Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിറകുപുരയില്‍ അഭയംതേടി കാന്‍സര്‍ രോഗിയായ ഒരമ്മ…മകള്‍ ചതിച്ച് വീട് സ്വന്തമാക്കി, ചോദ്യം ചെയ്തപ്പോൾ മർദ്ദനം, ആര്‍.ഡി.ഒക്ക് പരാതി നല്‍കി

കുറച്ചപ്പുറത്തുള്ള ചില വീട്ടുകാരാണ് വല്ലപ്പോഴും ഭക്ഷണം കൊടുക്കുന്നത്. ദുരിതത്തിന് ആക്കം കൂട്ടി അമ്മിണിക്ക് കാന്‍സര്‍ ബാധയുണ്ടെന്ന് രണ്ടാഴ്‌ച്ച മുമ്പ് കണ്ടെത്തി. രോഗം രണ്ടാംഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
May 18, 2022, 11:41 am IST
in Kerala

കാഞ്ഞാണി: സ്വന്തം വീട്ടില്‍ കയറാനാകാതെ വന്നതോടെ ഒന്നര മാസമായി പുറത്തുള്ള വിറക് പുരയിലാണ് കാന്‍സര്‍ രോഗിയായ അമ്മിണി എന്ന 82 കാരിയുടെ ജീവിതം. ശക്തമായ കാറ്റും കലിതുള്ളി ചെയ്യുന്ന മഴയും കണ്ട് ഭയപ്പാടോടെയാണ് വയോധികയായ ഈ അമ്മ ഓരോ നിമിഷവും തള്ളിനീക്കുന്നത്. മുല്ലശേരി മധുക്കരയില്‍ പരേതനായ ശങ്കരന്‍കുട്ടിയുടെ ഭാര്യ കരിച്ചായി വീട്ടില്‍ അമ്മിണി (82) യാണ് മകളുടെ ചതിയില്‍ വീട് നഷ്ടപ്പെട്ട് പഴയ സാധനങ്ങളും മറ്റും സൂക്ഷിക്കുന്ന വിറകുപുരയില്‍ അഭയം തേടിയത്. വിശ്വാസവഞ്ചന കാട്ടിയ ശേഷം മകള്‍ ഷാജിയും ഭര്‍ത്താവ് മണലൂര്‍ സ്വദേശി തുരുത്തിയില്‍ ആനന്ദനും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതായി ആര്‍.ഡി.ഒക്ക് അമ്മിണി പരാതി നല്‍കി.

