പത്തനംതിട്ട: നിര്‍ദ്ദിഷ്ട് ചെങ്ങന്നൂര്‍-പമ്പാ റെയില്‍ പാത പൂര്‍ണ്ണമായി ആകാശപതായായി ശുപാര്‍ശ ചെയ്തിരിക്കുകയാണ്. 76 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ആവശ്യമായി വരുന്ന സമയം 45 മിനിറ്റാണ്.ഇത് ശബരിമല തീര്‍ത്ഥാടനത്തിന് വളരെ സൗകര്യപ്രദമാകും.തൂണുകളിലൂടെയുളള വേഗപാതയായിരിക്കും ഉദ്ദേശിക്കുന്നതെന്ന് മെട്രോമാന് ഇ. ശ്രീധരന് പറഞ്ഞു.ശബരിമലയുടെയും വനമേഖലയുടെയും സംരക്ഷണത്തില്‍ പാത പ്രധാന പങ്ക്വഹിക്കും.
ആദ്യം മോണോ റെയില്‍ പദ്ധതിയായിരുന്നു ശുപര്‍ശ ചെയ്തിരുന്നത്.എന്നാല്‍ ഉള്‍ക്കൊളളാന്‍ കഴിയുന്ന യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ മാറ്റുകയായിരുന്നു.പകരമാണ് അതിവേഗ പാത അനുയോജ്യമായിരിക്കുമെന്ന് കണ്ടെത്തിയത്.കിലോമീറ്ററിന് 118 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.പദ്ധതി പൂര്‍ത്തിയാക്കാന്‍ ഏകദേശം 9000 കോടി രൂപ വേണ്ടി വരും.ഫണ്ടിങ് സംബന്ധിച്ചു വ്യക്തമായ ചിത്രം അന്തിമ ലൊക്കേഷന്‍ സര്‍വേയ്ക്കു ശേഷമുണ്ടാകുമെന്ന് ഇ.ശ്രീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: