Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘നിളാദേവീ നിത്യം നമസ്‌തേ…’

'പൈതൃകകേരളത്തിന്റെ അമൂല്യചിഹ്നങ്ങളിലൊന്നായ നിളാനദി. നിളയുടെ തീരത്ത് ജനിച്ചു വളര്‍ന്ന് കീര്‍ത്തിനേടിയ കലാസാഹിതഹ്യപ്രതിഭകള്‍ എത്രയെത്രയോ. പന്തിരുകുലത്തിന്റെ കഥ പറയുന്ന നിളയുടെ തീരത്താണ് കേരളത്തിന്റെ സാംസ്‌ക്കാരിക കേന്ദ്രങ്ങളില്‍ ഏറെയുമുള്ളത്. തിരുവില്വാമല, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, കുറ്റിപ്പുറം, തിരുനാവായ, തുഞ്ചന്‍പറമ്പ് എന്നിങ്ങനെ നീളുന്നു ആ നിര. നിറഞ്ഞും മെലിഞ്ഞുമൊഴുകി കൈരളിയുടെ വറ്റാത്ത പുണ്യമായിത്തീര്‍ന്ന നിളാനദിയെക്കുറിച്ച്...'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2022, 06:00 am IST
in Samskriti

യാതൊരു നദിയുടെ ജലത്തില്‍ ഒരിക്കല്‍ മുങ്ങിയാല്‍ സര്‍വപാപവും നശിച്ച് സ്വര്‍ഗം പ്രാപിക്കുമോ അതാണ് നിളാനദിയുടെ മഹത്വം. കേരളീയരുടെ വിശ്വാസവും ഇതാണ്. ഉദ്ദണ്ഡശാസ്ത്രികളുടെ കോകില സന്ദേശത്തിലും പാപനാശിനിയായ നിളയുടെ മാഹാത്മ്യത്തെ വര്‍ണിക്കുന്നുണ്ട്.  

അത്രി മഹര്‍ഷി തപസ്സു ചെയ്തിരുന്ന ത്രിമൂര്‍ത്തി മലയില്‍ നിന്നാണ് നിളയുടെ ഉത്ഭവം (കോയമ്പത്തൂര്‍ ജില്ല). ഇവിടെ നിളാഎന്ന തടാകത്തില്‍ നിന്നാണ് ‘നീലാഘൃതവതി’ എന്ന നിളാനദി ഉത്ഭവിക്കുന്നത്.  

തിരുവില്വാമല (ഐവര്‍മഠം), തിരുവഞ്ചിക്കുഴി (പൈങ്കുളത്തിനടുത്ത്), തിരുവിത്തക്കോട് (തിരുമിറ്റക്കോട്), തൃത്താല ( വെള്ളിയാങ്കല്ല്), തിരുന്നാവായ എന്നിവയാണ് നിളയിലെ അഞ്ചു പുണ്യസ്‌നാനഘട്ടങ്ങള്‍. ഇതില്‍ മേഴത്തൂരഗ്നിഹോത്രിയും (മേളത്തോളഗ്നിഹോത്രി) പന്തിരുകുലവുമായി ബന്ധപ്പെട്ടതാണ് വെള്ളിയാങ്കല്ലിന്റെ മഹത്വം. ‘യജ്ഞസ്ഥാനം സംരക്ഷ്യം’ എന്ന കവി വാക്യമനുസരിച്ച് നാലാം നൂറ്റാണ്ടാണ് മേഴത്തോളഗ്നിഹോത്രിയുടെ കാലം. ബ്രഹ്മദത്തന്‍ എന്നായിരുന്നു അഗ്നിഹോത്രിയുടെ നാമധേയം. വേമഞ്ചേരി, കോടനാട,് എടമരത്ത് എന്നീ അഗ്നിഹോത്രിയുടെ പിന്മുറക്കാരില്‍ ബ്രഹ്മദത്തന്മാര്‍ ഇപ്പോഴുമുണ്ട്.  

