Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിളംബരത്തറയും സ്മാരകസ്തൂപവും

വെള്ളക്കാര്‍ക്കെതിരെ പടപൊരുതാന്‍ വേലുത്തമ്പി ദളവ കുണ്ടറയിലെത്തി നടത്തിയ വിളംബരത്തിന്റെ അലയൊലികള്‍ പ്രകമ്പനം സൃഷ്ടിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിക്കല്ലുകളിലാണ്. കുണ്ടറ ഇളമ്പള്ളൂര്‍ കാവിലെ ചുവടുതാങ്ങിയില്‍ കയറി നിന്നാണ് അദ്ദേഹം വിളംബരം നടത്തിയതെന്ന് പഴമക്കാര്‍ പറയുന്നു. കാവിനുള്ളില്‍ ഇപ്പോഴും ആ വിളംബരത്തറ കാണാം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 25, 2022, 09:40 am IST
in Kerala
ഇളമ്പള്ളൂര്‍ കാവിലെ വിളംബരത്തറ, വിളംബര സ്മാരക സ്തൂപം

ഇളമ്പള്ളൂര്‍ കാവിലെ വിളംബരത്തറ, വിളംബര സ്മാരക സ്തൂപം

ആര്‍. കൃഷ്ണനുണ്ണി

ഭാഷയുടെ പ്രൗഢി കൊണ്ടും ഉള്ളടക്കത്തിന്റെ ഗാംഭീര്യം കൊണ്ടും ചരിത്രത്താളുകളില്‍ ഇടംപിടിക്കേണ്ടിയിരിക്കുന്ന കുണ്ടറ വിളംബരം പാഠ്യപദ്ധതിയുടെ പോലും ഭാഗമാകാതെ അവഗണിക്കപ്പെട്ടതാണ് കേരളം ആ ദീപ്തസ്മരണയ്‌ക്ക് നല്‍കിയ സംഭാവന.  വെള്ളക്കാര്‍ക്കെതിരെ പടപൊരുതാന്‍ വേലുത്തമ്പി ദളവ കുണ്ടറയിലെത്തി നടത്തിയ വിളംബരത്തിന്റെ അലയൊലികള്‍ പ്രകമ്പനം സൃഷ്ടിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിക്കല്ലുകളിലാണ്. കുണ്ടറ ഇളമ്പള്ളൂര്‍ കാവിലെ ചുവടുതാങ്ങിയില്‍ കയറി നിന്നാണ് അദ്ദേഹം വിളംബരം നടത്തിയതെന്ന് പഴമക്കാര്‍ പറയുന്നു. കാവിനുള്ളില്‍ ഇപ്പോഴും ആ വിളംബരത്തറ കാണാം.  

സ്മാരക സ്തൂപം

ഇളമ്പള്ളൂരിലെ വിളംബര സ്മാരക സ്തൂപം രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ക്കും സമരങ്ങള്‍ക്കും തുടക്കം കുറിക്കാനുള്ള ഇടമാണിന്ന്. സ്തൂപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയാണ് കുണ്ടറയില്‍ നടക്കുന്ന എല്ലാ പരിപാടികളുടെയും തുടക്കം. 2005 സപ്

തംബര്‍ 14ന് എംപി എന്‍.കെ പ്രേമചന്ദ്രനാണ് സ്തൂപത്തിന് തറക്കല്ലിട്ടത്. എംപി പി. രാജേന്ദ്രന്‍ രക്ഷാധികാരിയായും എന്‍.കെ. പ്രേമചന്ദ്രന്‍ പ്രസിഡന്റായും ശ്രീ വേലുത്തമ്പി ദളവാ ഫൗണ്ടേഷന്‍ കുണ്ടറ എന്ന പേരില്‍ സംഘടന രൂപീകരിച്ചായിരുന്നു സ്തൂപ നിര്‍മാണം. വിവിധ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്കൊപ്പം സര്‍ക്കാര്‍ സഹായവും കൂടി ചേര്‍ത്ത് നിര്‍മിച്ച സ്തൂപം 2007 ജൂലൈ 28ന് മന്ത്രിയായിരുന്ന എം.എ. ബേബി ഉദ്ഘാടനം ചെയ്തു.  

വിളംബരത്തറ

വേലുത്തമ്പി വിളംബരം നടത്തിയ ചുവടുതാങ്ങി ഇളമ്പള്ളൂര്‍ കാവില്‍ ഇന്നില്ല. കുറച്ചുഭാഗം കെട്ടിത്തിരിച്ച് അതിനുള്ളില്‍ അടയാള ശില പാകിയിരിക്കുകയാണ്. സേവാഭാരതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളല്ലാതെ ഇവിടെയും ആവശ്യമായതൊന്നും ചെയ്തിട്ടില്ല. ദേശീയപാതയോട് ചേര്‍ന്ന് നില്‍ക്കുന്ന കാവ് റോഡ് വികസനത്തിന്റെ പേരില്‍ മുറിക്കപ്പെട്ടാല്‍ ഈ തറ എന്നേന്നയ്‌ക്കായി അപ്രത്യക്ഷമാകുന്ന അവസ്ഥയിലാണ്.

നാടുകാണാന്‍ കുണ്ടറയിലെത്തുന്ന ഏതൊരാളും അന്വേഷിക്കുന്ന ഒന്നാണ് വിളംബരം സംബന്ധിച്ച വിഷയങ്ങള്‍. അവര്‍ക്ക് കാട്ടിക്കൊടുക്കാന്‍ ഉതകുന്ന തരത്തില്‍ മ്യൂസിയത്തെയും അനുബന്ധ ഇടങ്ങളേയും കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെയും ചരിത്രകാരന്മാരുടെയും നാട്ടു സംഘടനകളുടെയും ആവശ്യം.  

മണ്‍റോതുരുത്ത്, പടപ്പക്കര തുടങ്ങിയ പ്രദേശങ്ങള്‍ ഇന്ന് വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിച്ച് നില്‍ക്കുകയും നിരവധി പേര്‍ ഇവിടെ വന്നു പോകുകയും ചെയ്യുന്നുണ്ട്. ഇവിടെയെത്തുന്ന ഈ സഞ്ചാരികള്‍ക്ക് വിളംബരത്തിന്റെ ചരിത്രം കൂടി പഠിച്ചു പോകാന്‍ കഴിയും വിധം ഇവയെല്ലാം മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Tags: keralaവേലുത്തമ്പി ദളവകുണ്ടറ വിളംബരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.