Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിജാബിന്റെ പേരിലുള്ള നരവേട്ട അവസാനിപ്പിക്കണമെന്ന് യുഎന്‍; ഇറാനിയന്‍ വനിതകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തസ്ലിമ നസ്‌റീന്‍

ടെഹ്‌റാനില്‍ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടുത്ത നഗരമായ മഷഹാദിലേക്കും പടര്‍ന്നു. ആയിരക്കണക്കിന് സ്ത്രീകളാണ് പ്രക്ഷോഭരംഗത്തുള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2022, 09:33 am IST
in World

ജനീവ: ഹിജാബിന്റെ പേരിലുള്ള നരവേട്ട അവസാനിപ്പിക്കണമെന്ന് ഇറാന്‍ ഭരണകൂടത്തോട് യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍. ഹിജാബ് ചട്ടം ലംഘിക്കുന്നുവെന്ന പേരില്‍ സ്ത്രീകളെ ലക്ഷ്യമിടുന്നത് അധികാരികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കമ്മിഷന്‍ മഹ്‌സ അമിനിയുടെ മരണത്തില്‍ ഇറാനിയന്‍ ഭരണകൂടത്തെ ശക്തമായി അപലപിച്ചു.

മുടി പൂര്‍ണമായും മറച്ച് ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്ത ഇരുപത്തിരണ്ടുകാരി മഹ്‌സ അമിനി കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇറാനിയന്‍ വനിതകള്‍ പൊതുനിരത്തില്‍ ഹിജാബ് കത്തിച്ചും വലിച്ചെറിഞ്ഞും മുടിമുറിച്ചും പ്രക്ഷോഭരംഗത്താണ്. മഹ്‌സ അമിനിയുടെ മരണത്തില്‍ ഇറാനിയന്‍ ഭരണകൂടത്തെ അപലപിച്ച യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ നദ അല്‍ നഷിഫ് സംഭവത്തില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. പ്രക്ഷോഭകര്‍ക്കെതിരെ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളും അപലപനീയമാണെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.  

പൊതുനിരത്തില്‍ തല മൂടി നടക്കണമെന്ന ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സപ്തംബര്‍ 13ന് മഹ്‌സ അമിനിയെ അറസ്റ്റ് ചെയ്തത്. അമിനി ധരിച്ചിരുന്ന തട്ടം കൊണ്ട് മുടി മുഴുവന്‍ മറഞ്ഞില്ലെന്നായിരുന്നു ആക്ഷേപം. അമിനിയുടെ തലയില്‍ പോലീസ് ലാത്തി കൊണ്ട് അടിക്കുകയും വാഹനത്തിന്റെ ബോണറ്റില്‍ തല ഇടിപ്പിക്കുകയും ചെയ്തു. വലിയ ക്രൂരതയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാത്, നദ അല്‍ നഷിഫ് പറഞ്ഞു. അമിനിയുടെ ദാരുണാന്ത്യം മാരകമായ പീഡനവും അതിക്രമവും കൊണ്ടാണെന്ന ആക്ഷേപം ശക്തമാണ്. സംഭവത്തില്‍ സത്യം പുറത്തുവരണം. അമിനിയുടെ കുടുംബത്തിന് നീതി ലഭിക്കണം, അതിന് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം അനിവാര്യമാണ്, അവര്‍ പറഞ്ഞു.

അതിനിടെ ടെഹ്‌റാനില്‍ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടുത്ത നഗരമായ മഷഹാദിലേക്കും പടര്‍ന്നു. ആയിരക്കണക്കിന് സ്ത്രീകളാണ് പ്രക്ഷോഭരംഗത്തുള്ളത്. ഇറാന്‍ ഭരണകൂടത്തിനെതിരെ വ്യാപകമായ പ്രകടനങ്ങളാണ് നടക്കുന്നത്.

ഹിജാബ് വലിച്ചെറിഞ്ഞ് പ്രക്ഷോഭരംഗത്തിറങ്ങിയ ഇറാനിയന്‍ വനിതകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്‌റീന്‍. ലോകമെമ്പാടുമുള്ള മുസ്ലീം വനിതകള്‍ ഇറാനിലെ പ്രക്ഷോഭത്തില്‍ നിന്ന് കരുത്ത് നേടണമെന്ന് അവര്‍ ഇന്ത്യാടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  

സ്ത്രീകള്‍ സ്വയം തെരഞ്ഞെടുക്കുന്നതല്ല ഹിജാബ് എന്ന് തസ്ലിമ ചൂണ്ടിക്കാട്ടി. കൂടുതല്‍ അവസരങ്ങളിലും ഭയം കൊണ്ട്, അല്ലെങ്കില്‍ സമ്മര്‍ദ്ദം കൊണ്ട് ധരിക്കാന്‍ നിര്‍ബന്ധിതമായിത്തീരുകയാണ്, പെണ്‍കുട്ടികളെ ബ്രെയിന്‍വാഷ് നടത്തി ഹിജാബിലേക്ക് എത്തിക്കുന്ന സാഹചര്യവുമുണ്ട്,  തസ്ലിമ പറഞ്ഞു.  മഹ്‌സാ അമിനി എന്ന ഇരുപത്തിരണ്ടുകാരി ടെഹ്‌റാനില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഇറാനിലുടനീളം സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.  

ഇറാന്‍ വനിതകളുടെ ധൈര്യം എന്നെ സന്തോഷിപ്പിക്കുന്നു. ഹിജാബുകള്‍ കത്തിക്കുന്നതും വലിച്ചെറിയുന്നതും മുടിമുറിക്കുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ ലോകത്തിനാകെ വഴികാട്ടേണ്ടതാണ്. ഹിജാബ് സ്ത്രീകളോടുള്ള അടിച്ചമര്‍ത്തലിന്റെയും അപമാനത്തിന്റെയും നിന്ദയുടെയും ഒറ്റപ്പെടുത്തലിന്റെയും അടയാളമാണ്. ലോകത്താകമാനമുള്ള സ്ത്രീകള്‍ അത് കത്തിച്ചെറിഞ്ഞ് പുറത്തുവരണമെന്നാണ് എന്റെ അഭിപ്രായം. ഹിജാബ് ധരിക്കണമെന്ന് ആഗ്രഹമുള്ളവര്‍ അത് ധരിക്കട്ടെ, പക്ഷേ അത് ആവശ്യമില്ലാത്തവര്‍ക്ക് ധരിക്കാതിരിക്കാനുള്ള അവകാശമുണ്ട്.  

മതമൗലികവാദികള്‍ സ്ത്രീകളില്‍ ബുര്‍ഖയും ഹിജാബും അടിച്ചേല്പിക്കുകയാണ്. ധരിച്ചില്ലെങ്കില്‍ മര്‍ദ്ദനമേല്‍ക്കുമെന്നും അപമാനിക്കപ്പെടുമെന്നും സ്ത്രീകള്‍ ഭയക്കുന്നു. ഹിജാബ് മതപരമായ ആയുധമെന്നതില്‍ നിന്ന് രാഷ്‌ട്രീയ ആയുധമായി മാറിയ കാലമാണിതെന്നും അതുകൊണ്ടാണ് ഇറാനിയന്‍ വനിതകള്‍ നടത്തുന്ന പോരാട്ടം വിപ്ലവമാകുന്നതെന്നും തസ്ലിമ പറഞ്ഞു.

Tags: Hijabiranതസ്ലിമ നസ്രീന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

India

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

പുതിയ വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.