Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചൈനയെ നേരിടാന്‍ പ്രതിജ്ഞാബദ്ധം

ഉക്രൈനിലെ സൈനിക നടപടിയുടെ പേരില്‍ റഷ്യയെ തുറന്നെതിര്‍ക്കാതിരുന്ന ഭാരതത്തിന്റെ നിലപാടില്‍ ക്വാഡ് സഖ്യത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ഇത് ടോക്കിയോ ഉച്ചകോടിയില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുമെന്ന് നയതന്ത്ര വിദഗ്‌ദ്ധര്‍ വിലയിരുത്തുകയുണ്ടായി. എന്നാല്‍ വിമര്‍ശനം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭാരതത്തിന്റെ നിലപാട് മാനിക്കാന്‍ സഖ്യരാജ്യങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 26, 2022, 05:34 am IST
in Editorial

ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയില്‍ സമാപിച്ച ക്വാഡ് ഉച്ചകോടി ലോകത്തിന് നല്കിയിരിക്കുന്ന സന്ദേശം വളരെ വ്യക്തമാണ്. മാറിയ കാലത്ത് ഏറ്റവും കരുത്തുറ്റതും ഫലപ്രദവുമായ ശാക്തിക ചേരികളിലൊന്നായി ഈ സഖ്യം മാറിയിരിക്കുന്നു. ഇന്തോ-പസഫിക് മേഖലയിലെ ഭൗമരാഷ്‌ട്രീയത്തെയും സുരക്ഷാ സാഹചര്യങ്ങളെയും സ്വാധീനിക്കുന്ന വിധത്തില്‍ സമീപകാലത്തു നടന്ന ഏറ്റവും പ്രധാനപ്പെട്ട കൂടിച്ചേരലുകളിലൊന്നായിരുന്നു ഇത്. ഭാരതം, ജപ്പാന്‍, ആസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളുടെ സഖ്യമായ ക്വാഡ് കൊവിഡ് മഹാമാരിയുടെയും റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെയും നിഴലില്‍നിന്ന് പുറത്തുവന്ന് തങ്ങളുടെ പൊതുതാത്പര്യം പ്രകടമാക്കിയിരിക്കുകയാണ്. രണ്ട് വര്‍ഷത്തിനിടെ നാലാംതവണയാണ് ഈ സഖ്യത്തില്‍പ്പെടുന്ന രാജ്യങ്ങളുടെ തലവന്മാര്‍ ഒത്തുചേരുന്നത്. കഴിഞ്ഞ സപ്തംബറില്‍ വാഷിങ്ടണില്‍ സമ്മേളിച്ച ഇവര്‍ പിന്നീട് രണ്ട് തവണ ഓണ്‍ലൈനായും യോഗം ചേര്‍ന്നു. വളരെ ചുരുങ്ങിയ കാലംകൊണ്ട് ക്വാഡ് സഖ്യം നേടിയ പ്രാധാന്യമാണ് ഇത് കാണിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ചൈനയെ നേരിടുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 2017 ല്‍ ക്വാഡ് സഖ്യം രൂപംകൊണ്ടത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിന് മുന്‍കയ്യെടുക്കുകയുണ്ടായി. ക്വാഡ് സഖ്യത്തില്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് ചൈനയുമായുള്ള ബന്ധം ഇതിനു മുന്‍പുതന്നെ മോശമാവാന്‍ തുടങ്ങിയിരുന്നു.

