Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി

കൊന്ന് അറപ്പ് തീര്‍ന്ന ഉക്രൈന്റെ നവനാസികളായ അസൊവ് പോരാളികള്‍ മരിയുപോളില്‍ ഉരുക്കുകോട്ടയായി കാത്തുസൂക്ഷിച്ച അസൊവ്സ്റ്റാള്‍ സ്റ്റീല്‍ പ്ലാന്‍റും റഷ്യന്‍ സൈനികര്‍ പിടിച്ചതോടെ മരിയുപോള്‍ റഷ്യയുടെ കൈപ്പിടിയിലായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അസൊവ് സ്റ്റീല്‍ പ്ലാന്‍റില്‍ നിന്നും 700 ഉക്രൈന്‍ നവനാസിപ്പോരാളികളെ പിടിച്ചതായി റഷ്യ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2022, 11:22 pm IST
in World

കീവ്: ഉക്രൈന്റെ കൊന്ന് അറപ്പ് തീര്‍ന്ന നവനാസികളായ അസൊവ് പോരാളികള്‍ മരിയുപോളില്‍ ഉരുക്കുകോട്ടയായി കാത്തുസൂക്ഷിച്ച അസൊവ്സ്റ്റാള്‍ സ്റ്റീല്‍ പ്ലാന്‍റും റഷ്യന്‍ സൈനികര്‍ പിടിച്ചതോടെ മരിയുപോള്‍ റഷ്യയുടെ കൈപ്പിടിയിലായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അസൊവ് സ്റ്റീല്‍ പ്ലാന്‍റില്‍ നിന്നും 700 ഉക്രൈന്‍ നവനാസിപ്പോരാളികളെ പിടിച്ചതായി റഷ്യ അറിയിച്ചു.  

യുദ്ധക്കുറ്റവാളികളായി ഇവരെ പിടിച്ച് റഷ്യന്‍ നിയന്ത്രണപ്രദേശമായ ഡൊണെറ്റ്സ്കിലെ ഒലെനിവ്കയിലേക്ക് ഏഴ് ബസുകളിലായി കൊണ്ടുപോയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും ഇവര്‍ ഉക്രൈന്‍ ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയുമെന്നും റഷ്യ പറഞ്ഞു.  

2014ല്‍ രൂപീകരിക്കപ്പെട്ട പ്രത്യേക സൈനികഗ്രൂപ്പാണ് അസൊവ് റജിമെന്‍റ്. ഉക്രൈനിലെ റഷ്യന്‍ പൗരന്മാരെ ഇല്ലാതാക്കുക എന്നതാണ് നിയോനാസികളായ ഫിസിസ്റ്റുഗ്രൂപ്പായ അസൊവ് നാസികളുടെ ലക്ഷ്യം. പിന്നീട് ഈ നിയോനാസികളെ ഉക്രൈന്‍ പട്ടാളത്തിന്റെ ഒൗദ്യോഗിക ഭാഗമാക്കി. റഷ്യന്‍ പൗരന്മാരെ ഉപദ്രവിക്കുന്ന ഈ നവനാസികളെ ഇല്ലായ്‌മ ചെയ്യുകയാണ് ഉക്രൈന്‍ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് വ്ളാഡിമിര്‍ പുടിന്‍ യുദ്ധത്തിന്റെ ഒന്നാം ദിവസം തന്നെ പറഞ്ഞിരുന്നു. 

ഇതോടെ റഷ്യയെ സംബന്ധിച്ചിടത്തോളം യുദ്ധത്തിന്റെ ഒരു പ്രധാനഘട്ടം അവസാനിക്കുകയാണ്. ഉക്രൈനിലെ റഷ്യന്‍ വംശജരെ ഇല്ലാതാക്കുന്ന നവനാസി അസൊവ് പോരാളികളെ ഇല്ലാതാക്കുകയാണ് ഉക്രൈന്‍ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. റഷ്യക്കാര്‍ കൂടുതലായി തിങ്ങിപ്പാര്‍ക്കുന്ന കിഴക്കന്‍ മേഖലയില്‍ ഏതാണ്ട് റഷ്യയുടെ ആധിപത്യം പൂര്‍ണ്ണമായി. . മരിയുപോള്‍ നഗരം പിടിച്ചതോടെ റഷ്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ ഒരു യുദ്ധലക്ഷ്യം വിജയിച്ചിരിക്കുകയാണ്. കാരണം മരിയുപോള്‍ പിടിച്ചാല്‍ 2014ല്‍ റഷ്യ പിടിച്ചെടുത്ത ഉക്രൈനിലെ ക്രൈമിയയെ റഷ്യക്കാര്‍ക്ക് ആധിപത്യമുള്ള ഡോണെറ്റ്‌സ്‌ക്, ലോഹാന്‍സ്‌ക് എന്നീ പ്രദേശങ്ങളുള്‍പ്പെട്ട ഡൊണ്‍ബാസുമായി  ബന്ധിപ്പിക്കാന്‍ കഴിയും. ഇതോടെ തുടര്‍ച്ചയുള്ള ഉക്രൈന്റെ കിഴക്കന്‍ മേഖല പൂര്‍ണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലാകും.  

