Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തലകുനിച്ച്… വീണ്ടും തലയെടുപ്പോടെ

പാര്‍ട്ടിയുടെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും തലയുയര്‍ത്തി പാര്‍ട്ടിയെ പ്രതിരോധിച്ച കോടിയേരി ബാലകൃഷ്ണന്‍ തലകുനിക്കേണ്ടിവന്നിട്ടുള്ളതും തളര്‍ന്നിട്ടുള്ളതും മക്കളുയര്‍ത്തിയ വിവാദങ്ങള്‍ക്കുമുന്നില്‍ മാത്രമാണ്. തന്നെ അലട്ടിയ അര്‍ബുദത്തേക്കാള്‍ അദ്ദേഹത്തെ തളര്‍ത്തിയത് മക്കള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍.

സി.രാജ by സി.രാജ
Oct 2, 2022, 06:00 am IST
in Article

സിപിഎമ്മിന്റെ പ്രതിസന്ധി ഘട്ടങ്ങളിലും രാഷ്‌ട്രീയ പ്രതിയോഗികളുടെ ആക്രമണങ്ങള്‍ക്കുമുന്നിലും സധൈര്യം മുന്നില്‍ നില്‍ക്കുന്ന നേതാവ്. കണ്ണൂര്‍ രാഷ്‌ട്രീയത്തിന്റെ ശൈലിയുമായി അരങ്ങുവാണ കോടിയേരി ബാലകൃഷ്ണന്‍ എന്ന സിപിഎം നേതാവ് ഒരിക്കലും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരുന്നില്ല. ഒരു കാലത്ത് പാര്‍ട്ടിയുടെ തീവ്രമുഖമായിരുന്നു കോടിയേരി. രാഷ്‌ട്രീയത്തിലെ എതിര്‍ചേരിയില്‍പെട്ടവരെ ലക്ഷ്യം വച്ച് പാടത്ത് പണി വരമ്പത്ത് കൂലി എന്ന പ്രസ്താവനയും പോലീസ് സ്റ്റേഷനില്‍ ബോംബുണ്ടാക്കുമെന്ന തരത്തിലുള്ള ആഹ്വാനവുമൊക്കെ നടത്തിയ അതേ കോടിയേരി ബാലകൃഷ്ണന്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായപ്പോള്‍ പോലീസിനെ ജനകീയ പോലീസാക്കിയ സൗമ്യനായ രാഷ്‌ട്രീയനേതാവായി.  

പാര്‍ട്ടിയുടെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും തലയുയര്‍ത്തി പാര്‍ട്ടിയെ പ്രതിരോധിച്ച കോടിയേരി ബാലകൃഷ്ണന്‍ തലകുനിക്കേണ്ടിവന്നിട്ടുള്ളതും തളര്‍ന്നിട്ടുള്ളതും മക്കളുയര്‍ത്തിയ വിവാദങ്ങള്‍ക്കുമുന്നില്‍ മാത്രമാണ്. തന്നെ അലട്ടിയ അര്‍ബുദത്തേക്കാള്‍ അദ്ദേഹത്തെ തളര്‍ത്തിയത് മക്കള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍. ഏറ്റവുമൊടുവില്‍ മൂത്തമകന്‍ ബിനോയി കോടിയേരിയുടെ വിവാഹേതരബന്ധം കോടതി കയറിയതും ഇളയമകന്‍ ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിക്കല്‍ല്‍കേസില്‍ ബെംഗളൂരുവില്‍ ജയിലിലായപ്പോഴും കോടിയേരിയെ അത് ശാരീരികമായ തളര്‍ച്ചയിലുപരിയായി മാനസികമായി തകര്‍ത്തു.

പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ ഉയര്‍ത്തുന്ന വിവാദങ്ങള്‍ പിണറായിയുടെ രണ്ടാം വരവിന് പ്രതിബന്ധം ആവുമോ എന്ന സംശയമുയര്‍ന്നപ്പോള്‍ അത് ഉയര്‍ത്താവുന്ന അലയൊലികള്‍ ആദ്യം തിരിച്ചറിഞ്ഞത് കോടിയേരി തന്നെയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് താല്‍ക്കാലികമായി പടിയിറങ്ങിയതിനു പിന്നില്‍ മക്കളുയര്‍ത്തിയ വിവാദങ്ങള്‍ തന്നെയായിരുന്നു. കോടിയേരി യുഗം അവിടെ അവസാനിച്ചുവെന്നു കരുതിയ സ്വന്തം സഖാക്കളെ പോലും അദ്ദേഹം വിസ്മയിപ്പിച്ചത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കേണ്ട ചുമതല ഏറ്റെടുത്ത് പാര്‍ട്ടിക്കു തിളങ്ങുന്ന നേട്ടം കൈവരിച്ചു നല്‍കിയായിരുന്നു. ജില്ലയിലെ 14 ല്‍ 13 സീറ്റുകളും ഇടതുമുന്നണി നേടിയപ്പോള്‍ ഒരിക്കല്‍കൂടി കോടിയേരി പാര്‍ട്ടിയിലെ ഏറ്റവും തലയെടുപ്പുള്ള നേതാവായി. അനാരോഗ്യം ഉണ്ടെങ്കിലും പാര്‍ട്ടിയെ വീണ്ടും കോടിയേരിയുടെ കൈയിലേല്‍പ്പിച്ച് അര്‍ഹമായ അംഗീകാരം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയടക്കമുള്ള തീരുമാനം വീണ്ടും പാര്‍ട്ടി സെക്രട്ടറി കസേരയിലെത്തിച്ചു. ഒടുവില്‍ അര്‍ബുദത്തിന്റെ അവസാനഘട്ടത്തിലാണെന്ന തിരിച്ചറിവില്‍ ആ പാര്‍ട്ടി കസേരയില്‍ നിന്നും തലകുനിക്കാതെ യാത്രപറഞ്ഞ് ആശുപത്രികിടക്കയിലേക്ക്. നിത്യവിശ്രമത്തിലേക്ക്…

Tags: cpmകോടിയേരിkodiyeri balakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിന്‍ ഒരു ഗോളിന് മുന്നില്‍ 106ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് സ്പെയിനിനെ മുന്നിലെത്തിച്ചു

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.