വിക്രമാദിത്യ സദസ്സില്‍ നവരത്‌നങ്ങളില്‍ ഒരാളായിരുന്ന വരരുചിയുടെ മക്കളാണ് പന്തിരുകുലം. വാക്യം ചമച്ച വരരുചി എന്നാണ് പറയുക. സംസ്‌കൃത ഭാഷയില്‍ അധ്യാത്മരാമായണം രചിച്ചതും വരരുചിയത്രേ. രാജശാസനയാല്‍ വാല്മീകി രാമായണത്തിലെ പ്രധാന ശ്ലോകം ഏതാണെന്ന് കണ്ടുപിടിക്കാനാകാതെ വിക്രമാദിത്യ സദസ്സില്‍ നിന്നും പുറത്തായ വരരുചി  ദേശാടനത്തിനിറങ്ങി. കേരളത്തില്‍ നിളാതീരത്തെത്തി. അവിടെ നിന്നും നരിപ്പറ്റ മനയ്‌ക്കലെ വളര്‍ത്തുമകളായ ‘ആദി’ എന്ന കന്യകയെ വേള്‍ക്കുകയും ദേശാടനം തുടരുകയും ചെയ്തു. പ്രഹേളിക പോലുള്ള വരരുചിയുടെ ആവശ്യങ്ങള്‍ യുക്തിയുക്തം നിറവേറ്റിയ ബുദ്ധിമതിയായ കന്യകയായിരുന്നു ആദി. ഇതാണ് വേളിയില്‍ കലാശിച്ചത്. പിന്നീട് ആദി എന്ന നാമധേയം പഞ്ചമി എന്ന പേരിലുമറിയപ്പെട്ടു.

മേഴത്തോളഗ്നിഹോത്രി, രജക-  

നുളിയന്നൂര്‍ തച്ചനും പിന്നെ വള്ളോന്‍

വായില്ലാ കുന്നിലപ്പന്‍, വടുതല മരുവും നായര്‍  

കാരക്കല്‍ മാതാ ചെമ്മേകേളുപ്പുകൂറ്റന്‍

പെരിയതിരുവരങ്ങെഴും പാണനാരും  

നേരെ നാരായണ ഭ്രാന്തനുമുട-

നകവൂര്‍ ചാത്തനും പാക്കനാരും  

എന്ന ശ്ലോകം പ്രസിദ്ധമാണ്. (കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ഈ ശ്ലോകം ഉദ്ധരിച്ചിരിക്കുന്നു). പന്തിരുകുലത്തിലെ അംഗങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഈ ശ്ലോകം നിളാതടത്തിന്റെ പൈതൃകം വിളിച്ചോതുന്നു .  പാക്കനാരുടെ വംശമായ ഈരാറ്റിങ്ങല്‍ കുലവും പാക്കനാര്‍ക്കാവും തൃത്താലയില്‍ നിളാനദീതീരത്താണ്. അതുപോലെ അഗ്നിഹോത്രികളുടെ വംശമായ മൂന്നു മനകളും മേഴത്തൂരും തൃത്താലയിലുമാണ്. വെള്ളിയാങ്കല്ലിനടുത്തുള്ള വേമഞ്ചേരി മനയ്‌ക്കലാണ് പന്തിരുകുലത്തിന്റെ സംഗമസ്ഥാനം. വെള്ളിയാങ്കല്ലില്‍ തീര്‍ഥസ്‌നാനം ചെയ്ത് പന്തിരുകുലം അവരുടെ മാതാപിതാക്കളുടെ ശ്രാദ്ധം നടത്തിയിരുന്നത് ഇവിടെയാണ്. വൈഷ്ണവാംശജാതരായ പന്തിരുകുല സന്തതികള്‍ ഭേദരഹിതരായിരുന്നു. സാമൂഹിക ഐക്യത്തെ വിളംബരം ചെയ്യുന്നതായിരുന്നു അവരുടെ ജീവിതസന്ദേശം. പ്രപഞ്ചത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വിശ്വചൈതന്യത്തെ തങ്ങളില്‍ത്തന്നെ സാക്ഷാത്ക്കരിച്ച ദിവ്യജ്ഞാനികളായിരുന്നു അവര്‍. ഈശ്വരനെന്ന പരമബോധത്തിന് ഭേദചിന്തയില്ല. വിത്തോളം വളര്‍ന്ന ബോധമണ്ഡലം ആ പുണ്യാത്മാക്കളില്‍ നിറഞ്ഞുനിന്നു

(തുടരും)

Tags: സംസ്‌കൃതിriver
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഒഴുക്കില്‍പെട്ട വീട്ടമ്മയെ രക്ഷിച്ച കെ.കെ. ശ്രീനിവാസനെ ആദരിക്കുന്നു
Pathanamthitta

വീട്ടമ്മയ്‌ക്ക് ഇത് പുനര്‍ജന്മം; കടവില്‍ തുണി കഴുകുന്നതിനിടെ നദിയിലെ ഒഴുക്കില്‍പ്പെട്ടു, രക്ഷകനായി അഗ്‌നിശമനസേന ഉദ്യോഗസ്ഥൻ

Kerala

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

India

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

കുറ്റ്യാടി പുഴയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.