Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉക്രൈനെ ഞെട്ടിച്ച് റഷ്യ; കൊല്ലപ്പെട്ട 541 ഉക്രൈന്‍ പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ കീവിലേക്ക് അയച്ച് റഷ്യ

യുദ്ധത്തില്‍ കൊല്ലപ്പെട്ട 541 ഉക്രൈന്‍ പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് മടക്കിയയച്ച് റഷ്യ. ഇതില്‍ അധികം മൃതദേഹങ്ങളും ഏറ്റവും കടുത്ത യുദ്ധം നടന്ന മരിയുപോളില്‍ മരിച്ചുവീണ ഉക്രൈന്‍ പട്ടാളക്കാരുടെതാണ്. ഇവിടെയാണ് റഷ്യന്‍ പട്ടാളക്കാരും കടുത്ത യുദ്ധവീരന്മാരായ അസൊവ് പോരാളികളും തമ്മില്‍ ഏറ്റുമുട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2022, 06:58 pm IST
in World

കീവ്: യുദ്ധത്തില്‍ കൊല്ലപ്പെട്ട 541 ഉക്രൈന്‍ പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് മടക്കിയയച്ച് റഷ്യ. ഇതില്‍ അധികം മൃതദേഹങ്ങളും ഏറ്റവും കടുത്ത യുദ്ധം നടന്ന മരിയുപോളില്‍ മരിച്ചുവീണ ഉക്രൈന്‍ പട്ടാളക്കാരുടെതാണ്. ഇവിടെയാണ് റഷ്യന്‍ പട്ടാളക്കാരും കടുത്ത യുദ്ധവീരന്മാരായ അസൊവ് പോരാളികളും തമ്മില്‍ ഏറ്റുമുട്ടിയത്.  

ഫിബ്രവരി 26ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്റെ നിര്‍ദേശപ്രകാരമാണ് ഇങ്ങിനെ ചെയ്തതെന്ന് പറയപ്പെടുന്നു. 541ല്‍ 428 പേരും മരിയുപോളില്‍ മരിച്ചുവീണവരാണെന്ന് പ്രത്യേകസാഹചര്യങ്ങളില്‍ കാണാതായതവരെ അന്വേഷിക്കുന്ന ഉക്രൈന്‍ കമ്മീഷണര്‍ ഒലെഗ് കൊടെങ്കോ പറയുന്നു.  അസൊവ്സ്റ്റാള്‍ ഉരുക്കുഫാക്ടറി സംരക്ഷിക്കാന്‍ ഉക്രൈന് വേണ്ടി നവനാസികളായ അസൊവ് പോരാളികള്‍ കടുത്ത പോരാട്ടം നടത്തിയിരുന്നു. ഇപ്പോള്‍ അയച്ച 541 മൃതദേഹങ്ങളില്‍ 300 പേര്‍ അസൊവ്സ്റ്റാള്‍ ഉരുക്കുഫാക്ടറിയിലെ യുദ്ധത്തില്‍ കൊല്ലപ്പെട്ട അസൊവ് പോരാളികളുടേതാണ്. 2014ല്‍ രൂപീകരിക്കപ്പെട്ട പ്രത്യേക സൈനികഗ്രൂപ്പാണ് അസൊവ് റജിമെന്‍റ്. ഉക്രൈനിലെ റഷ്യന്‍ പൗരന്മാരെ ഇല്ലാതാക്കുക എന്നതാണ് നിയോനാസികള്‍ എന്നറിയപ്പെടുന്ന ഫാസിസ്റ്റുഗ്രൂപ്പായ അസൊവ് നാസികളുടെ ലക്ഷ്യം. യുദ്ധം ആരംഭിക്കുമ്പോള്‍ ഉക്രൈനിലെ റഷ്യന്‍ വംശജരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നവനാസികളായ അസൊവ് പോരാളികളെ ഇല്ലാതാക്കുകയാണ് ഉക്രൈന്‍ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. അസൊവ് പോരാളികളുടെയുള്‍പ്പെടെ മൃതദേഹം തിരിച്ചയച്ചതിന് പിന്നില്‍ തങ്ങള്‍ യുദ്ധലക്ഷ്യം കൈവരിച്ചുകഴിഞ്ഞു എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി റഷ്യ ഉദ്ദേശിക്കുന്നുണ്ടെന്ന് വേണം കരുതാന്‍. 

