Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജരാസന്ധനും വിജയപരാജയ കാഴ്ചപ്പാടുകളും

ഭീഷ്മകരാജാവിന്റെ മകളായ രുക്മിണിയെ വിവാഹം കഴിക്കാന്‍ അതിയായി മോഹിച്ചിരുന്നു ശിശുപാലന്‍. രുക്മിണിയുടെ മൂത്ത സഹോദരനും വിദര്‍ഭയിലെ രാജാവായ രുക്മിയും ഇതിനെ അനുകൂലിക്കുകയും ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2022, 06:00 am IST
in Samskriti

സി.വി. തമ്പി

മഗധരാജാവായ ബൃഹദത്തന്റെ മകനായ ജരാസന്ധന്‍ പതിനേഴ് യുദ്ധങ്ങളില്‍ ശ്രീകൃഷ്ണനോട് തോറ്റു. ചേദിരാജാവിന്റെ മകനായ ശിശുപാലനെയും കൃഷ്ണന്‍ തോല്പിച്ചു, യുദ്ധത്തിലല്ല; മറ്റൊരു മത്സരത്തില്‍   ശിശുപാലന്‍ മോഹിച്ചിരുന്ന അതിസുന്ദരിയായ രുക്മിണിയെ സ്വന്തമാക്കിക്കൊണ്ട് .

ഭീഷ്മകരാജാവിന്റെ മകളായ രുക്മിണിയെ വിവാഹം കഴിക്കാന്‍ അതിയായി മോഹിച്ചിരുന്നു ശിശുപാലന്‍. രുക്മിണിയുടെ മൂത്ത സഹോദരനും വിദര്‍ഭയിലെ രാജാവായ രുക്മിയും ഇതിനെ അനുകൂലിക്കുകയും ചെയ്തിരുന്നു. രുക്മിണിയെ അപഹരിച്ച് , അതിവേഗം രഥമേറി പുറപ്പെടുന്ന ശ്രീകൃഷ്ണനെ, രുക്മി പിന്തുടര്‍ന്ന് ആക്രമിക്കുന്നു. അതും, സ്വപിതാവായ ഭീഷ്മകരാജാവിന്റെ വിലക്ക് വകവെയ്‌ക്കാതെ .

കൃഷ്ണനാകുന്ന അഗ്നിയില്‍ സ്വന്തം അഹന്തയെ നശിപ്പിക്കാനാണ് രുക്മിയുടെ പുറപ്പാടെന്ന് ആര്‍ക്കും ബോധ്യമാകും. പതിനെട്ടു യുദ്ധങ്ങളില്‍ പതിനേഴിലും ശ്രീകൃഷ്ണനോടു തോറ്റ ജരാസന്ധന്‍ വിജയപരാജയങ്ങളെ ഇങ്ങനെ വിലയിരുത്തുന്നു: ജയവും തോല്‍വിയും ദൈവദത്തമാണ്. ജയം കൈവരാന്‍ നാം കഠിനമായി പരിശ്രമിച്ചു കൊണ്ടേയിരിക്കണം. ജയത്തില്‍ സന്തോഷിക്കുകയോ തോല്‍വിയില്‍ ദുഃഖിക്കുകയോ ചെയ്യേണ്ടതില്ല. ജരാസന്ധന്‍ തുടരുന്നു; യുദ്ധത്തില്‍ ജയിക്കുന്നത് സാമര്‍ഥ്യം കൊണ്ടോ തോല്ക്കുന്നത് കഴിവുകേടുകൊണ്ടോ അല്ല. കാലഭേദമാണ് ഇതിനൊക്കെ കാരണം. കാലം അനുകൂലമാകുന്നവര്‍ ജയിക്കുന്നു, പ്രതികൂലമാകുന്നവര്‍ തോല്ക്കുന്നു.

രുക്മിണിയെ ശ്രീകൃഷ്ണന്‍ അപഹരിച്ചുകൊണ്ടാണ്  പോയതെങ്കിലും രുക്മിണിയുടെ ഹിതവും അതുതന്നെയായിരുന്നു കൃഷ്ണനോട് ചേരുക.  പിതൃഹിതവും മറ്റൊന്നായിരുന്നില്ല. തുടര്‍ന്ന് സംഭവിക്കുന്നതോ? വഴിമധ്യേ പിന്തുടര്‍ന്ന്, രുക്മി ശ്രീകൃഷ്ണനെയും രുക്മിണിയെയും കണ്ടുമുട്ടുകയും ശ്രീകൃഷ്ണനുമായി ഏറ്റുമുട്ടുകയും ചെയ്യുന്നു. പക്ഷെ, രുക്മിക്കായില്ല, കൃഷ്ണനെ ജയിക്കാന്‍. ഇവിടെയാണ് ജരാസന്ധന്റെ പ്രബോധനത്തിന്റെ പ്രസക്തി. കാലഗതി കൂടി അനുകൂലമായാലേ വിജയം സാധ്യമാകൂ.

ജയമാകട്ടെ പരാജയമാകട്ടെ , കര്‍മം തുടരുകതന്നെ വേണം. ജലം പാറയോട് മത്സരിക്കുന്നത് നാം കണ്ടിട്ടുണ്ടല്ലോ. ജലം ഒരിക്കലും തോല്ക്കുന്നില്ല. എന്തെന്നാല്‍ അത് സ്വകര്‍മം (ഒഴുകിക്കൊണ്ടിരിക്കുക എന്ന കര്‍മം) തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. പാറയുടെ നിശ്ചലാവസ്ഥയാണ് അതിന്റെ പരാജയ കാരണം. ഉദയാസ്തമയങ്ങള്‍ പ്രകൃതിയില്‍ മാത്രമല്ല, ഓരോ ജീവിതത്തിലും ഉണ്ട്. അതിനാല്‍ അസ്തമയത്തിനു മുമ്പേ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുക.

