Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിറകുപുരയില്‍ അഭയംതേടി കാന്‍സര്‍ രോഗിയായ ഒരമ്മ…മകള്‍ ചതിച്ച് വീട് സ്വന്തമാക്കി, ചോദ്യം ചെയ്തപ്പോൾ മർദ്ദനം, ആര്‍.ഡി.ഒക്ക് പരാതി നല്‍കി

കുറച്ചപ്പുറത്തുള്ള ചില വീട്ടുകാരാണ് വല്ലപ്പോഴും ഭക്ഷണം കൊടുക്കുന്നത്. ദുരിതത്തിന് ആക്കം കൂട്ടി അമ്മിണിക്ക് കാന്‍സര്‍ ബാധയുണ്ടെന്ന് രണ്ടാഴ്‌ച്ച മുമ്പ് കണ്ടെത്തി. രോഗം രണ്ടാംഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
May 18, 2022, 11:41 am IST
in Kerala

കാഞ്ഞാണി: സ്വന്തം വീട്ടില്‍ കയറാനാകാതെ വന്നതോടെ ഒന്നര മാസമായി പുറത്തുള്ള വിറക് പുരയിലാണ് കാന്‍സര്‍ രോഗിയായ അമ്മിണി എന്ന 82 കാരിയുടെ ജീവിതം. ശക്തമായ കാറ്റും കലിതുള്ളി ചെയ്യുന്ന മഴയും കണ്ട് ഭയപ്പാടോടെയാണ് വയോധികയായ ഈ അമ്മ ഓരോ നിമിഷവും തള്ളിനീക്കുന്നത്. മുല്ലശേരി മധുക്കരയില്‍ പരേതനായ ശങ്കരന്‍കുട്ടിയുടെ ഭാര്യ കരിച്ചായി വീട്ടില്‍ അമ്മിണി (82) യാണ് മകളുടെ ചതിയില്‍ വീട് നഷ്ടപ്പെട്ട് പഴയ സാധനങ്ങളും മറ്റും സൂക്ഷിക്കുന്ന വിറകുപുരയില്‍ അഭയം തേടിയത്. വിശ്വാസവഞ്ചന കാട്ടിയ ശേഷം മകള്‍ ഷാജിയും ഭര്‍ത്താവ് മണലൂര്‍ സ്വദേശി തുരുത്തിയില്‍ ആനന്ദനും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതായി ആര്‍.ഡി.ഒക്ക് അമ്മിണി പരാതി നല്‍കി.

