Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരും അടിച്ചേല്‍പ്പിക്കാതിരുന്ന സ്വാതന്ത്ര്യദിന ആഘോഷമായിരുന്നു നല്ലതെന്ന് ബിബിസി റിപ്പോര്‍ട്ടര്‍ യോഗിത;ഹര്‍ ഘര്‍ തിരംഗയ്‌ക്കെതിരെ ഇടത് ലിബറലുകള്‍

ഹര്‍ ഘര്‍ തിരംഗ വന്‍ വിജയമായി. ബഹുജനങ്ങളുടെ വന്‍ പങ്കാളിത്തത്തോടെയാണ് ഇക്കുറി ദേശീയ സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെട്ടത്. ഏകദേശം 30 കോടിയുടെ പതാകകള്‍ ജനങ്ങള്‍ വാങ്ങി ഉപയോഗിച്ചു. പക്ഷെ ഇപ്പോള്‍ ഇടത് ലിബറലുകള്‍ ഈ സ്വാതന്ത്ര്യദിനാഘോഷം ഭ്രാന്തമായ രാജ്യസ്നേഹമാണെന്ന കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2022, 06:37 pm IST
in India
ബിബിസി ബിസിനസ് റിപ്പോര്‍ട്ടര്‍ യോഗിത ലിമായേ (ഇടത്ത്) ഇന്ത്യയുടെ 50ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രിയായിരുന്ന കോണ്‍ഗ്രസിന്‍റെ ഐ.കെ. ഗുജ് റാള്‍ (നടുവില്‍)

ബിബിസി ബിസിനസ് റിപ്പോര്‍ട്ടര്‍ യോഗിത ലിമായേ (ഇടത്ത്) ഇന്ത്യയുടെ 50ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രിയായിരുന്ന കോണ്‍ഗ്രസിന്‍റെ ഐ.കെ. ഗുജ് റാള്‍ (നടുവില്‍)

ന്യൂദല്‍ഹി: ഹര്‍ ഘര്‍ തിരംഗ വന്‍ വിജയമായി. ബഹുജനങ്ങളുടെ വന്‍ പങ്കാളിത്തത്തോടെയാണ് ഇക്കുറി ദേശീയ സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെട്ടത്. ഏകദേശം 30 കോടിയുടെ പതാകകള്‍ ജനങ്ങള്‍ വാങ്ങി ഉപയോഗിച്ചു. പക്ഷെ ഇപ്പോള്‍ ഇടത് ലിബറലുകള്‍ ഈ സ്വാതന്ത്ര്യദിനാഘോഷം ഭ്രാന്തമായ രാജ്യസ്നേഹമാണെന്ന കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ്.  ബുദ്ധിജീവികള്‍ക്കും ലിബറലുകള്‍ക്കും ശക്തരായ ഭരണാധികാരികള്‍ ഇന്ത്യ ഭരിയ്‌ക്കുന്നത് ഇഷ്ടമല്ല. പകരം ദുര്‍ബ്ബലരായ പ്രധാനമന്ത്രിമാരെയും ദുര്‍ബ്ബലമായ സര്‍ക്കാരുകളെയുമാണ് ഇഷ്ടം. 

ബിബിസിയില്‍ ബിസിനസ് റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്ന യോഗിത ലിമായേ പറയുന്നത് കേള്‍ക്കുക: 

“50 സ്വാതന്ത്ര്യദിനം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. സ്കൂളില്‍ ഞങ്ങള്‍ പതാക ഉയര്‍ത്തി. ദേശീയ ഗാനം പാടി. റഹ്മാന്റെ പാട്ട് വീണ്ടും വീണ്ടും വെച്ച് കേട്ടു. ഞങ്ങള്‍ക്ക് അഭിമാനവും രാജ്യസ്നേഹവും തോന്നി. ആരും ഞങ്ങളോട് ഒന്നും കല്‍പിച്ചില്ല. അത് ലളിതമായ ദിവസങ്ങളായിരുന്നു”. യോഗിത ലിമായെയുടെ ഈ അഭിപ്രായത്തെ ഒട്ടേറെപ്പേര്‍ ട്വിറ്ററില്‍ പിന്താങ്ങിയിട്ടുണ്ട്. അസ്മിത നന്ദി, രവീന്ദര്‍ കൗര്‍….ഇവരെല്ലാം സ്വതന്ത്ര ലിബറലുകളാണ്.  

