Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പൈതൃകത്തിന്റെ പുനരുജ്ജീവനം

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചീറ്റപ്പുലികളെ തുറന്നുവിട്ടശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2022, 06:00 am IST
in Editorial

ഭൂതകാലത്തെ തിരുത്താനും പുതിയഭാവി കെട്ടിപ്പടുക്കാനും മനുഷ്യരാശിക്ക് അവസരം നല്‍കുന്ന സന്ദര്‍ഭത്തിനു നന്ദി. പതിറ്റാണ്ടുകള്‍ക്കുമുമ്പ്, വംശനാശം സംഭവിച്ച ജൈവ വൈവിധ്യത്തിന്റെ, കണ്ണിയെ ഇന്നു നമുക്കു പുനഃസ്ഥാപിക്കാന്‍ അവസരം ലഭിച്ചു. ചീറ്റ ഇന്ന് ഇന്ത്യയുടെ മണ്ണിലേക്ക് മടങ്ങിയെത്തി. മഹത്തായ മുഹൂര്‍ത്തം, പ്രകൃതിയെ സ്‌നേഹിക്കുന്ന, ഇന്ത്യയെ പൂര്‍ണശക്തിയിലേക്ക് ഉണര്‍ത്തും. ചീറ്റപ്പുലികള്‍ പ്രകൃതിയോടുള്ള നമ്മുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും, മാനുഷിക മൂല്യങ്ങളെയും പാരമ്പര്യങ്ങളെയുംകുറിച്ചും നമ്മെ ബോധവാന്മാരാക്കും.

നാം നമ്മുടെ വേരുകളില്‍നിന്നകലുമ്പോള്‍, നമുക്ക് വലിയ നഷ്ടം സംഭവിക്കും. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നത്, ശക്തിയുടെയും ആധുനികതയുടെയും പ്രതീകമായി കണക്കാക്കപ്പെട്ടിരുന്നു. 1947ല്‍ രാജ്യത്തു മൂന്നു ചീറ്റപ്പുലികള്‍മാത്രം അവശേഷിച്ചപ്പോള്‍ അവയേയും സാലവനങ്ങളില്‍ നിഷ്‌കരുണം, നിരുത്തരവാദപരമായി വേട്ടയാടി.  

1952ല്‍ ചീറ്റപ്പുലികള്‍ക്കു രാജ്യത്തു വംശനാശം സംഭവിച്ചുവെങ്കിലും ഏഴു പതിറ്റാണ്ടായി അവയെ തിരികെയെത്തിക്കാന്‍ ശ്രമങ്ങളൊന്നും നടന്നില്ല. ആസാദി കാ അമൃത് മഹോത്സവ സമയത്ത്  രാജ്യം പുതിയ ഊര്‍ജത്തോടെ ചീറ്റകളെ പുനരധിവസിപ്പിക്കാന്‍ തുടങ്ങി. ‘മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനുള്ള ശക്തി’ അമൃതിനുണ്ട്.

പുനഃരധിവാസം വിജയകരമാക്കുന്നതിനുപിന്നില്‍ വര്‍ഷങ്ങളോളം നീണ്ട കഠിനാധ്വാനമുണ്ട്. നമ്മുടെ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ നമീബിയന്‍ വിദഗ്ധരുമായി ചേര്‍ന്ന് വിപുലമായ ഗവേഷണം നടത്തി വിശദമായ ചീറ്റ പ്രവര്‍ത്തനപദ്ധതി തയ്യാറാക്കി. ചീറ്റപ്പുലികള്‍ക്ക് ഏറ്റവും അനുയോജ്യമായ പ്രദേശം കണ്ടെത്താന്‍ രാജ്യത്തുടനീളം ശാസ്ത്രീയ സര്‍വേകള്‍ നടത്തി. തുടര്‍ന്നാണ് കുനോ ദേശീയോദ്യാനം തെരഞ്ഞെടുത്തത്.  

പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കപ്പെടുമ്പോള്‍ നമ്മുടെ ഭാവി സുരക്ഷിതമാകും, വളര്‍ച്ചയ്‌ക്കും സമൃദ്ധിക്കുമുള്ള വഴികള്‍ തുറക്കും. കുനോ ദേശീയോദ്യാനത്തില്‍ ചീറ്റപ്പുലികള്‍ കുതിക്കുമ്പോള്‍ പുല്‍മേടുകളുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കപ്പെടും, ജൈവവൈവിധ്യത്തിന്റെ വര്‍ധനയ്‌ക്കു കാരണമാകും. ഇക്കോ ടൂറിസത്തിന്റെ ഫലമായി തൊഴിലവസരങ്ങള്‍ വര്‍ധിക്കും,വികസനത്തിനുള്ള പുതിയ സാധ്യതകള്‍ തുറക്കും.