നാല് വര്‍ഷം മുമ്പ് അമ്മിണി ഏഴ് മക്കള്‍ക്കും ഭര്‍ത്താവിനും അവകാശപ്പെട്ട 6.75 സെന്റ് ഭൂമി മകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത കൊടുത്തിരുന്നു. വീടും സ്ഥലവും പണയപ്പെടുത്തിയതിനാല്‍ ഉണ്ടായിരുന്ന ബാങ്ക് കുടിശ്ശിക ഒന്നര ലക്ഷം രൂപ അടച്ചത് മകള്‍ ഷാജിയായിരുന്നു. സാമ്പത്തിക ബാധ്യത തീര്‍ക്കുകയും അമ്മയെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കാനും ഷാജി തയ്യാറായതേടെ അമ്മിണിയുടെ മറ്റു മക്കള്‍ സ്വത്തിലെ അവകാശം തങ്ങള്‍ക്ക് വേണ്ടെന്ന് എഴുതി രജിസ്റ്റര്‍ ചെയ്ത് കൊടുത്തിരുന്നു. ഇതിന് ശേഷം മകള്‍ ഭര്‍തൃവീട്ടിലേക്ക് പോയതോടെ അമ്മിണി വീട്ടില്‍ തനിച്ചായിരുന്നു വര്‍ഷങ്ങളോളം. അമ്മയെ നോക്കാമെന്നേറ്റ മകള്‍ തിരിഞ്ഞുനോക്കിയില്ല. വിധവാ പെന്‍ഷനായി കിട്ടുന്ന 1600 രൂപ കൊണ്ടായിരുന്നു അമ്മിണി കഴിഞ്ഞു വന്നിരുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് അമ്മിണിയെ മകള്‍ വന്ന് മണലൂരിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ താമസിക്കുന്നതിനിടെയാണ് അമ്മിണി താന്‍ ചതിക്കപ്പെട്ട കഥയറിയുന്നത്. വീട് വൃത്തിയാക്കുന്നതിനിടെ കണ്ട ആധാരത്തിന്റെ കവറില്‍ തന്റെ പേര് കണ്ട് തുറന്ന് വായിച്ചപ്പോഴാണ് മകള്‍ തന്നെ പറഞ്ഞു പറ്റിച്ച് വീട് സ്വന്തമാക്കിയ വിവരം അമ്മിണിക്ക് ബോധ്യപ്പെട്ടത്. കാലശേഷം മാത്രമേ സ്വത്തു വകകള്‍ മകള്‍ക്ക് ലഭിക്കു എന്നെഴുതി വയ്‌ക്കാന്‍ ആവശ്യപ്പെട്ടത്, ആധാരത്തില്‍ മകള്‍ അമ്മിണിക്ക് പൈസ കൊടുത്ത് വാങ്ങിയെന്ന് രേഖപ്പെടുത്തിയത്രെ. ഇത് ചോദ്യം ചെയ്ത അമ്മിണിയെ മകളും മരുമകനും ചേര്‍ന്ന് ശാരീരികമായും മാനസികമായും ഉപദ്രവിച്ച ശേഷം ഭക്ഷണം കൊടുക്കാതെ പട്ടിണിക്കിട്ടതായി പറയുന്നു.  

രണ്ടു മാസത്തിനു ശേഷം അവിടെ നിന്നിറങ്ങി സ്വന്തം വീട്ടിലേക്കെത്തിയ അമ്മിണി അറിയുന്നത് വീട് ബന്ധുക്കളായ ചിലര്‍ക്ക് താനറിയാതെ മകള്‍ വാടകക്ക് നല്‍കിയെന്ന വിവരമാണ്. വാടകക്കാര്‍ അകത്തേക്ക് കയറ്റാതായതോടെ ഒന്നര മാസമായി വീടിന് പുറത്തെ വിറകു പുരയിലാണ് അമ്മിണി ഭീതിയോടെ കഴിയുന്നത്. മറ്റു മക്കള്‍ വിളിച്ചെങ്കിലും താന്‍ ജനിച്ചു വളര്‍ന്ന വീട് വിട്ട് ഒരിടത്തേക്കുമില്ലെന്ന നിലപാടിലാണ് ഈ വൃദ്ധ. ഭക്ഷണം ഒരു നേരം പോലും കൊടുക്കാന്‍ ആരുമില്ല.  

കുറച്ചപ്പുറത്തുള്ള ചില വീട്ടുകാരാണ് വല്ലപ്പോഴും ഭക്ഷണം കൊടുക്കുന്നത്. ദുരിതത്തിന് ആക്കം കൂട്ടി അമ്മിണിക്ക് കാന്‍സര്‍ ബാധയുണ്ടെന്ന് രണ്ടാഴ്‌ച്ച മുമ്പ് കണ്ടെത്തി. രോഗം രണ്ടാംഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. അമ്മിണിയുടെ കദനകഥ കേട്ടറിഞ്ഞ സാമൂഹ്യ പ്രവര്‍ത്തക അഡ്വ. ലിജി വിശ്വനാഥ് മുഖാന്തരമാണ് ആര്‍.ഡി.ഒക്ക് പരാതി നല്‍കിയിരിക്കുന്നത്.

Tags: ThrissurmotherCancer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

Entertainment

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ!

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

Health

ചൂട് ചായ കുടിക്കുന്നവർ ശ്രദ്ധിക്കുക, ക്യാൻസർ സാധ്യത അധികം, പുകയില ഉപയോഗിക്കുന്നത് പോലെ തന്നെ അനാരോഗ്യത്തിലേക്ക് നയിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.