Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയ്‌ക്ക് വിവാദങ്ങള്‍ക്കിടയിലും അസോസിയേറ്റ് പ്രൊഫസര്‍ നിയമനം നല്‍കി

എട്ട് വര്‍ഷം അനുഭവ പരിചയം വേണ്ടിടത്ത് വെറും നാല് വര്‍ഷം മാത്രം അനുഭവപരിചയമുള്ള പ്രിയവര്‍ഗ്ഗീസിന് നിയമനം നല്‍കുന്നതിനെതിരെ തുടക്കം മുതലേ വിമര്‍ശനം ഉയര്‍ന്നിരുന്നു. സേവ് യൂണിവേഴ്സിറ്റി കാമ്പയിനായിരുന്നു ഈ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നത്. ഒന്നര ലക്ഷമാണ് മാസ ശമ്പളം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2022, 11:18 pm IST
in Kerala

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചു. തിങ്കളാഴ്ച ചേര്‍ന്ന കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗമാണ് ഈ തീരുമാനം എടുത്തത്.  

എട്ട് വര്‍ഷം അനുഭവ പരിചയം വേണ്ടിടത്ത് വെറും നാല് വര്‍ഷം മാത്രം അനുഭവപരിചയമുള്ള പ്രിയവര്‍ഗ്ഗീസിന് നിയമനം നല്‍കുന്നതിനെതിരെ തുടക്കം മുതലേ വിമര്‍ശനം ഉയര്‍ന്നിരുന്നു. സേവ് യൂണിവേഴ്സിറ്റി കാമ്പയിനായിരുന്നു ഈ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നത്. ഒന്നര ലക്ഷമാണ് മാസ ശമ്പളം.  

പ്രിയവര്‍ഗ്ഗീസ് തൃശൂര്‍ കേരളവര്‍മ്മയില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി ഏഴ് വര്‍ഷം പഠിപ്പിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് വര്‍ഷം അവര്‍ പിഎച്ച്ഡി ചെയ്യാനായി അവധിയെടുത്ത് പോയി. ഈ മൂന്ന് വര്‍ഷം അധ്യാപനപരിചയമായി പരിഗണിക്കില്ലെന്ന് പറയുന്നു. 2018ലെ യുജിസി ചട്ടപ്രകാരം അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ നിയമനങ്ങള്‍ക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാന്‍ പാടില്ലെന്നുണ്ട്. അതുകൊണ്ട് തന്നെ പ്രിയ വര്‍ഗ്ഗീസിന് വെറും നാല് വര്‍ഷത്തെ മാത്രം അധ്യാപന പരിചയമേ ഉള്ളൂവെന്ന് വിദഗ്ധര്‍ പറയുന്നു.  പ്രിയ ഉയര്‍ത്തിയ മറ്റൊരു വാദം 2019 മുതല്‍ രണ്ട് വര്‍ഷം കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സ്റ്റുഡന്‍റ് സര്‍വ്വീസ് ഡയറക്ടറായിരുന്നത് ഭരണപരമായ ജോലിയായതുകൊണ്ട് ഇതും അധ്യാപന കാലയളവായി കണക്കാക്കണമെന്നാണ്. എന്നാല്‍ യുജിസി നിയമപ്രകാരം ഇതിന് കഴിയില്ല.  

യുജിസി ചട്ടമനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ക്ക് ഗവേഷണ ബിരുദവും (പിഎച്ച്ഡി) എട്ട് വര്‍ഷം അസിസ്റ്റന്‍റ് പ്രൊഫസറായി അധ്യാപന പരിചയവുമാണ് വേണ്ടത്. മതിയായ യോഗ്യതകളില്ലാതെയാണ് രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗ്ഗീസിനെ തസ്തികയിലേക്ക് പരിഗണിക്കുന്നതെന്ന് തുടക്കം മുതലേ പരാതിയുണ്ടായിരുന്നു. എന്നാല്‍ അഭിമുഖത്തില്‍ ഏറ്റവും നന്നായി പ്രിയ പ്രകടനം നടത്തിയെന്നതിന്റെ അടിസ്ഥാനത്തിലാണ് അവരെ നിയമിച്ചതെന്ന് സര്‍വ്വകലാശാല പറയുന്നു.

ഇന്‍റര്‍വ്യൂവില്‍ രണ്ടാം സ്ഥാനത്തെത്തിയ ജോസഫ് സ്‌കറിയ ഏറെ പരിചയസമ്പന്നനാണ്. 27 വര്‍ഷമായി അധ്യാപകനാണ് ഇദ്ദേഹം. 14 വര്‍ഷത്തോളം അസിസ്റ്റന്‍റ് പ്രൊഫസറാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. എന്നിട്ടും ഇദ്ദേഹത്തെ തസ്തികയിലേക്ക് പരിഗണിച്ചില്ല.  

ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ നവമ്പര്‍ 23ന് വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് ഇന്‍റര്‍വ്യൂ പൂര്‍ത്തിയാക്കി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. അന്ന് വിവാദം കാരണം നിയമനം നടന്നില്ല. സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ ഈ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പിന്നീട് ഗോപിനാഥ് രവീന്ദ്രന് സര്‍ക്കാര്‍ വീണ്ടും വൈസ് ചാന്‍സലറായി പുനര്‍നിയമനം നല്‍കിയിരുന്നു. 

Tags: Secretaryk k Rageshgovernorസേവ് യൂണിവേഴ്സിറ്റി ക്യാംപയിന്‍ സമിതിwifeRageshപിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറിഅസോസിയേറ്റ് പ്രൊഫസറായിപ്രിയ വര്‍ഗ്ഗീസ്വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍appointmentpinarayiMalayalamകെ.കെ. രാഗേഷ്കണ്ണൂര്‍ യൂണിവേഴ്‌സിറ്റിPinarayi VijayanPriya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

പുതിയ വാര്‍ത്തകള്‍

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.