ഇക്കുറി പ്രധാനമന്ത്രി സമൂഹമാധ്യമപേജുകളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ സ്വാതന്ത്ര്യപ്പാതകയാക്കി മാറ്റാന്‍ ആഹ്വാനം ചെയ്തിരുന്നു. വീട്ടില്‍ പതാക ഉയര്‍ത്താനും പൊതുജനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിനെയാണ് ലിബറലുകള്‍ ഇപ്പോള്‍ വിമര്‍ശിക്കുന്നത്. വാസ്തവത്തില്‍ ഇന്ത്യയുടെ കുഗ്രാമങ്ങളില്‍ പോലും ആവേശത്തോടെ ജനങ്ങള്‍ സ്വന്തം വീട്ടില്‍ സ്വാതന്ത്ര്യപ്പതാക ഉയര്‍ത്തുകയായിരുന്നു. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ ബദ്ധപ്പെട്ട് കാല്‍ നാട്ടി അതിന്മേലാണ് സ്വാതന്ത്ര്യപ്പതാക ഉയര്‍ത്തിയത്.  

വാസ്തവത്തില്‍ 50ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യ ഭരിയ്‌ക്കുന്ന സര്‍ക്കാരിന്റെ അവസ്ഥ എന്തായിരുന്നു? 50ാം സ്വാതന്ത്ര്യദിനത്തിന് അല്‍പം മുന്‍പ് ദേവഗൗഡ സര്‍ക്കാര്‍ താഴെ വീണു. പകരം ഐകെ ഗുജ്റാളായിരുന്നു പ്രധാനമന്ത്രിയായത്. അന്നാണ് ബീഹാറില്‍ ലാലുപ്രസാദ് യാദവിന്റെ കാലിത്തീറ്റ കുംഭകോണം പുറത്തായത്. ഇതേത്തുടര്‍ന്ന് ഒറ്റപ്പെട്ട ലാലു യാദവ് ആര്‍ജെഡി എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. 50ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം. സീതാറാം കേസരിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസാണ് തൊട്ട് മുന്‍പ് പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡയെ വലിച്ച് താഴെയിട്ടത്. ഇതോടെ പുതിയ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ച ചൂടുപിടിച്ചു.  

ഇനി 50 സ്വാതന്ത്ര്യദിനത്തിലെ ഇന്ത്യയിലെ സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും കുറിച്ച് അല്‍പം ചരിത്രം പരിശോധിക്കാം. താന്‍ തന്നെ പ്രധാനമന്ത്രിയായിക്കോളാമെന്ന് സീതാറാം കേസരി അഭിപ്രായപ്പെട്ട്, ഘടകകക്ഷി നേതാക്കളെ വിളിച്ചുകൂട്ടിയെങ്കിലും ആരും ഇതിനെ അനുകൂലിച്ചില്ല. കേസരി ദളിതനായിരുന്നതിനാല്‍ കോണ‍്ഗ്രസ് നേതാക്കള്‍ക്ക് കേസരിയെ പ്രധാനമന്ത്രിയാക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. ഗാന്ധി കുടുംബം രാഷ്‌ട്രീയത്തില്‍ സജീവമായി ഇടപെടല്‍ നടത്താന്‍ തുടങ്ങിയതും 1997ലാണ്. 

