Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കളിക്കു പുറത്തെ ചൂടന്മാർ

സൗരോർജം ഉപയോഗിക്കുന്ന,ഖത്തർ തന്നെ വികസിപ്പിച്ചെടുത്ത എ.സി.ടെക്നോളജി അതുല്യമാണെന്നും വർഷം മുഴുവൻ കളികൾ നടത്താൻ ഉപയോഗിക്കാൻ കഴിയുമെന്നാണ് ഫിഫ പറയുന്നത്. മറ്റു രാജ്യങ്ങൾക്കുകൂടി ഈ ടെക്നോളജി സൗജന്യമായി ഉപയോഗിക്കാൻ വേണ്ടി ഖത്തർ അതിന്റെ പേറ്റന്റ് എടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2022, 02:56 pm IST
in Football

ബി.ബി.സി സ്പോർട്സിന്റെ ലേഖകൻ നെസ്റ്റ മാക് ഗ്രിഗോർ ദോഹയിൽ കാലുകുത്തിയത് മുതൽ അസഹനീയമായ ചൂടിനെപ്പറ്റി വിലപിച്ചുകൊണ്ടിരിക്കയാണ്. 32 ഡിഗ്രി ചൂടിൽ 11 മിനിറ്റ് ദൂരം നടക്കേണ്ടി വന്നത് മണിക്കൂറുകൾ പോലെ തോന്നിയത്രേ. ദോഹ കോർണിഷ് മേഖലയിൽ  ഇപ്പോൾ വാഹനങ്ങൾ അനുവദിക്കുന്നില്ല. കാൽനടക്കാർക്ക് മാത്രമേ പ്രവേശനമുള്ളൂ. അതുകൊണ്ടാണ് അൽ ബിദ്ദ ഫാൻ  പാർക്കിലേക്ക് അല്പം നടക്കേണ്ടി വന്നത്. റിപ്പോർട്ടിൽ മൂന്നു സ്ഥലത്തു കടുത്ത ചൂടിനെപ്പറ്റി പരാമർശമുണ്ട്. താൻ ഇത് വീണ്ടും ആവർത്തിക്കുകയാണെന്ന് പറയുന്നുമുണ്ട്. “മരുഭൂമിയിലെ പൊള്ളുന്ന ചൂടിൽ നടക്കുന്ന കളി” ലോകകപ്പിന്റെ 92 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വ്യത്യസ്തമായിരിക്കും എന്ന പരിഹാസത്തോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്.    

ലോകകപ്പ് പൊതുവെ വേനൽക്കാലമായ ജൂൺ ജൂലായ്‌ മാസങ്ങളിലാണ് നടക്കാറ്. ഖത്തറിൽ ആ സമയത്ത് കടുത്ത ചൂടായതിനാൽ മാറ്റിയതാണ്. ഈ മാറ്റം യൂറോപ്പിലെ ക്ലബ് ഫുടബോൾ കലണ്ടർ തെറ്റിച്ചതുകൊണ്ടു ധാരാളം പരാതികൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇനി കളി ഇത്തവണ ജൂൺ മാസത്തിൽ യൂറോപ്പിലായിരുന്നെങ്കിലോ? ഇക്കഴിഞ്ഞ ജൂണിൽ യൂറോപ്പിൽ പലയിടത്തും കടുത്ത ചൂടായിരുന്നു. ഫ്രാൻസിൽ  42 ഡിഗ്രി വരെ ഉണ്ടായിരുന്നു.  ലണ്ടനിൽ ജൂണിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് 32 ഡിഗ്രി ആയിരുന്നു. ദോഹയിലെ സഹിക്കാൻ പറ്റാത്ത അതേ  ചൂട് തന്നെ.  

കളിസ്ഥലത്തു ചൂട് കൂടിയാൽ കൂളിംഗ് ടൈം കൊടുക്കുന്ന പരിപാടി ഫിഫ നടത്തിത്തുടങ്ങിയിട്ട്  കുറച്ചുകാലമായി. ഇത് ആദ്യം ഉപയോഗിച്ചത് ബ്രസീൽ വേൾഡ് കപ്പിലാണ്. അന്ന് 39 ഡിഗ്രി ആയപ്പോഴാണ് റഫറി കൂളിംഗ് ടൈം അനുവദിച്ചത്. ചൂട് 32 ഡിഗ്രിയിൽ കൂടിയാൽ രണ്ടു തവണയായി 3 മിനിറ്റ് സമയം കളിക്കാർക്ക് വിശ്രമം അനുവദിക്കുന്ന  രീതി പിന്നീട് പലയിടത്തും പ്രയോഗിച്ചതാണ്. യൂറോ കപ്പ് 2020ൽ   90 സെക്കൻഡ് ആണ് അനുവദിച്ചത്.  

ദോഹയിൽ മിക്കവാറും ഇതിന്റെ ആവശ്യമുണ്ടാകില്ല. കാരണം, എല്ലാ സ്റ്റേഡിയങ്ങളും എയർ കണ്ടിഷൻഡ് ആണ്. മാത്രമല്ല, കളി നടക്കുന്ന സമയങ്ങളിൽ സ്റ്റേഡിയത്തിനു പുറത്തു  പ്രതീക്ഷിക്കുന്ന ചൂട് 18-24 ഡിഗ്രി മാത്രമാണ് . സൗരോർജം  ഉപയോഗിക്കുന്ന, ഖത്തർ തന്നെ വികസിപ്പിച്ചെടുത്ത എ.സി.ടെക്നോളജി അതുല്യമാണെന്നും വർഷം മുഴുവൻ കളികൾ നടത്താൻ ഉപയോഗിക്കാൻ കഴിയുമെന്നാണ് ഫിഫ അറിയിക്കുന്നത്. മറ്റു രാജ്യങ്ങൾക്കുകൂടി  ഈ ടെക്നോളജി സൗജന്യമായി ഉപയോഗിക്കാൻ വേണ്ടി ഖത്തർ അതിന്റെ പേറ്റന്റ് എടുക്കാൻ  ഉദ്ദേശിക്കുന്നില്ലെന്നാണ് പറയുന്നത്.

ബ്രിട്ടീഷ് പത്രക്കാരെ പണ്ട് ഗാന്ധിജി വിളിച്ചത് ‘അഴുക്കുചാൽ പരിശോധകർ’ എന്നാണ്. ഇപ്പോഴും മാറ്റമൊന്നുമില്ല. ദോഹയിലെ സ്റ്റേഡിയങ്ങളിൽ കളികാണാൻ എത്തുന്നവർ പാർക്കിങ് സ്ഥലത്തുനിന്നു പത്തു പതിനഞ്ചു മിനിറ്റ് നടക്കേണ്ടിവരും. ബി.ബി.സി. ലേഖകൻ സ്റ്റേഡിയത്തിൽ എത്തുന്നതിനു മുൻപ് കുഴഞ്ഞു വീഴുമോ ആവോ? എങ്കിൽ അതും ഒരു വാർത്തയാക്കാം!

Tags: Qatartemperaturഫിഫ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

World

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

Gulf

ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ ‘പേഴ്സൺ നോൺ ഗാറ്റ’ പ്രഖ്യാപിച്ച് ഖത്തർ, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് താക്കീത്

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

Gulf

ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ തേടി ഇന്ത്യൻ എംബസി : ഗൂഗിൾ ഫോം പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.