ഉക്രൈനിലെ സൈനിക നടപടിയുടെ പേരില്‍ റഷ്യയെ തുറന്നെതിര്‍ക്കാതിരുന്ന ഭാരതത്തിന്റെ നിലപാടില്‍ ക്വാഡ് സഖ്യത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ഇത് ടോക്കിയോ ഉച്ചകോടിയില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുമെന്ന് നയതന്ത്ര വിദഗ്‌ദ്ധര്‍ വിലയിരുത്തുകയുണ്ടായി. എന്നാല്‍ വിമര്‍ശനം  നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭാരതത്തിന്റെ നിലപാട് മാനിക്കാന്‍ സഖ്യരാജ്യങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ സ്വന്തം താത്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും പോലെ റഷ്യയെ എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കാത്തതെന്ന് ഭാരതം  വ്യക്തമാക്കിയിരുന്നു. ഉപരോധം മറികടന്ന് റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങരുതെന്ന അമേരിക്കയുടെയും മറ്റും നിര്‍ദേശത്തെയും ഭാരതം തള്ളിക്കളയുകയുണ്ടായി. അതേസമയം തങ്ങള്‍  യുദ്ധത്തിനെതിരാണെന്നും, സമാധാനപരമായ സംഭാഷണങ്ങളിലൂടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്നും അതിര്‍ത്തികള്‍ മാനിക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറാകണമെന്നും ഭാരതം വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇക്കഴിഞ്ഞ ഏപ്രിലില്‍ അമേരിക്കയുടെയും ഭാരതത്തിന്റെയും വിദേശകാര്യ മന്ത്രിമാരും പ്രതിരോധമന്ത്രിമാരും കൂടിക്കാഴ്ച നടത്തി ഉക്രൈന്‍ വിഷയം ചര്‍ച്ച ചെയ്തത് വിയോജിപ്പുകള്‍ കുറച്ചുകൊണ്ടുവരാന്‍ സഹായിച്ചു.  

റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഭാരതവും അമേരിക്കയും സ്വീകരിച്ച വ്യത്യസ്ത നിലപാടുകള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അകല്‍ച്ച സൃഷ്ടിച്ചിരുന്നു. ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍ അഭിപ്രായഭിന്നതകള്‍ മറച്ചുവച്ചതുമില്ല. ഇതോടെ ഇരുരാജ്യങ്ങളും അകലുകയാണെന്നും, ചൈനയ്‌ക്കെതിരായ ഭാരതത്തിന്റെ പോരാട്ടത്തില്‍ ഇനിയങ്ങോട്ട് അമേരിക്കയുടെ പിന്തുണ പ്രതീക്ഷിക്കേണ്ടതില്ലെന്നും ചില ശക്തികള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഭാരതത്തിനെതിരെ എക്കാലവും ശത്രുതാ മനോഭാവത്തോടെ പെരുമാറുന്ന ചൈനയ്‌ക്കൊപ്പം നില്ക്കുന്നവരാണ് ഇങ്ങനെ മുതലക്കണ്ണീരൊഴുക്കിയത്. ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ എല്ലാ തെറ്റിദ്ധാരണകളും നീങ്ങിയിരിക്കുകയാണ്. വിവിധമേഖലകളില്‍ പൂര്‍വാധികം ശക്തമായി സഹകരിക്കാനുള്ള പ്രധാന തീരുമാനങ്ങള്‍ ഈ കൂടിക്കാഴ്ചയിലുണ്ടായി. ഭാരതവും അമേരിക്കയും തമ്മിലുള്ള അകല്‍ച്ചയില്‍ നിന്ന് മുതലെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് ഇപ്പോള്‍ നിരാശപ്പെടേണ്ടിവന്നിരിക്കുകയാണ്. ഇന്തോ-പസഫിക് മേഖലയില്‍ ആധിപത്യം ചെലുത്താനുള്ള ചൈനയുടെ നീക്കത്തെ സംയുക്തമായി ചെറുക്കാന്‍ ധാരണയായി എന്നതാണ് ക്വാഡ് ഉച്ചകോടിയുടെ പ്രാധാന്യം.

നയതന്ത്രതലത്തിലെ ഈ ഒറ്റപ്പെടലില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് ക്വാഡ് ഉച്ചകോടി നടക്കുന്നതിനിടെ ജപ്പാനു മുകളിലൂടെ ചൈന വിമാനം പറത്തിയത്. ചൈനയെ നേരിടുന്നതിലെ ഭാരതത്തിന്റെ പ്രതിജ്ഞാബദ്ധതയാണ് ടോക്കിയോയില്‍ പ്രകടമായത്.

Tags: indiachina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം
Sports

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.