Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന് ഇന്ന് പത്ത് വയസ്സ്; നീറുന്ന ഓര്‍മ്മകളുമായി ചാലനിവാസികള്‍, ഇന്നും ഭീതിവിതച്ച് ടാങ്കര്‍ ലോറികള്‍ ചീറിപ്പായുന്നു

ഉഗ്രസ്‌ഫോടനത്തില്‍ ടാങ്കിന്റെ പാര്‍ട്‌സുകള്‍ ആകാശത്ത് കിലോമീറ്റര്‍ താണ്ടി പതിച്ചു. അഗ്‌നിഗോളം സമീപത്തെ വീടുകളെയും കടകളെയും വിഴുങ്ങി. ഉഗ്രസ്‌ഫോടനം കേട്ട് പുറത്തിറങ്ങിയ പലരെയും അഗ്‌നി വിഴുങ്ങി. മിനിറ്റുകളോളം ആര്‍ക്കും പ്രവേശിക്കാനാവാത്തവിധം പ്രദേശം നിന്നു കത്തി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 27, 2022, 01:13 pm IST
in Kerala

കണ്ണൂര്‍: ചാല ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന് ഇന്ന് പത്ത് വയസ്സ്. 2012 ആഗസ്റ്റ് 27ന് രാത്രി 11 മണിയോടെയായിരുന്നു മംഗലാപുരത്തുനിന്നും ചാല വഴി കോഴിക്കോട്ടേ ചേളാരിയിലേക്ക് പാചകവാതകം കൊണ്ടുപോകുന്ന ടാങ്കര്‍ലോറി ചാലയിലെ റോഡിലുള്ള ഡിവൈഡറില്‍ തട്ടി മറിഞ്ഞ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ 20 പേര്‍ മരിക്കുകയും 50ഓളം പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ടാങ്കര്‍ ഡിവൈഡറില്‍ തട്ടിമറിയുകയും പിന്നീട് പൊട്ടിത്തെറിക്കുകയുമായിരുന്നു. ഉത്രാട നാളിലായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബസിനെ മറികടക്കുന്നതിനിടെ മീഡിയനില്‍ കയറുകയും അമിതവേഗതയിലായിരുന്ന ടാങ്കര്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. താരതമ്യേന തിരക്ക് കുറഞ്ഞ റോഡും തിരുവോണത്തലേന്നുമായതിനാല്‍ തന്നെ അപകടത്തില്‍പ്പെട്ട ടാങ്കറിന്റെ രക്ഷയ്‌ക്ക് പെട്ടെന്ന് ആരുമെത്തിയില്ല. ഡ്രൈവറെ ക്യാബിനില്‍ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും സേഫ്റ്റി വാള്‍വ് വഴി ഗ്യാസ് ലീക്കായി തുടങ്ങിയിരുന്നു. 

അപകടം മനസ്സിലാക്കിയ ഡ്രൈവറുടെ നിര്‍ദ്ദേശപ്രകാരം അവിടെ ഉണ്ടായിരുന്നവര്‍ നാട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് ഇലക്ട്രിസിറ്റി ബന്ധം വിച്ഛദിക്കുകയും ചെയ്തു. പിന്നീട് ഫയര്‍ ഫോഴ്‌സ്, പോലീസ് തുടങ്ങിയവരെ അപകടവിവരം അറിയിച്ച് നാട്ടുകാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കവേയാണ് ടാങ്കറിന് പെട്ടെന്ന് തീ പിടിച്ചത്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിനും പോലീസിനും സംഭവസ്ഥലത്തേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടയുക അല്ലാതെ വേറൊന്നും പിന്നീട് ചെയ്യാനുണ്ടായിരുന്നില്ല. ടാങ്കറിനകത്തേക്ക് പടര്‍ന്ന തീ വഴി ടാങ്കര്‍ പൊട്ടിത്തെറിച്ച് അഗ്‌നിഗോളുമായി രൂപാന്തരപ്പെട്ടു. 

ഉഗ്രസ്‌ഫോടനത്തില്‍ ടാങ്കിന്റെ പാര്‍ട്‌സുകള്‍ ആകാശത്ത് കിലോമീറ്റര്‍ താണ്ടി പതിച്ചു. അഗ്‌നിഗോളം സമീപത്തെ വീടുകളെയും കടകളെയും വിഴുങ്ങി. ഉഗ്രസ്‌ഫോടനം കേട്ട് പുറത്തിറങ്ങിയ പലരെയും അഗ്‌നി വിഴുങ്ങി. മിനിറ്റുകളോളം ആര്‍ക്കും പ്രവേശിക്കാനാവാത്തവിധം പ്രദേശം നിന്നു കത്തി. തീ അടങ്ങിയശേഷം അവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ക്ക് കാണാനായത് പൊള്ളലേറ്റ ശരീരങ്ങളും കത്തിക്കരിഞ്ഞ ജഡങ്ങളുമായിരുന്നു. പ്രദേശം ശ്മശാനഭൂമിയായി മാറിയിരുന്നു. രക്ഷാപ്രവര്‍ത്തനം നാട്ടുകാരുടെയും സിവില്‍ ഡിഫന്‍സിന്റെയും മറ്റ് സന്നദ്ധ രാഷ്‌ട്രീയ സംഘടനകളുടെയും കൈമയ്യ് മറന്ന ശ്രമഫലമായി പുലര്‍ച്ചെ വരെ നീണ്ടു. അഗ്‌നി ഒരു നാടിനെ വിഴുങ്ങിയതിന്റെ യഥാര്‍ത്ഥചിത്രം ജനം അറിഞ്ഞത് പിറ്റേന്നാണ്.

