ്രകാരം കേരളത്തില്‍ 140 പേര്‍ മാത്രമേയുള്ളൂ. ഓരോ ജില്ലയ്‌ക്കും ഓരോ നോഡല്‍ ഓഫിസര്‍മാര്‍ കൂടിയുï്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ അപേക്ഷിച്ച് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ശമ്പളവും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുï്. ഭക്ഷണമുïാക്കുന്ന സ്ഥാപനങ്ങളുടെ ശുചിത്വ പരിശോധനയും മറ്റ് സര്‍ക്കാര്‍ പരിപാടികളിലെ പങ്കാളിത്തവും മാത്രമായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ ജോലി ഒതുങ്ങി.
എങ്കിലും തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ ഭക്ഷ്യപരിശോധന തുടര്‍ന്നു. പക്ഷേ, ഹോട്ടലുടമ അസോസിയേഷന്‍ ഇതിനെ നിയമവശം ഉയര്‍ത്തിക്കാട്ടി ചെറുത്തു. ഇതുസംബന്ധിച്ച് വിവിധ കോടതികളില്‍ കേസുകളുïായി. ഹൈക്കോടതിയില്‍ ഒരു കേസിന്റെ വാദം പൂര്‍ത്തിയായി വിധി കാത്തു കിടക്കുകയുമാണ്.
















