Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സര്‍ക്കാര്‍ പിന്നെയും പോപ്പുലര്‍ ഫ്രണ്ടിനൊപ്പം

പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും കാര്യത്തില്‍ കോടതികളില്‍ നല്‍കുന്ന ഉറപ്പുകള്‍ക്ക് സര്‍ക്കാര്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല എന്നതാണ് സത്യം. ഇവ പാലിക്കാതിരുന്നാല്‍ കോടതി വിമര്‍ശിച്ചെന്നിരിക്കും. അതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ മനസ്സിലിരുപ്പ്. നിയമം വേറെയായിരിക്കാം. കോടതിക്ക് അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യാം. പക്ഷേ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രാഷ്‌ട്രീയ താല്‍പര്യങ്ങളുണ്ട്. അ തിനെ ഹനിക്കുന്ന നടപടികളൊന്നും ഞങ്ങള്‍ എടുക്കില്ല. ഇതാണ് സര്‍ക്കാര്‍ പറയാതെ പറയുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 21, 2022, 05:00 am IST
in Editorial

പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം ഈടാക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കോടതിക്ക് കടുത്ത അതൃപ്തി പ്രകടിപ്പിക്കേണ്ടിവന്നത് ഇടതുമുന്നണി ഭരണത്തില്‍ നിലനില്‍ക്കുന്ന ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പോപ്പുലര്‍ ഫ്രണ്ടുകാരില്‍നിന്നുള്ള റവന്യു റിക്കവറിക്ക് ആറുമാസംകൂടി നീട്ടത്തരണമെന്ന ആവശ്യം നിരസിച്ച കോടതി, ജനുവരിക്കകം അത് പൂര്‍ത്തിയാക്കണമെന്നും, ഇതു സംബന്ധിച്ച പുതിയ സത്യവാങ്മൂലവുമായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ടു ഹാജരാവാനും നിര്‍ദ്ദേശിച്ചത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനെത്തുടര്‍ന്ന് ഈ    തീവ്രവാദ സംഘടന ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലില്‍ വന്‍തോതില്‍ അക്രമങ്ങള്‍ അരങ്ങേറുകയും, പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സ്വമേധയാ കേസെടുക്കുകയും, മറ്റു ഹര്‍ജികള്‍ പരിഗണിക്കുകയും ചെയ്ത കോടതി അഞ്ചരക്കോടിയോളം രൂപ പ്രതികളില്‍നിന്ന് ഈടാക്കാന്‍ ഉത്തരവിടുകയുമായിരുന്നു. ഒരു മാസത്തിനകം ഇത് നടപ്പാക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ ക്ലെയിംസ് കമ്മീഷണറെ നിയോഗിച്ചതൊഴികെ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ല. ഇപ്പോള്‍  ഉത്തരവു നടപ്പാക്കാന്‍ വേണ്ടത്ര ജീവനക്കാരില്ലെന്നു പറഞ്ഞ് ആറുമാസംകൂടി സമയം നീട്ടിനല്‍കാന്‍ സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല.

പോപ്പുലര്‍ ഫ്രണ്ടുകാരില്‍നിന്ന് നാശനഷ്ടങ്ങള്‍ ഈടാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയെ വിമര്‍ശിച്ച കോടതി, പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നിഷേധാത്മക നിലപാടെടുക്കരുതെന്നും വ്യക്തമാക്കിയിരിക്കുന്നു. സാങ്കേതികമായ കാരണങ്ങളാലാണ് റവന്യൂ റിക്കവറി പൂര്‍ത്തിയാക്കാനാവാത്തതെന്ന സര്‍ക്കാരിന്റെ മറുപടി ഒഴികഴിവാണ്. ക്ലെയിംസ് കമ്മീഷണര്‍ക്ക് ഓഫീസ് ഒരുക്കാത്തതും ജീവനക്കാരെ അനുവദിക്കാത്തതും സര്‍ക്കാരിന്റെ ബോധപൂര്‍വമായ വീഴ്ചയാണ്. യഥാര്‍ത്ഥത്തില്‍ സാങ്കേതികമായ കാരണങ്ങളാലല്ല, രാഷ്‌ട്രീയമായ കാരണങ്ങളാലാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മെല്ലെപ്പോക്കു നയം സ്വീകരിക്കുന്നത്. സാങ്കേതികമായ കാരണങ്ങള്‍ പറയുന്നത് കോടതി ഉത്തരവിനെ സമര്‍ത്ഥമായി മറികടക്കാനാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും കാര്യത്തില്‍ കോടതികളില്‍ നല്‍കുന്ന ഉറപ്പുകള്‍ക്ക് സര്‍ക്കാര്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല എന്നതാണ് സത്യം. തങ്ങള്‍ നിയമം അനുസരിക്കുന്നുണ്ടെന്ന് വരുത്താനും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം ഉറപ്പുകള്‍. ഇവ പാലിക്കാതിരുന്നാല്‍ കോടതി വിമര്‍ശിച്ചെന്നിരിക്കും. അതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ മനസ്സിലിരുപ്പ്. നിയമം വേറെയായിരിക്കാം. കോടതിക്ക് അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യാം. പക്ഷേ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രാഷ്‌ട്രീയ താല്‍പര്യങ്ങളുണ്ട്. അതിനെ ഹനിക്കുന്ന നടപടികളൊന്നും ഞങ്ങള്‍ എടുക്കില്ല. ഇതാണ് സര്‍ക്കാര്‍ പറയാതെ പറയുന്നത്.

കോടതി ഉത്തരവുകള്‍ പാലിക്കാതെ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതില്‍ വ്യക്തമായ രാഷ്‌ട്രീയ താല്‍പര്യമുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പോപ്പുലര്‍ ഫ്രണ്ടിനൊപ്പമാണ് സിപിഎം. പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് കൂടുതല്‍ പ്രകടമാവുകയും ചെയ്തു. ഈ മതതീവ്രവാദ സംഘടനയ്‌ക്ക് നിര്‍ബാധം പ്രവര്‍ത്തിക്കാനും, അക്രമങ്ങളും കൊലപാതകങ്ങളും സംഘടിപ്പിക്കാനും ഭരണതലത്തില്‍ ഒത്താശ ലഭിക്കുന്നതായി നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്. പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തിയിട്ടുള്ള അരുംകൊലകളില്‍ പോലീസിന്റെ ഭാഗത്തുനിന്നുപോലും മൃദുസമീപനമുണ്ടായി. പോപ്പുലര്‍ ഫ്രണ്ടിനെ പൊടുന്നനെ നിരോധിക്കുമെന്ന് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും വിചാരിച്ചതല്ല. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയാണ് നിരോധന പ്രഖ്യാപനമുണ്ടായതും, മതതീവ്രവാദികളായ നേതാക്കളെ ഒന്നടങ്കം അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും. ഈ നേതാക്കളെ ഒരുതരത്തിലും സഹായിക്കാനാവാത്ത സ്ഥിതി സംസ്ഥാന സര്‍ക്കാരിന് വന്നു. ഇതിന്റെ പ്രത്യുപകാരമായാണ് പോലീസിനെ നിഷ്‌ക്രിയമാക്കി മിന്നല്‍ ഹര്‍ത്താലില്‍ പോപ്പുലര്‍ ഫ്രണ്ടിന് അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയത്. ഇപ്പോള്‍ സംഘടന നിരോധിക്കപ്പെട്ടിരിക്കാം. നേതാക്കള്‍ ജാമ്യം പോലും കിട്ടാതെ ജയിലിലുമാണ്. എന്നാലും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് മതതീവ്രവാദികളെ ബോധ്യപ്പെടുത്തുന്നതിനാണ് കോടതി ഉത്തരവുകളെപ്പോലും സര്‍ക്കാര്‍ ലംഘിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാതെ യാഥാര്‍ത്ഥ്യം കാണാന്‍ കോടതികള്‍ തയ്യാറാവുകയും, കര്‍ശനമായ നടപടികള്‍ ഉണ്ടാവുകയും വേണം.

Tags: keralaപോപ്പുലര്‍ ഫ്രണ്ട്കേരള സര്‍ക്കാര്‍ഇസ്ലാമിക തീവ്രവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.