ശ്രീഹരിക്കോട്ട:: രാജ്യത്തെ ബഹിരാകാശ മേഖലയിലെ പുതിയൊരു നാഴികക്കല്ലായി വിക്രം-1 വിക്ഷേപിച്ചു. പൂര്‍ണമായും ഭാരതത്തില്‍ രൂപകല്‍പ്പന ചെയ്ത ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റാണ് വിക്രം-1. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ന് രാവിലെ 11.30നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നെങ്കിലും കൗണ്ട് ഡൗൺ തുടങ്ങി കുറച്ച് സമയം കഴിഞ്ഞ ശേഷം നിർത്തിവച്ചിരുന്നു. 20 മിനിട്ട് വൈകി 12.05നായിരുന്നു വിക്ഷേപണം.ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ് സ്റ്റാർട്ടപ്പായ ‘സ്കൈറൂട്ട് എയറോസ്പേസ്’ വികസിപ്പിച്ച റോക്കറ്റ്, ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് കുതിച്ചുയർന്നത് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ ‘സ്‌കൈറൂട്ട് എയറോസ്‌പേസ്’ ആണ് വിക്രം-1 റോക്കറ്റ് പൂര്‍ണമായും രൂപകല്‍പ്പന ചെയ്തും നിര്‍മിച്ചതും.
വിക്രം-1 പറന്നുയരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈപ്പടയില്‍ വന്ദേമാതരം എന്ന് എഴുതിയ പോസ്റ്റ്കാര്‍ഡ് കൂടി ബഹിരാകാശത്തേക്ക് യാത്രയാകും. അതോടൊപ്പം ഐഎസ്ആര്‍ഒ ചെയര്‍മാന്‍, ഭാരത ബഹിരാകാശ യാത്രികര്‍, ലോകമെമ്പാടുമുള്ള സ്‌കൈറൂട്ട് ടീമിലെ അംഗങ്ങള്‍, നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെയും ഡസന്‍ കണക്കിന് പോസ്റ്റ്കാര്‍ഡുകളും ബഹിരാകാശത്തേക്ക് സഞ്ചരിക്കും. സ്‌കൈറൂട്ടിന്റെ കന്നി ഭ്രമണപഥ വിക്ഷേപണ മിഷന്‍ ആഗമന്റെ ഭാഗമായാണ് പോസ്റ്റ്കാര്‍ഡുകള്‍ കൂടി അയയ്‌ക്കുന്നത്.
2022 നവംബറില്‍ സ്‌കൈറൂട്ട് വിജയകരമായി വിക്ഷേപിച്ച ‘വിക്രം-എസ്’ എന്ന സബ് ഓര്‍ബിറ്റല്‍ റോക്കറ്റിന് ശേഷമുള്ള രണ്ടാമത്തെ വലിയ ചുവടുവെപ്പാണ് ഓര്‍ബിറ്റല്‍ വിഭാഗത്തിലുള്ള വിക്രം-1-ന്റെ വിക്ഷേപണം. രാജ്യത്തെ ബഹിരാകാശ മേഖലയുടെ നേട്ടത്തിന് പുറമേ സ്വകാര്യ മേഖയ്‌ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുക കൂടിയാണ് വിക്രം-1.‘മിഷൻ ആഗമൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചരിത്ര ദൗത്യത്തിലൂടെ വലിയൊരു നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.
ഈ വിജയകരമായ വിക്ഷേപണത്തോടെ, സ്വന്തമായി ഒരു ഓർബിറ്റൽ റോക്കറ്റ് വിക്ഷേപിക്കാൻ ശേഷിയുള്ള സ്വകാര്യ കമ്പനിയുള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്കയ്‌ക്കും ചൈനയ്‌ക്കും ശേഷം ഈ അപൂർവ്വ നേട്ടം കൈവരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയുടെ ഓർമ്മക്കായാണ് റോക്കറ്റിന് ‘വിക്രം-1’ എന്ന് പേരിട്ടിരിക്കുന്നത്.