പുടിന്റെ അടുത്ത സുഹൃത്തും പുടിന്റെ തലച്ചോറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അലക്സാണ്ടര്‍ ‍ഡുഗിന്റെ മകള്‍ 29കാരി ഡാരിയ  ഡുഗിനയെ റഷ്യയില്‍ വെച്ച് ഒരു സ്ഫോടനത്തിലൂടെ വധിച്ച ഉക്രൈനെതിരെ പ്രതികാരം ചെയ്യുമെന്ന് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. മൃതദേഹങ്ങള്‍ കൂട്ടത്തോടെ മടക്കിയയച്ചത് ഈ പ്രതികാര നടപടിയുടെ ഭാഗമാണെന്നും സംശയിക്കുന്നുണ്ട്.  

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് റഷ്യ കീഴടക്കിയ മരിയുപോള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ഒരു മാസ്റ്റര്‍ പദ്ധതി വ്ളാഡിമിര്‍ പുടിന്‍ അംഗീകരിച്ചിരുന്നു. ഈ മാസ്റ്റര്‍ വികസന പദ്ധതി ജൂലായ് 29ന് അവതരിപ്പിച്ചത് റഷ്യയുടെ ഉപപ്രധാനമന്ത്രി മരാട്ട് ഖുസ്നുല്ലിന്‍ ആണ്. ഈ പദ്ധതി നടപ്പാക്കിത്തുടങ്ങിയാല്‍ അടുത്ത മൂന്ന് വര്‍ഷത്തില്‍ മരിയുപോള്‍ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് ഖുസ്നുല്ലിന്‍ പറഞ്ഞു.  

ശനിയാഴ്ച റഷ്യ ഡോണ്‍ബാസ് മേഖലയിലെ ഡൊണെട്സ്കില്‍ ഒരു ഉക്രൈന്‍ യുദ്ധവിമാനം വെടിവെച്ചിട്ടിരുന്നു. ഒപ്പം ഖെര്‍സോണിലെ അന്‍റൊനോവ്സ്കി പാലം തകര്‍ക്കുകയും ചെയ്തു. ഈ മേഖലയില്‍ സമ്പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ ഭാഗമാണ് കടുത്ത ആക്രമണം. കിഴക്കന്‍ ഉക്രൈന്‍ നഗരമായ ഖാര്‍കീവിലും റഷ്യ ആധിപത്യത്തിന് ശ്രമിക്കുന്നുണ്ട്. യുദ്ധത്തിന്റെ ആരംഭഘട്ടത്തില്‍ റഷ്യ ഇവിടെ ആക്രമണം നടത്തിയിരുന്നെങ്കിലും പിന്നീട് മെയ് മാസത്തില്‍ ഈ പ്രദേശത്ത് നിന്നും പിന്‍വാങ്ങിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. 

Tags: റഷ്യ- ഉക്രൈന്‍ യുദ്ധംഉക്രൈന്‍ പട്ടാളക്കാരുടെ മൃതദേഹങ്ങള്‍Vladimir Putinഖാര്‍കീവ്കീവ്ഡാരിയ ഡുഗിനഅസൊവ് പോരാളികള്‍മരിയുപോള്‍ഡോണെസ്‌ക് മേഖലഅസോവ്‌സ്റ്റാള്‍ഡൊണ്‍ബാസ്റഷ്യഖെര്‍സോണ്‍Ukraineഅസൊവ് നാസികള്‍മൃതദേഹംഅലക്സാണ്ടര്‍ ‍ഡുഗിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ: 12 വർഷം മുമ്പ്, മെയ് 26 ന്… ”മേം, നരേന്ദ്ര ദാമോദർ ദാസ് മോദി…”

വി.ഡി സതീശന്റെ മുഖംമൂടി അഴിഞ്ഞു വീണെന്ന് കെ.സുരേന്ദ്രന്‍,മുനമ്പം  വഖഫ് പോര്‍ട്ടലില്‍ വന്നത് എങ്ങനെ? മുസ്ലീം ലീഗിനെ പരിഗണിക്കാതെ സതീശന് നിലനില്‍പ്പില്ല

കാമുകിയുടെ ഭർത്താവ് കയ്യോടെ പിടികൂടി ; മുഹമ്മദ് ഫർമാൻ ലൗജിഹാദിൽ കുടുക്കിയത് 130 ഓളം ഹിന്ദു യുവതികളെ : പദ്ധതിയിട്ടത് ദിയോബന്ദിൽ എത്തിച്ച് മതം മാറ്റാൻ

തമിഴ്‌നാട്ടില്‍ രാഷ്‌ട്രീയ നാടകം തുടരുന്നു, എഐഎഡിഎംകെ വിമതരായ 3 എംഎല്‍എമാര്‍ രാജിവച്ച് ടി വി കെയില്‍

114 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് വരുന്നു ; ഒരുങ്ങുന്നത് ഏറ്റവും വലിയ പ്രതിരോധ കരാർ ; ഇന്ത്യൻ കരുത്തിൽ ഒടുങ്ങുമോ പാകിസ്ഥാൻ ?

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.