കുനോ ദേശീയോദ്യാനത്തില്‍ ചീറ്റപ്പുലികളെ കാണാന്‍ ക്ഷമയോടെ ഏതാനും മാസങ്ങള്‍ കാത്തിരിക്കണം. അതിഥികളായി എത്തിയിരിക്കുന്ന അവയ്‌ക്ക് പ്രദേശത്തെക്കുറിച്ച് അറിയില്ല. ഈ ചീറ്റകള്‍ക്കു കുനോ ദേശീയോദ്യാനം അവരുടെ വാസസ്ഥലമാക്കാന്‍, കുറച്ചു മാസങ്ങള്‍ സമയം നല്‍കണം. അന്താരാഷ്‌ട്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും ചീറ്റപ്പുലികള്‍ക്കു സ്വസ്ഥജീവിതം ഉറപ്പാക്കാനും  ഇന്ത്യ പരമാവധി ശ്രമിക്കും. നമ്മുടെ ശ്രമങ്ങള്‍ പരാജയപ്പെടാന്‍ നാം അനുവദിക്കരുത്.

ഇന്ത്യയെ സംബന്ധിച്ച്, പ്രകൃതിയും പരിസ്ഥിതിയും മൃഗങ്ങളും പക്ഷികളും, സുസ്ഥിരതയും സുരക്ഷയും മാത്രമല്ല. രാജ്യത്തിന്റെ വൈകാരികതയുടെയും അലൗകികതയുടെയും അടിസ്ഥാനംകൂടിയാണ്. നമുക്കുചുറ്റും കഴിയുന്ന ഏറ്റവും ചെറിയ ജീവികളെപ്പോലും പരിപാലിക്കാന്‍ നാം പഠിച്ചിട്ടുണ്ട്. കാരണമില്ലാതെ ഒരു ജീവിയുടെ പ്രാണന്‍ നഷ്ടമായാല്‍ കുറ്റബോധംകൊണ്ടു നിറയുന്നതാണു നമ്മുടെ പാരമ്പര്യം. അങ്ങനെയിരിക്കെ, നാം കാരണം ഒരു ജീവിവര്‍ഗത്തിന്റെ മുഴുവന്‍ നിലനില്‍പ്പും അപകടത്തിലാകുന്നുവെന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും?.

വരും വര്‍ഷങ്ങളില്‍ നമ്മുടെ കുട്ടികള്‍ കുനോ ദേശീയോദ്യാനത്തിലൂടെ ചീറ്റകള്‍ പായുന്നത് കാണും. നമ്മുടെ വനത്തിലെയും ജീവിതത്തിലെയും വലിയൊരു ശൂന്യതയാണ് ഇല്ലാതാകുന്നത്. സമ്പദ്വ്യവസ്ഥയും പരിസ്ഥിതിശാസ്ത്രവും വൈരുധ്യമുള്ള മേഖലകളല്ലെന്ന സന്ദേശമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ ലോകത്തിനു നല്‍കുന്നത്. പരിസ്ഥിതിസംരക്ഷണത്തോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും കൈവരിക്കാനാകുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഇന്ത്യ.

2014നുശേഷം രാജ്യത്ത് 250 ഓളം പുതിയ സംരക്ഷിതവന മേഖലകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം വലിയ തോതില്‍ കൂടി. കടുവകളുടെ എണ്ണം ഇരട്ടിയായി. അസമില്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ നിലനില്‍പ്പ് അപകടത്തിലായിരുന്നു. എന്നാല്‍ ഇന്ന് അവയുടെ എണ്ണം കൂടി. ഏതാനും വര്‍ഷക്കുള്ളില്‍ ആനകളുടെ എണ്ണം 30,000ലധികം വര്‍ധിച്ചു. രാജ്യത്തെ 75 തണ്ണീര്‍ത്തടങ്ങള്‍ റാംസര്‍ പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ 26 എണ്ണം കഴിഞ്ഞ 4 വര്‍ഷത്തിനിടെ കൂട്ടിച്ചേര്‍ത്തതാണ്.

Tags: narendramodiപ്രസംഗംപുള്ളിപ്പുലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു
News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

India

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

പുതിയ വാര്‍ത്തകള്‍

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.