നാല് വര്‍ഷം മുമ്പ് അമ്മിണി ഏഴ് മക്കള്‍ക്കും ഭര്‍ത്താവിനും അവകാശപ്പെട്ട 6.75 സെന്റ് ഭൂമി മകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത കൊടുത്തിരുന്നു. വീടും സ്ഥലവും പണയപ്പെടുത്തിയതിനാല്‍ ഉണ്ടായിരുന്ന ബാങ്ക് കുടിശ്ശിക ഒന്നര ലക്ഷം രൂപ അടച്ചത് മകള്‍ ഷാജിയായിരുന്നു. സാമ്പത്തിക ബാധ്യത തീര്‍ക്കുകയും അമ്മയെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കാനും ഷാജി തയ്യാറായതേടെ അമ്മിണിയുടെ മറ്റു മക്കള്‍ സ്വത്തിലെ അവകാശം തങ്ങള്‍ക്ക് വേണ്ടെന്ന് എഴുതി രജിസ്റ്റര്‍ ചെയ്ത് കൊടുത്തിരുന്നു. ഇതിന് ശേഷം മകള്‍ ഭര്‍തൃവീട്ടിലേക്ക് പോയതോടെ അമ്മിണി വീട്ടില്‍ തനിച്ചായിരുന്നു വര്‍ഷങ്ങളോളം. അമ്മയെ നോക്കാമെന്നേറ്റ മകള്‍ തിരിഞ്ഞുനോക്കിയില്ല. വിധവാ പെന്‍ഷനായി കിട്ടുന്ന 1600 രൂപ കൊണ്ടായിരുന്നു അമ്മിണി കഴിഞ്ഞു വന്നിരുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് അമ്മിണിയെ മകള്‍ വന്ന് മണലൂരിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ താമസിക്കുന്നതിനിടെയാണ് അമ്മിണി താന്‍ ചതിക്കപ്പെട്ട കഥയറിയുന്നത്. വീട് വൃത്തിയാക്കുന്നതിനിടെ കണ്ട ആധാരത്തിന്റെ കവറില്‍ തന്റെ പേര് കണ്ട് തുറന്ന് വായിച്ചപ്പോഴാണ് മകള്‍ തന്നെ പറഞ്ഞു പറ്റിച്ച് വീട് സ്വന്തമാക്കിയ വിവരം അമ്മിണിക്ക് ബോധ്യപ്പെട്ടത്. കാലശേഷം മാത്രമേ സ്വത്തു വകകള്‍ മകള്‍ക്ക് ലഭിക്കു എന്നെഴുതി വയ്‌ക്കാന്‍ ആവശ്യപ്പെട്ടത്, ആധാരത്തില്‍ മകള്‍ അമ്മിണിക്ക് പൈസ കൊടുത്ത് വാങ്ങിയെന്ന് രേഖപ്പെടുത്തിയത്രെ. ഇത് ചോദ്യം ചെയ്ത അമ്മിണിയെ മകളും മരുമകനും ചേര്‍ന്ന് ശാരീരികമായും മാനസികമായും ഉപദ്രവിച്ച ശേഷം ഭക്ഷണം കൊടുക്കാതെ പട്ടിണിക്കിട്ടതായി പറയുന്നു.  

രണ്ടു മാസത്തിനു ശേഷം അവിടെ നിന്നിറങ്ങി സ്വന്തം വീട്ടിലേക്കെത്തിയ അമ്മിണി അറിയുന്നത് വീട് ബന്ധുക്കളായ ചിലര്‍ക്ക് താനറിയാതെ മകള്‍ വാടകക്ക് നല്‍കിയെന്ന വിവരമാണ്. വാടകക്കാര്‍ അകത്തേക്ക് കയറ്റാതായതോടെ ഒന്നര മാസമായി വീടിന് പുറത്തെ വിറകു പുരയിലാണ് അമ്മിണി ഭീതിയോടെ കഴിയുന്നത്. മറ്റു മക്കള്‍ വിളിച്ചെങ്കിലും താന്‍ ജനിച്ചു വളര്‍ന്ന വീട് വിട്ട് ഒരിടത്തേക്കുമില്ലെന്ന നിലപാടിലാണ് ഈ വൃദ്ധ. ഭക്ഷണം ഒരു നേരം പോലും കൊടുക്കാന്‍ ആരുമില്ല.  

കുറച്ചപ്പുറത്തുള്ള ചില വീട്ടുകാരാണ് വല്ലപ്പോഴും ഭക്ഷണം കൊടുക്കുന്നത്. ദുരിതത്തിന് ആക്കം കൂട്ടി അമ്മിണിക്ക് കാന്‍സര്‍ ബാധയുണ്ടെന്ന് രണ്ടാഴ്‌ച്ച മുമ്പ് കണ്ടെത്തി. രോഗം രണ്ടാംഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. അമ്മിണിയുടെ കദനകഥ കേട്ടറിഞ്ഞ സാമൂഹ്യ പ്രവര്‍ത്തക അഡ്വ. ലിജി വിശ്വനാഥ് മുഖാന്തരമാണ് ആര്‍.ഡി.ഒക്ക് പരാതി നല്‍കിയിരിക്കുന്നത്.

Tags: ThrissurmotherCancer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.