ഏറ്റുമുട്ടലില്‍ ജയിച്ചെങ്കിലും കൃഷ്ണന്‍ രുക്മിയെ വധിക്കുന്നില്ല. താടിയും മുടിയും പാതി മുറിച്ച് മരത്തില്‍ കെട്ടിയിട്ട് അപമാനിക്കയാണ് ചെയ്തത്. കൊല്ലാതെ വിട്ടത്, രുക്മിണി അപേക്ഷിച്ചതുകൊണ്ടാണ്. തന്നെയുമല്ല , ഇത്തരുണത്തില്‍ ബലരാമന്‍ പറഞ്ഞ വാക്കുകളും കൃഷ്ണന്റെ ധര്‍മബോധത്തെ ഉണര്‍ത്തി. രുക്മിക്ക് ദുഷ്‌കീര്‍ത്തിരൂപമായ മരണം സംഭവിച്ചു കഴിഞ്ഞു. അങ്ങനെ ഹനിക്കപ്പെട്ടവനെ വീണ്ടും ഹനിക്കുന്നത് വീരന്മാര്‍ക്ക് യോഗ്യമല്ല.

ഈ സംഭവപരമ്പരകളില്‍ രുക്മിണിക്ക് അതൃപ്തിയോ ഈര്‍ഷ്യയോ തോന്നുന്നില്ല. കാരണം, സഹോദരന്‍ ഇരന്നുവാങ്ങിയ ശിക്ഷയാണ് ഇതെന്ന് രുക്മിണി മനസ്സിലാക്കുന്നു.

ഇവിടെ പരാമര്‍ശിക്കുന്ന രണ്ട് പുരാണ കഥാപാത്രങ്ങള്‍  ശിശുപാലനും ജരാസന്ധനും രണ്ട് കര്‍മകാണ്ഡങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. മോഹിച്ച പെണ്ണിനെ നഷ്ടപ്പെട്ട ദുഃഖം, കാമുകദുഃഖം, പറഞ്ഞറിയിക്കാനാകാത്തതാണ്. ശിശുപാലന്റെ പ്രേമനൈരാശ്യം, അതനുഭവിച്ചവര്‍ക്കു മാത്രം അറിയാനാകുന്ന വ്യഥയാണ്. പ്രേമനൈരാശ്യം മൂലമുള്ള ആത്മഹത്യകള്‍ (ആണ്‍ പെണ്‍ദേദമില്ലാതെ) ധാരാളം ഉണ്ടായിട്ടുണ്ട്, നമ്മുടെ നാട്ടില്‍. അതിപ്പോഴും തുടരുന്നു. (ഇപ്പോള്‍ ആത്മഹത്യയുടെ സ്ഥാനത്ത് കൊലപാതകങ്ങളാണ് കൂടുതല്‍). അടുത്തയാള്‍ ജരാസന്ധന്‍. പതിനേഴു പ്രാവശ്യം ശ്രീകൃഷ്ണനോട് യുദ്ധം ചെയ്ത് തോല്ക്കുന്നു. ഈ പരാജയ ദുഃഖവും പലവട്ടം പല രംഗങ്ങളിലും വിവിധ മത്സരങ്ങളില്‍ തോറ്റവര്‍ക്കു മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വികാരമാണ്.

ദുഃഖഹേതുക്കള്‍ പലപ്പോഴും വിവിധ ധ്രുവങ്ങളില്‍ നില്ക്കുന്ന വികാരങ്ങളാണ്. അടക്കി നിര്‍ത്താനോ അമര്‍ച്ച ചെയ്യാനോ ആകാത്തവണ്ണം അവ മനസ്സിനെ ഞെരുക്കുകയും ചെയ്യുന്നു. എല്ലാവര്‍ക്കും, സുഖവും ദുഃഖവും അവരവര്‍ തന്നെയാണ് ഉണ്ടാക്കുന്നത്. യുദ്ധത്തിന് മുതിരുന്നതു കൊണ്ടാണ് അഥവാ മത്സരിക്കുന്നതു കൊണ്ടാണ് തോല്ക്കുന്നത്. പ്രണയിക്കുന്നതു കൊണ്ടാണ് നൈരാശ്യം ഉണ്ടാകുന്നത്. ഈ കര്‍മങ്ങള്‍ പുണ്യങ്ങളോ പാപങ്ങളോ എന്ന് വ്യവച്ഛേദിക്കാന്‍ നമുക്കാകുന്നില്ല. ഏതായാലും, ഒന്നുറപ്പാണ് ചെയ്തിരിക്കുന്ന പുണ്യപാപകര്‍മങ്ങളുടെ ഫലമായ സുഖദുഃഖങ്ങള്‍ അവനവന്‍ അനുഭവിക്കാന്‍ ബാധ്യതപ്പെട്ടവനാകന്നു. ഇതില്‍ നിന്നുള്ള മോചനസാധ്യത അജ്ഞേയമായി തുടരുകയും ചെയ്യുന്നു.

Tags: Lord Krishna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോയമ്പത്തൂരില്‍ കാത്യായനി ഹരികഥാകാലക്ഷേപം അവതരിപ്പിക്കുന്നു.
Samskriti

കൃഷ്ണാനുഭവം ഹരികഥ

Kerala

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

Kerala

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

Samskriti

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുമ്പോള്‍…..

പുതിയ വാര്‍ത്തകള്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.