Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടൂണമത്സ്യതിരിമറി: ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഒമ്പത് കോടി നഷ്ടമായി; സേവ് ലക്ഷദ്വീപ് നേതാവ് മുഹമ്മദ് ഫൈസല്‍ പ്രതി; സിബിഐ കേസ്

ലക്ഷദ്വീപ് കോഓപറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (എല്‍സിഎംഎഫ്) മുഖേന സംഭരിച്ച ഉണക്ക ടൂണ മത്സ്യം ശ്രീലങ്കയിലേക്ക് കയറ്റുമതി ചെയ്തതില്‍ ഒമ്പത് കോടി നഷ്ടം സംഭവിച്ചതിന് ലക്ഷദ്വീപില്‍ നിന്നുള്ള ലോക് സഭാ എംപിയും സേവ് ലക്ഷദ്വീപ് ഫോറം നേതാവുമായ മുഹമ്മദ് ഫൈസലിനെ മുഖ്യപ്രതിയാക്കി സിബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു. എന്‍സിപി നേതാവ് കൂടിയാണ് മുഹമ്മദ് ഫൈസല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 08:34 pm IST
in India

ന്യൂദല്‍ഹി: ലക്ഷദ്വീപ് കോഓപറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (എല്‍സിഎംഎഫ്) മുഖേന സംഭരിച്ച ഉണക്ക ടൂണ മത്സ്യം ശ്രീലങ്കയിലേക്ക് കയറ്റുമതി ചെയ്തതില്‍ ഒമ്പത് കോടി നഷ്ടം സംഭവിച്ചതിന് ലക്ഷദ്വീപില്‍ നിന്നുള്ള ലോക് സഭാ എംപിയും സേവ് ലക്ഷദ്വീപ് ഫോറം നേതാവുമായ മുഹമ്മദ് ഫൈസലിനെ മുഖ്യപ്രതിയാക്കി സിബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു. എന്‍സിപി നേതാവ് കൂടിയാണ് മുഹമ്മദ് ഫൈസല്‍.  

മുഹമ്മദ് ഫൈസലിന് പുറമെ അദ്ദേഹത്തിന്റെ മകനും കേസില്‍ പ്രതിയാണ്. ദല്‍ഹി, കോഴിക്കോട്, ലക്ഷദ്വീപ് ഉള്‍പ്പെടെ മുഹമ്മദ് ഫൈസലിന്റെ  ഇന്ത്യയിലുടനീളമുള്ള ആറ് കേന്ദ്രങ്ങളില്‍ സിബി ഐ റെയ്ഡ് നടത്തിയിരുന്നു. കപ്പലില്‍ ടൂണ മത്സ്യം ശ്രീലങ്കയിലേക്ക് കയറ്റി അയയ്‌ക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപിക്കപ്പെടുന്നത്. 2016-17ല്‍ ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികളില്‍ നിന്നും ടൂണ മത്സ്യം ശേഖരിക്കുന്നതില്‍ അഴിമതി കാട്ടിയെന്നാണ് ആരോപണം.  

ഉയര്‍ന്ന വില നല്‍കാമെന്ന വ്യാജ വാഗ്ദാനം ചെയ്താണ് മുഹമ്മദ് ഫൈസല്‍ ടൂണ മത്സ്യം ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികളില്‍ നിന്നും ശേഖരിച്ചത്. അത് അദ്ദേഹം ലക്ഷദ്വീപ് കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (എല്‍സിഎംഎഫ്) വഴി ശ്രീലങ്കയിലേക്ക് അയച്ചു.എന്നാല്‍ ജൂണ്‍ 25ന് കവറത്തിയിലേയും കോഴിക്കോട്ടേയും എല്‍സിഎംഎഫ് ഓഫീസുകളില്‍ ഒരേ സമയം നടത്തിയ പരിശോധനയില്‍ ഈ തിരിമറി പുറത്തായി.

ശ്രീലങ്കയിലെ എസ് ആര്‍ടി ജനറല്‍ മര്‍ച്ചന്‍റ്സ് ഇംപോര്‍ട്ടേഴ്സ് ആന്‍റ് എക്സ്പോര്‍ട്ടേഴ്സ് കൊളംബോ 11, ശ്രീലങ്ക ടൂണ മത്സ്യം ഉയര്‍ന്ന വിലയില്‍ എടുക്കാമെന്ന് വ്യാജമായ എല്‍സിഎംഎഫിന് മുഹമ്മദ് ഫൈസല്‍ എംപി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികളില്‍ നിന്നും ടൂണ ശേഖരിക്കാന്‍ എല്‍സിഎംഎഫ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്‍സിഎംഎഫ് ഡയറ്കടര്‍ ബോര്‍‍ഡ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളില്‍ നിന്നും ടൂണ ശേഖരിച്ചു. ഏകദേശം 287 മെട്രിക് ടണ്‍ ടൂണ ശേഖരിച്ചു. ലക്ഷദ്വീപിലെ എല്ലായിടത്തുനിന്നുമുള്ള വിവിധ സഹകരണസംഘങ്ങള്‍ വഴിയാണ് ശേഖരിച്ചത്.  

