Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പുറത്തറിഞ്ഞാല്‍ നാണക്കേടെന്ന് പറഞ്ഞ് മറച്ചുവെച്ചു, പ്രിന്‍സിപ്പലും 2 അധ്യാപകരും അറസ്റ്റില്‍

അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ അധികൃതരെ അറിയിച്ചെങ്കിലും ഇത് പുറത്തറിയാതെ മറച്ചുവെച്ചു. കൂടാതെ പരാതി പിന്‍വലിക്കാന്‍ വിദ്യാര്‍ത്ഥിനിയെ ഇവര്‍ നിര്‍ബന്ധിക്കുകയും കുട്ടിയുടെ അമ്മയെ വിളിച്ചുവരുത്തി പരാതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ സമ്മര്‍ദ്ദത്തിലുമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2022, 12:33 pm IST
in Kerala

കൊച്ചി : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. പട്ടിമറ്റം മന്ത്രക്കല്‍ നടുക്കാലായില്‍ കിരണ്‍ കരുണാകര (40) നെയാണ് തൃപ്പൂണിത്തുറ പോലീസ് ഇന്‍സ്പെക്ടര്‍ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സംഭവം പുറത്തറിയാതെ മറച്ചുവെച്ചതിന് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരെ കൂടി കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രിന്‍സിപ്പല്‍ തിരുവനന്തപുരം ഗിരിധനം വീട്ടില്‍ ശിവകല (53), അധ്യാപകരായ കോട്ടയം ബ്രഹ്‌മമംഗലം നെടുംപള്ളില്‍ വീട്ടില്‍ ഷൈലജ (55), പനങ്ങാട് വെളിപറമ്പില്‍ വീട്ടില്‍ ജോസഫ് (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവം പുറത്തറിഞ്ഞാല്‍ നാണക്കേടാകുമെന്ന് പറഞ്ഞ് ഇവര്‍ മറച്ചുവെച്ചതായാണ് ആരോപണം.  

എറണാകുളം ജില്ലയില്‍ ബസ് പണിമുടക്കായിരുന്ന കഴിഞ്ഞ 16-ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ത്ഥിനിയെ വീട്ടില്‍നിന്ന് അധ്യാപകനായ കിരണ്‍ ബൈക്കില്‍ കലോത്സവ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയാണ് പങ്കെടുപ്പിച്ചത്. രാത്രി എട്ടുമണിയോടെ കലോത്സവം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിവരുന്നതിനിടെ കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിക്കുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്തു.  

പിറ്റേന്ന് തന്നെ അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ അധികൃതരെ അറിയിച്ചെങ്കിലും ഇത് പുറത്തറിയാതെ മറച്ചുവെച്ചു. കൂടാതെ പരാതി പിന്‍വലിക്കാന്‍ വിദ്യാര്‍ത്ഥിനിയെ ഇവര്‍ നിര്‍ബന്ധിക്കുകയും കുട്ടിയുടെ അമ്മയെ വിളിച്ചുവരുത്തി പരാതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ സമ്മര്‍ദ്ദത്തിലാക്കിയെന്നുമാണ് വിവരം.  

ഇതോടെ  അധ്യാപകന്‍ ഒളിവിലും പോയി. വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച വിവരം അറിഞ്ഞ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തുകയും അധ്യാപകന്റെ ഇരുചക്രവാഹനവും സ്‌കൂള്‍ കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുമൊക്കെ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.  

തുടന്‍ന്ന് പരാതി നല്‍കിയതോടെ പോലീസ് നാഗര്‍കോവിലിലുള്ള കിരണ്‍ കരുണാകരന്റെ ഒളിസങ്കേതം തമിഴ്നാട് പോലീസ് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ സഹായത്തോടെ കണ്ടെത്തി് അറസ്റ്റ് ചെയ്തു. ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും കൂടെയുണ്ടായിരുന്ന രണ്ടു പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഇന്ന് അറസ്റ്റ് ചെയ്ത അധ്യാപകരെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും.

Tags: arrestteacherപ്ലസ് വണ്‍ലൈംഗിക പീഡനംTripunithura
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

Local News

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Kerala

പശ്ചിമബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി പെരുമ്പാവൂരില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

Kerala

ജ്യോതിഷാലയത്തില്‍ വില്‍പനയ്‌ക്കായി കഞ്ചാവ് സൂക്ഷിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ചെങ്ങന്നൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ ആക്രമിച്ച യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

മാസപ്പടി കേസില്‍ വീണ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നീക്കം തീരുമാനിക്കാന്‍ ഇഡി ഡയറക്ടര്‍ കൊച്ചിയില്‍, സിഎംആര്‍എല്‍ നല്‍കിയ കേസില്‍ വെളളിയാഴ്ച വിധി

മഹുവ മൊയ്ത്ര (വലത്ത്) തൃണമൂല്‍ എംഎല്‍മാരായ സബീന യാസ്മിന്‍ (ഇടത്തേയറ്റം) ജാവേദ് അഹമ്മദ് ഖാന്‍(നടുവില്‍)

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.