1997 ഡിസംബറില്‍ പ്രധാനമന്ത്രിയായി നാമനിര്‍ദേശപത്രിക കൊടുക്കാതിരിക്കാന്‍ സീതാറാം കേസരിയുടെ ഗാന്ധി കുടുംബത്തിന്റെ നിര്‍ദേശപ്രകാരം ബാത്ത് റൂമില്‍ പൂട്ടിയിട്ട നാടകം അരങ്ങേറിയതും ഈ നാളുകളില്‍. അഴിമതി നടത്തി വീരനായ ലാലു യാദവ് വരെ പ്രധാനമന്ത്രിയാകാന്‍ ശ്രമം നടത്തി. മുലായം യാദവും ശ്രമിച്ചു. ഇതൊക്കെ പരാജയപ്പെട്ടു. ലാലുവിനെ മുലായം എതിര്‍ത്തു. മൂലായത്തെ ലാലുവും. അങ്ങിനെയാണ് ഐ.കെ. ഗുജ്റാളിന്റെ പേര് ഉയര്‍ന്ന് വന്നത് ഇതിനെ അധികം ആരും എതിര്‍ത്തില്ല. തെലുഗുദേശം പാര്‍ട്ടിയുടെ ഒരു നേതാവാണ് വീട്ടില്‍ ചെന്ന് ഉറങ്ങുകയായിരുന്ന ഗുജ്റാളിനെ വിളിച്ചെഴുന്നേല്‍പ്പിച്ച് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ 50ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രിയാകുന്നത് ഗുജറാളാണെന്ന കാര്യം. ഇത്രയും ദുര്‍ബലമായ ഒരു സ്വാതന്ത്ര്യദിനത്തെക്കുറിച്ചാണ് യോഗിത ലിമായേ വാഴ്‌ത്തിപ്പറയുന്നത്. 

50ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യ ഭരിച്ചിരുന്നത് ഏത് നിമിഷവും നിലംപൊത്താവുന്ന ഒരു സര്‍ക്കാരായിരുന്നു. നിരവധി ഈര്‍ക്കില്‍ പാര്‍ട്ടികളുടെ പിന്തുണയോടെ ഭരിച്ച ഗുജ്റാള്‍ എന്ന ആകസ്മിക പ്രധാനമന്ത്രി. ഇത്തരമൊരു സര്‍ക്കാരിന് ദേശസ്നേഹത്തെക്കുറിച്ച് തീവ്രമായി പറയാന്‍ കഴിയുമോ? അത്തരം സര്‍ക്കാരുകള്‍ക്ക് ഇതുപോലെ ലളിതവും ദുര്‍ബ്ബലവുമായ സ്വാതന്ത്ര്യ ദിനം തന്നെയാണ് ആഘോഷിക്കാന്‍ കഴിയുക. പക്ഷെ ഇടത് ലിബറലുകള്‍ക്ക് ഇത്തരം ദുര്‍ബ്ബലമായ സര്‍ക്കാരിനെയും ദുര്‍ബ്ബലമായ സ്വാതന്ത്ര്യദിനാഘോഷങ്ങളെയുമാണ് ദൗര്‍ഭാഗ്യവശാല്‍ ഇഷ്ടം. 

Tags: 75ാം സ്വാതന്ത്ര്യദിനംബുദ്ധിജീവികള്‍ലിബറല്‍പ്രധാനമന്ത്രി മോദിആസാദി കാ അമൃത് മഹോത്സവംcongressയോഗിത ലിമായേഹര്‍ ഘര്‍ തിരംഗ50 സ്വാതന്ത്ര്യദിനംസ്വതന്ത്രവാദികള്‍ബിബിസി റിപ്പോര്‍ട്ടര്‍ഇടതുബുദ്ധിജീവികള്‍ഐകെ ഗുജ്റാള്‍BBCമോദി75ാം സ്വാതന്ത്ര്യ ദിനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)
Kerala

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

Kerala

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

Kerala

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

Kerala

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.