Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മുഖ്യമന്ത്രി നാളെ വാടിയില്‍; മത്സ്യത്തൊഴിലാളികള്‍ക്ക് എന്ത് പ്രയോജനം? എത്തുന്നത് മത്സ്യപ്രവര്‍ത്തകസംഗമത്തിന്

തീരമേഖലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതുപക്ഷത്തിന് വന്‍തോതില്‍ വോട്ടുകുറഞ്ഞതും തീരജനതയുടെ അസംതൃപ്തിയും കണക്കിലെടുത്താണ് പാര്‍ട്ടി പുതിയ നീക്കത്തിന് തയ്യാറായത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 12, 2022, 02:13 pm IST
inKollam

കൊല്ലം: തീരമേഖലയില്‍ പാര്‍ട്ടിയുടെ പരിപോഷണത്തിനായി സംഘടിപ്പിക്കുന്ന സംഗമമാണെങ്കിലും മത്സ്യതൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടിയുള്ള എന്തെങ്കിലും ആത്മാര്‍ഥമായ പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും.

കൊല്ലം വാടി കടപ്പുറത്ത് കാല്‍ലക്ഷം മത്സ്യതൊഴിലാളികളെ അണിനിരത്തിയാണ് സിപിഎം നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളിസംഗമം സംഘടിപ്പിക്കുന്നത്. തീരമേഖലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതുപക്ഷത്തിന് വന്‍തോതില്‍ വോട്ടുകുറഞ്ഞതും തീരജനതയുടെ അസംതൃപ്തിയും കണക്കിലെടുത്താണ് പാര്‍ട്ടി പുതിയ നീക്കത്തിന് തയ്യാറായത്. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം അവഗണനയുടെ നടുവിലാണ് മത്സ്യത്തൊഴിലാളികളും തീരവാസികളും. കടലിന്റെ മക്കളുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ലാത്ത സ്ഥിതിയിലാണ് അവര്‍ കഴിഞ്ഞദിവസം സമരവുമായെത്തി തലസ്ഥാനത്ത് പ്രതിഷേധിച്ചത്. പ്രളയത്തിന്റെ സമയത്ത് രക്ഷാസൈന്യമായിരുന്ന അവരുടെ മുഖത്തെ ദൈന്യത മാറ്റാനുള്ള നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. മത്സ്യത്തിന്റെ ലഭ്യതക്കുറവും കാലാവസ്ഥ വ്യതിയാനവും സമുദ്രാന്തര്‍ ഭാഗത്തേക്കുള്ള വിലക്കും അശാസ്ത്രീയമായ മത്സ്യബന്ധനവും മനുഷ്യനിര്‍മിതമായ വിവിധ പ്രശ്‌നങ്ങളും കാരണം തീരവാസികള്‍ വലയുകയാണ്.  

അടിക്കടിയുള്ള കാലാവസ്ഥ മുന്നറിയിപ്പുകള്‍ അന്നംമുടക്കുന്നെന്നാണ് തൊഴിലാളികളുടെ ആരോപണം. മത്സ്യവില്‍പ്പന മേഖലയിലെ പുത്തന്‍കുത്തകകളും ദ്രോഹിക്കുകയാണ്. അതീവഗുരുതര പ്രശ്‌നം തീരശോഷണമാണ്. അനധികൃത മണല്‍വാരല്‍, അശാസ്ത്രീയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്നിവ മൂലമാണ് തീരം ശോഷിക്കുന്നത്. തീരസംരക്ഷണത്തിനുള്ള മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നേരത്തെ 45 ദിവസമായിരുന്ന ട്രോളിംഗ് നിരോധനം 52 ദിവസമാക്കിയതും തീരമേഖലയെ വറുതിയിലാക്കി. മത്സ്യത്തൊഴിലാളികള്‍ പരമ്പരാഗതവള്ളങ്ങളില്‍ പോയാണ് ഈ കാലത്ത് ഉപജീവനം കഴിക്കുന്നത്. തീരദേശവികസനമെന്ന പേരില്‍ നടപ്പാക്കുന്ന പല പദ്ധതികളും മത്സ്യതൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും കടുത്ത ദുരിതമാണ് വരുത്തിവയ്‌ക്കുന്നത്. ഇന്ധനവില വര്‍ധനവും മണ്ണെണ്ണ ക്ഷാമവും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 

200 നോട്ടിക്കല്‍ മൈല്‍ദൂരം കിടക്കുന്ന കടലും ഏതാണ്ട് 560 കിലോമീറ്റര്‍ കടല്‍തീരവും ഉണ്ടായിട്ടും തീരജനത ഇന്നും പട്ടിണിയിലാണ്. മാറി മാറി ഭരിച്ച  സര്‍ക്കാരുകള്‍ തന്നെ കാരണം. പത്തു ലക്ഷം പേര്‍ നേരിട്ടും അല്ലാതെയും തൊഴില്‍ എടുത്തു ജീവിക്കുന്നതാണ് മത്സ്യമേഖല. ലോകത്തുള്ള ചെറുതും  വലുതുമായ എല്ലാ കടലലോര രാജ്യങ്ങളും പ്രാദേശികമായി സമ്പന്നമായിട്ടുണ്ട്. നോര്‍വെ, മാലി, സിങ്കപ്പൂര്‍, ഇന്‍ഡോനേഷ്യ എന്നിവയെല്ലാം ഉദാഹരണങ്ങളാണ്.

പ്രധാനമന്ത്രിയുടെ ബ്ലൂ റവല്യൂഷനില്‍ പെടുത്തി മുന്നൂറ് കോടി രൂപ  യാണ് ആദ്യത്തെ ഗഡുവായി അയല്‍സംസ്ഥാനമായ തമിഴ്‌നാട് വാങ്ങിയത്. അതു തമിഴ്‌നാട് സര്‍ക്കാര്‍ കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ അത്യാധുനിക ആഴക്കടല്‍  മത്സ്യബന്ധന ബോട്ടുകള്‍ നിര്‍മിക്കാനായി വിനിയോഗിച്ചു. കേരളമാകട്ടെ ഒരു കോടി രൂപ പോലും ഇതുവരെ  കേന്ദ്രത്തില്‍ നിന്നും വാങ്ങി എടുത്തിട്ടില്ല. ഈ ഘട്ടത്തിലാണ് മത്സ്യമേഖലയ്‌ക്കായി  ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാനും നടപ്പാക്കാനും മുഖ്യമന്ത്രിയും സര്‍ക്കാരും തയ്യാറാകണമെന്ന ആവശ്യം ഉയരുന്നത്. 

Tags: Pinarayi Vijayanമത്സ്യത്തൊഴിലാളികള്‍kollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.