കോഴിക്കോട്: തൊഴിലെടുക്കുന്നവരില്‍ നിന്ന് തൊഴില്ദായകരായ സംരഭകരായി സ്ത്രീ സമൂഹത്തെ മാറ്റിയെടുത്തതിലൂടെ നരേന്ദ്ര മോദി സര്‍ക്കാര്‍ യഥാര്‍ത്ഥ സ്ത്രീ ശാക്തീകരണത്തിന് മാതൃകയായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. കോഴിക്കോട് മാരാര്‍ജി ഭവനില്‍ മഹിളാ മോര്‍ച്ച സംസ്ഥാന നേതൃസംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലെ സ്ത്രീ സമൂഹം നരേന്ദ്ര മോദിയെ ആദരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍ അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണം നല്‍കുന്നത് മുതല്‍ നൂറുകണക്കിന് സ്ത്രീ സൗഹൃദമായ ക്ഷേമപദ്ധതികള്‍ മോദി സര്‍ക്കാര്‍ ആവിഷ്കരിച്ചു. 26 ആഴ്ച പ്രസവാവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ റേഷന്‍ കാര്‍ഡുടമകളായി വീട്ടമ്മമാരെ മാറ്റി. സ്ത്രീ സമൂഹത്തിന്റെ താത്പര്യം സംരക്ഷിച്ച സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ തികച്ചും സ്ത്രീവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. അതിജീവിതയെ അപമാനിതയാക്കുകയാണ് സര്‍ക്കാര്‍. സ്ത്രീകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തിയാക്കിയെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യന് അധ്യക്ഷയായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്, സംസ്ഥാന സെക്രട്ടറിമാരായ രേണു സുരേഷ്, രാജി പ്രസാദ്, സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോള്‍, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ്, സിമി മനോജ്, അഡ്വ. രമ്യ മുരളി സംസാരിച്ചു. മഹിളാ മോര്‍ച്ച ദേശീയ സമിതി അംഗവും ജെം പോര്‍ട്ടല്‍ ദേശീയ ഇന്‍ചാര്‍ജുമായ ഉഷ വാജ്പേയി ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: