Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നിയമനം: മലയാളം ബ്രാഹ്മണര്‍ മാത്രമെന്നത് തൊട്ടുകൂടായ്‌മയെന്ന കേസില്‍ വാദം തുടങ്ങി

ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി നിയമനത്തിന് മലയാളബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്‌മയാണെന്ന ഹര്‍ജിയില്‍ വാദംകേള്‍ക്കാന്‍ തുടങ്ങി. പതിറ്റാണ്ടുകളായി തുടരുന്ന ഈ രീതിയില്‍ മാറ്റം വരുത്താനാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2022, 06:33 pm IST
in Kerala

കൊച്ചി: ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി നിയമനത്തിന് മലയാളബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്‌മയാണെന്ന ഹര്‍ജിയില്‍ വാദംകേള്‍ക്കാന്‍ തുടങ്ങി. പതിറ്റാണ്ടുകളായി തുടരുന്ന ഈ രീതിയില്‍ മാറ്റം വരുത്താനാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.  

മേല്‍ശാന്തി നിയമനത്തിന് കേരള ബ്രാഹ്മണരെ ക്ഷണിച്ചുകൊണ്ടുള്ള ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തെ ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇത് ഭരണ ഘടന ഉറപ്പാക്കുന്ന തുല്യാവകാശത്തിന് എതിരാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.  

ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത് സുപ്രീംകോടതി അഭിഭാഷകനായ മോഹന്‍ ഗോപാലാണ്. മലയാള ബ്രാഹ്മണര്‍ എന്നത് മലബാര്‍ മാനുവല്‍ പ്രകാരവും 1881ലെ സെന്‍സസ് രേഖകളിലും ജാതിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മോഹന്‍ ഗോപാല്‍ വാദിച്ചു. “ഈ വ്യവസ്ഥ ജാതിവിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ ബി.ജി. ഹരീന്ദ്രനാഥും വാദിച്ചത്. തൊട്ടുകൂടായ്‌മ വഴി ഭരണഘടനാമൂല്യങ്ങളെ പണയപ്പെടുത്തുകയാണ്. ഭരണഘടനയുടെ 17ാം വകുപ്പ് തൊട്ടുകൂടായ്‌മയെ നിരോധിക്കുക മാത്രമല്ല ക്രിമിനല്‍കുറ്റവുമാക്കിയിട്ടുള്ളതാണ്. അത് ഭരണഘടനാപരമായ കുറ്റമാണ്. 17ാം വകുപ്പ് റദ്ദാക്കപ്പെടുന്ന് ഹൈക്കോടതി അനുവദിക്കുമോ?”- മോഹന്‍ ഗോപാല്‍ കോടതിയോട് ആരാഞ്ഞു.  

തൊട്ടുകൂടായ്‌മ എന്ന കുറ്റകൃത്യത്തിന് അടിയിലുള്ളത് വിശ്വാസമാണ്. ജന്മനാ ചില മനുഷ്യര്‍ ശുദ്ധരും മറ്റ് ചിലര്‍ ഭാഗികമായി ശുദ്ധരും ആണെന്നാണ്. അബ്രാഹ്മണരാണ് പരാതിക്കാര്‍. മേല്‍ശാന്തി പദവികളില്‍ അപേക്ഷിക്കുന്നതില്‍ നിന്നും അവരെ തടയുന്നതെ എന്തുകൊണ്ടാണ്. ഇതില്‍ ഭരണഘടനയില്ല. അവര്‍ ജന്മം കൊണ്ട് പൂര്‍ണ്ണശുദ്ധരല്ല എന്ന വിശ്വാസമാണ്. ബ്രാഹ്മിണ്‍ എന്ന് ഉച്ചരിക്കുമ്പോള്‍ നിങ്ങള്‍ ആ ഒരു വിഭാഗം ജന്മംകൊണ്ട് പരിശുദ്ധരെന്നാണോ പറയുന്നത്. അങ്ങിനെയെങ്കില്‍ ഭരണഘടനയെ മാറ്റിവെയ്‌ക്കേണ്ടി വരും.  – കോടതി പറഞ്ഞു. 

ഈ വ്യവസ്ഥ ജാതിവിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ ബി.ജി. ഹരീന്ദ്രനാഥും വാദിച്ചത്.  

അതേ സമയം പുരാതനകാലം മുതലുള്ള രീതി മാറ്റാനാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്റ്റാന്‍റിംഗ് കോണ്‍സല്‍ ജി. ബിജു വാദിച്ചു. ഒരു സമുദായത്തില്‍ നിന്നുള്ള പൂജാരിമാരെ ശബരിമല മേല്‍ശാന്തിയായി നിയമിക്കുന്നത് കീഴ്വഴക്കണാണെന്നും ഇത് തുടരാനേ കഴിയൂ എന്നും അദ്ദേഹം വാദിച്ചു.  

പുരാതനകാലം മുതല്‍ മലയാള ബ്രാഹ്മണരെയാണ് മേല്‍ശാന്തിയായി നിയമിക്കുന്നതെന്നതിന് രേഖകളുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യം തെറ്റാണെങ്കില്‍ തെളിയിക്കേണ്ടത് ഹര്‍ജിക്കാരാണെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു.  

മേല്‍ശാന്തി നിയമനത്തിന് അപേക്ഷിച്ച ടി.എല്‍. സജിത്, പി.ആര്‍. വിജീഷ്, സി.വി. വിഷ്ണുനാരായണന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രനും പി.ജി. അജിത്കുമാറും അടങ്ങിയ ദേവസ്വം ബോര്‍ഡ് ബെഞ്ചാണ് പ്രത്യേകസിറ്റിങ് നടത്തി വാദം കേട്ടത്. ഡിസംബര്‍ 17ന് വാദം കേള്‍ക്കല്‍ തുടരും. 

Tags: മലയാളം ബ്രാഹ്മണര്‍മലബാര്‍ മാനുവല്‍തൊട്ടുകൂടായ്മMalayaliDevaswom Boardtravancore devaswom boardSABARIMALAബ്രാഹ്മണര്‍ശബരിമല തീര്‍ത്ഥാടനംശബരിമല ക്ഷേത്രംമാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

Kerala

യുഡിഎഫ് ഭരണത്തിൽ ആദ്യ തീരുമാനമായി വഴിമുട്ടിയ ശബരിമല സ്വർണക്കൊള്ള അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: എൻ. ഹരി

Kerala

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

Kerala

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.