Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അല്‍ഫാം കഴിച്ച് നഴ്സിന്റെ മരണവും ഭക്ഷ്യവിഷബാധയും; കോട്ടയത്തെ മലപ്പുറം കുഴിമന്തി ഹോട്ടല്‍ ഉടമ ലത്തീഫ് പൊലീസ് കസ്റ്റഡിയില്‍

അല്‍ഫാം കഴിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സ് മരിച്ച സംഭവത്തില്‍ കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലിന്റെ ഉടമ പൊലീസ് പിടിയില്‍. കോട്ടയം ഗാന്ധി നഗര്‍ പൊലീസാണ് ഹോട്ടല്‍ ഉടമയെ കസ്റ്റഡിയില്‍ എടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2023, 10:08 pm IST
inKerala

കോട്ടയം: അല്‍ഫാം കഴിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സ് മരിച്ച സംഭവത്തില്‍  കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലിന്റെ ഉടമ പൊലീസ് പിടിയില്‍. കാസര്‍കോട് സ്വദേശി ഐ.എ. ലത്തീഫാണ് അറസ്റ്റിലായത്. കോട്ടയം ഗാന്ധി നഗര്‍ പൊലീസാണ് ഹോട്ടല്‍ ഉടമയെ കസ്റ്റഡിയില്‍ എടുത്തത്.  

അല്‍ഫാം കഴിച്ച് ഗുരുതരമായ ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് ചികിത്സയിലായ  പാലത്തറ സ്വദേശി രശ്മി രാജി (33) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മലപ്പുറം കുഴിമന്തി ഹോട്ടലുടമയുടെ അറസ്റ്റ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഉടനെ ഉണ്ടാകും.  

നഴ്സ് മരിച്ചതിന് പിന്നാലെ ഇവിടെ നിന്നും ഭക്ഷണം കഴിച്ച് വിഷബാധയേറ്റ മറ്റ് എട്ട് പേര്‍ കോട്ടയം ഗാന്ധി നഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടയുടമയെ അറസ്റ്റ് ചെയ്തത്.  

തിരുവനന്തപുരം സ്വദേശിയായ വിനോദ്കുമാറിന്റെ ഭാര്യ രശ്മി രാജ് തിരുവാര‍്പ്പ് പത്തിപ്പാറ വീട്ടില്‍ രാജു അംബിക ദമ്പതിമാരുടെ മകളുമാണ്.  

അല്‍ഫാം കഴിച്ച് രാത്രി ആയപ്പോള്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടായി. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ വയറ്റില്‍ അണുബാധയാണെന്ന് സ്ഥിരീകരിച്ചതോടെ ഉടന്‍ ട്രോമ കെയര്‍ തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റി. രോഗാവസ്ഥ ഗുരുതരമാകുകയും അണുബാധ, വൃക്കയും കരളുമടക്കമുള്ള അവയവങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാല്‍, തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മരിക്കുകയായിരുന്നു. തീവ്രമായ ഭക്ഷ്യവിഷബാധയാണ് രശ്മിക്ക് ഏറ്റതെന്നാണ് ഡോക്റ്റര്‍മാരുടെ പ്രാഥമിക നിഗമനം. പഴകിയ ചിക്കന്‍, അല്‍ഫാമിനൊപ്പം നല്‍കുന്ന മയനൈസ് എന്നിവയില്‍ നിന്നാണ് പ്രധാനമായും വിഷബാധയേല്‍ക്കുന്നത്.  

അതേസമയം, ആദ്യമായല്ല മലപ്പുറം കുഴിമന്തി ഹോട്ടല്‍ ഇത്തരത്തില്‍ ഭക്ഷ്യവിഷബാധക്ക് കാരണമാകുന്നത്. സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി റസ്‌റ്റോറന്റില്‍നിന്ന് ഭക്ഷണം  കഴിച്ച ഒട്ടേറെപ്പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റ സാഹചര്യത്തില്‍ നഗരസഭാ അധികൃതര്‍ ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും കട പൂട്ടിക്കുകയും ചെയ്തിരുന്നു.  രശ്മിക്ക് ഒപ്പം സഹോദരന്‍ വിഷ്ണുരാജിനും ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മറ്റ് 26 പേര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. തുടക്കത്തില്‍ അല്‍ഫാം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് കരുതിയതെങ്കില്‍ പിന്നീട് വിവിധതരം ഭക്ഷണം കഴിച്ചവര്‍ക്കും വിഷബാധയേറ്റിട്ടുണ്ടെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പറയുന്നു.  

ഇതേ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.അന്നും ഹോട്ടല്‍ പൂട്ടിച്ചതാണ്. പലപ്പോഴും കുഴിമന്തി, ഷവര്‍മ എന്നീ ഭക്ഷണങ്ങളില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായിട്ടുള്ളത്. മുടിയൂര്‍ക്കരയിലെ സ്വകാര്യ സ്‌കാന്‍ സെന്ററിലെ മൂന്ന് ജീവനക്കാര്‍ ഇവിടെനിന്ന് കഴിച്ച ഭക്ഷ്യവിഷബാധ മൂലം ചികിത്സ തേടിയിട്ടുണ്ട്. ഡിസംബര്‍ 28ന് സ്‌കാന്‍ സെന്ററിലെ ആഘോഷത്തിന്റെ ഭാഗമായി സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി എന്ന സ്ഥാപനത്തില്‍ നിന്ന് പൊറോട്ടയും കോഴിക്കറിയും വാങ്ങിയിരുന്നു. ഇത് കഴിച്ച സാം ജെ.ഡാനിയേല്‍, തോമസ് വര്‍ക്കി, ശരത്ത് എസ്. എന്നിവര്‍ക്കാണ് വിഷബാധ ഏറ്റത്. ഇവര്‍ കുമാരനല്ലൂര്‍ കിംസ്, അയ്‌മനം ഗ്രേയ്‌സ്, മാവേലിക്കരയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ പലര്‍ക്കും ഇപ്പോഴും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ തുടരുകയാണ്.

Tags: deatharrestറസ്‌റ്റോറന്റ്‌മലപ്പുറം കുഴിമന്ത്രി ഹോട്ടല്‍അല്‍ഫാം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

India

കാർഗിൽ യുദ്ധ സൈനികനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ ഗുരുഗ്രാമിലെ പാർക്കിംഗ് ജീവനക്കാരൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.