ആ പ്രദേശത്തെ കിലോമീറ്ററുകള്‍ പരിധിയില്‍ എല്ലാം കരിഞ്ഞുണങ്ങിയിരിക്കുന്നു. പക്ഷി മൃഗാദികള്‍ എല്ലാം കരിഞ്ഞുവീണിരിക്കുന്നു. ഒരു പുതുനാമ്പുപോലും ശേഷിക്കാതെ ചാല കത്തിയെരിഞ്ഞു. പൊട്ടിയ സിലിണ്ടര്‍ ടാങ്കിന്റെ ഒരു പകുതി ഭാഗം ചെന്ന് പതിച്ചത് ഒന്നര കിലോമീറ്റര്‍ ദൂരെയായിരുന്നു. പോയി വീണ വഴിയിലെ നൂറോളം തെങ്ങുകളുടെ മുകള്‍ ഭാഗം മുറിച്ചു താഴെയിട്ട സിലിണ്ടര്‍ വയലും വാഴത്തോപ്പെല്ലാം കത്തിച്ചാമ്പലാക്കിയാണ് പോയത്. 

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 20 പേര്‍ ദുരന്തത്തില്‍ മരിച്ചു. അഞ്ചുവീടുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. മുപ്പതോളം വീടുകള്‍ക്ക് കേടുപറ്റി. 60 ലേറെ പേര്‍ക്ക് പരിക്കേറ്റു. കാര്‍ഷികവിളകള്‍ കത്തിക്കരിയുകയും വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തു. ദുരന്തത്തില്‍ മൂന്ന് കുടുംബങ്ങള്‍ നാമാവശേഷമായി. ഉറ്റവരുടെ മൃതദേഹങ്ങള്‍ കാണാനോ ഏറ്റെടുക്കാനോ ആരുമില്ലാത്ത വീടുകള്‍. തുടര്‍ന്നുളള ഏതാനും നാളുകള്‍ ഓരോ ദിവസവും കേട്ടത് ഓരോ മരണ വാര്‍ത്തകളായിരുന്നു. 

അതി ജീവനത്തിന്റെ വഴിയിലൂടെ ചാല ഇന്ന് ഏറെ മാറി. പ്രത്യക്ഷത്തില്‍ ദുരന്തത്തിന്റെ ഒരു ശേഷിപ്പും ഇന്ന് പ്രദേശത്തില്ല. പക്ഷേ ചാലയിലൂടെ കടന്നുപോവുന്ന ഏതൊരാളും ഇന്നും ആ ദുരന്തത്തെ ഓര്‍ക്കും. ദുരന്തത്തിനുശേഷം ടാങ്കറുകള്‍ക്ക് ശക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിശോധനകളും ഏതാനും മാസങ്ങള്‍ തകൃതിയായി നടന്നു. പിന്നീട് എല്ലാം പഴയപോലെ. അതിനുശേഷം ദേശീയപാതയില്‍ നിരവധി ടാങ്കര്‍ അപകടങ്ങളുണ്ടായി. 

സംസ്ഥാനത്തെ തിരക്കേറിയ റോഡുകള്‍ ഗ്യാസ് ടാങ്കറുകള്‍ക്ക് ഒട്ടും അനുയോജ്യമല്ലാത്തതിനാല്‍ കഴിവതും ട്രെയിന്‍ മാര്‍ഗമോ ജലമാര്‍ഗമോ കൊണ്ടുപോകാന്‍ നടപടിയെടുക്കണമെന്ന് വ്യാപകമായി ചാല ദുരന്തത്തെ തുടര്‍ന്ന് അഭിപ്രായമുയര്‍ന്നിരുന്നെങ്കിലും ഇന്നും രാപകല്‍ വ്യത്യാസമില്ലാതെ ഭീതിവിതച്ച് ടാങ്കര്‍ ലോറികള്‍ ദേശീയപാതയിലൂടെ കുതിക്കുകയാണ്. ഇത്തരത്തില്‍ ഇനിയൊരു അപകടം ഉണ്ടാകല്ലെ എന്ന പ്രാര്‍ത്ഥനയോടെ ജനങ്ങളും. 

Tags: kannurTragedyChalaGas Tanker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.