ഈ അധിനിവേശത്തില്‍ പിടിച്ചെടുത്ത ഭാഗങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന് റഷ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഉക്രൈന്‍ തലസ്ഥാനം കീവ് പിടിക്കാനും പദ്ധതിയുണ്ടായിരുന്നെങ്കിലും പാശ്ചാത്യ രാഷ്‌ട്രങ്ങളുടെ ശക്തമായ പിന്തുണയോടെ നടത്തിയ പ്രത്യാക്രമണത്തില്‍ റഷ്യയ്‌ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതോടെയാണ് റഷ്യ മരിയുപോള്‍ ഉള്‍പ്പെടെ പിടിച്ച് റഷ്യയുടെ കിഴക്കന്‍ മേഖല മാത്രം പിടിച്ചാല്‍ മതിയെന്ന് തീരുമാനിച്ചത്. 

മാത്രമല്ല, ഉക്രൈന്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത് തലസ്ഥമായ കീവ് വിട്ടുകൊടുക്കാതിരിക്കുന്നതിലാണ്. മരിയുപോളില്‍ ആവുന്നത്ര റഷ്യന്‍ ആക്രമണത്തെ ചെറുക്കാന്‍  അസൊവ് പോരാളികള്‍ക്ക് നിര്‍ദേശം ഉക്രൈന്‍ നല്‍കിയിരുന്നു. പക്ഷെ അസൊവ് കടലിനോട് ചേര്‍ന്ന്, റഷ്യന്‍ ആധിപത്യമുള്ള ക്രൈമിയയ്‌ക്കും റഷ്യന്‍ വിഘടനവാദികളുടെ പിന്തുണയുള്ള ഡൊണ്‍ബാസിനും ഇടയിലുള്ള മരിയുപോളില്‍ മാത്രമായി ചെറുത്തുനില്‍ക്കുന്നതിന് പരിധിയുണ്ട്. യുദ്ധം ആരംഭിച്ച് മൂന്ന് മാസത്തോളം അസൊവ് പോരാളികള്‍ ചെറുത്തുനിന്നു എന്നത് തന്നെ വലിയ നേട്ടമാണ്. 

Tags: നവനാസികള്‍മരിയുപോള്‍അസോവ്‌സ്റ്റാള്‍അസൊവ് നാസികള്‍റഷ്യUkraineറഷ്യ- ഉക്രൈന്‍ യുദ്ധംVladimir Putinഉക്രൈന്‍ യുദ്ധംഅസൊവ് പോരാളികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

സ്കൂൾ കുട്ടികൾക്ക് ലഹരി വിൽപന; തൃശൂരിൽ രണ്ട് പേർ അറസ്റ്റിൽ

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് കുതിപ്പ്; ഗ്രാമിന് വില 15,000നടുത്ത്

ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

വനിത-ശിശുക്ഷേമ വകുപ്പ് ജീവനക്കാരെ പൂട്ടിയിട്ട് മർദിച്ച സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ ഉപയോഗിക്കരുതെന്ന് ഉലമ ബോർഡ്

കേജ്‌രിവാൾ അത് ചെയ്തില്ല, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവർക്ക് വെളിച്ചം കൊടുത്തു, നേരിട്ടിടപെട്ട്

ദുരൂഹതയൊഴിയാതെ ട്വിഷ ശർമ്മയുടെമരണം; രണ്ടാം പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ മൃതദേഹം സംസ്കരിച്ചു

‘പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാർ, ജനറൽ സെക്രട്ടറി ‘അമ്മ ഓഫീസിൽ നടക്കുന്ന ഒരു കാര്യവും അറിയിക്കാറില്ല’- കുക്കുവിനെതിരെ ശ്വേത

സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.