എല്‍സിഎംഎഫിലെ എംഡിയായിരുന്ന എംപി അന്‍വറാണ് കാര്യങ്ങള്‍ നോക്കിയിരുന്നത്. പക്ഷെ സിബി ഐ നടത്തിയ പരിശോധനയില്‍ ശ്രീലങ്കയില്‍ ടൂണ എടുക്കാമെന്നേറ്റ എസ്ആര്‍ടി കൊളംബോ എന്ന കമ്പനിയുടെ പ്രതിനിധി മുഹമ്മദ് അബ്ദുല്‍ റസീഖാണെന്നും അയാള്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അടുത്ത ബന്ധുവാണെന്നും കണ്ടെത്തി.  

രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു  കവരത്തിയിലെ എല്‍സിഎംഎഫ് ഓഫീസിലും കോഴിക്കോട്ടും സിബി ഐ മിന്നല്‍ പരിശോധന നടത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ന്യൂദല്‍ഹിയിലെ സിബി ഐ ഓഫീസറുടെ പരാതിയിലാണ്  സിബി ഐ കേസ് എടുക്കുന്നത്.  

പിന്നീട് മുഹമ്മദ് ഫൈസല്‍ ഈ ടൂണ മത്സ്യം കൊച്ചിയിലെ എക്സലറേറ്റഡ് ഫ്രീസ് ഡ്രൈയിംഗ് കമ്പനി (എഎഫ് ഡിസി) വഴി ശ്രീലങ്കയിലേക്ക് അയക്കാന്‍ നോക്കി. ലക്ഷദ്വീപിലെ എല്‍സിഎംഎഫിനെക്കൊണ്ട് ഇത് സംബന്ധിച്ച കരാറുണ്ടാക്കി. െന്നാല്‍ ആദ്യത്തെ ഷിപ് മെന്‍റ് ചെയ്യാനുള്ള ടൂണ മത്സ്യത്തിന് നല്‍കേണ്ട 60 ലക്ഷം രൂപ നല്‍കാന്‍ എഎഫ്ഡിസി തയ്യാറായില്ല. ഇത് മൂലം പിന്നീട് കയറ്റുമതി നടന്നില്ല. ഇതുവഴി 287 മെട്രിക് ടണ്‍ ടൂണ എല്‍സിഎംഎഫിന് നല്‍കിയ ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടമായത് ഒമ്പത് കോടി രൂപയാണ്.  

ഫൈസലിനെ കൂടാതെ അദ്ദേഹത്തിന്റെ ബന്ധുവും ശ്രീലങ്കന്‍ കമ്പനിയുടെ പ്രതിനിധിയുമായ മുഹമ്മദ് അബ്ദുറാസിഖ് തങ്ങള്‍, ശ്രീലങ്കയിലെ കയറ്റുമതി കമ്പനിയായ എസ് ആര്‍ടി ജനറല്‍ മര്‍ച്ചന്‍റ് ഇംപോര്‍ട്ടേഴ്സ് ആന്‍റ് എക്സ് പോര്‍ട്ടേഴ്സ്, ലക്ഷദ്വീപ് കോ ഓപറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എം.പി. അന്‍വ‍ര്‍ എന്നിവരെയും ശ്രീലങ്കയിലെ കയറ്റുമതി കമ്പനിയെയും കേസില്‍ കൂട്ടുപ്രതികളാക്കിയാണ് കേസ്.  

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റത് മുതല്‍ ഏറ്റവുമധികം എതിര്‍പ്പുയര്‍ന്ന വ്യക്തിയാണ് എംപിയായ മുഹമ്മദ് ഫൈസല്‍. ലക്ഷദ്വീപിനെ മാലിദ്വീപിന്റെ നിലവാരത്തിലുള്ള ഒരു അന്താരാഷ്‌ട്ര ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പട്ടേലിന്റെ നിര്‍ദേശത്തിനെതിരെ ജനങ്ങളെ അണിനിരത്തിയതിന് പിന്നിലും മുഹമ്മദ് ഫൈസലാണ്.  

പശുഹത്യ നിരോധിക്കാനുള്ള നിയമത്തിനെതിരെയും ലക്ഷദ്വീപ് നിവാസികളെ അണിനിരത്തിയതിന് പിന്നിലും മുഹമ്മദ് ഫൈസലുണ്ട്. പശുമാംസം കഴിക്കുന്നത് മുസ്ലിങ്ങളും ഭരണഘടനാപരമായ അവകാശമാണെന്നായിരുന്നു മുഹമ്മദ് ഫൈസലിന്റെ അവകാശവാദം. ദ്വീപില്‍ 96 ശതമാനവം മുസ്ലിങ്ങളാണ്. 

Tags: ഗോഹത്യലക്ഷദ്വീപ്Praful Khoda Patelകേസ്സേവ് ലക്ഷദ്വീപ്MPലക്ഷദ്വീപ് വികസനംശ്രീലങ്കസിബിഐ റെയ്ഡ്അഴിമതിലക്ഷദ്വീപ് എംപിCBIടൂണമത്സ്യതിരിമറി:Ncpമുഹമ്മദ് ഫൈസല്‍ എംപിfishഎല്‍സിഎംഎഫ്പ്രഫുല്‍ പട്ടേല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

India

വിധി അനുകൂലമല്ലെങ്കില്‍ ജഡ്ജിയെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തുക…ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം

Kerala

തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും: സുരേഷ് ഗോപി

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

പുതിയ വാര്‍ത്തകള്‍

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 16 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.