Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആം ആദ്മി പാര്‍ട്ടിയുടെ വഴിവിട്ട നീക്കങ്ങള്‍

കശ്മീരിലെ പ്രത്യേക പദവി എടുത്തുകളയുകയും അവിടുത്തെ ഭീകരപ്രവര്‍ത്തനം ശക്തമായി അടിച്ചമര്‍ത്തുകയും ചെയ്തത് പാകിസ്ഥാന് വലിയ തിരിച്ചടിയായി. ഖാലിസ്ഥാന്‍ വിഘടനവാദം ഉയര്‍ത്തിക്കൊണ്ടുവന്ന് പ്രശ്‌നങ്ങളുണ്ടാക്കാനാണ് ഇപ്പോള്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നത്. ഇതിന് അനുകൂലമായ നിലപാടുകള്‍ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരില്‍നിന്ന് ഉണ്ടാവുന്നു എന്നത് ദേശസുരക്ഷയ്‌ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2022, 06:00 am IST
in Editorial

ഹിമാചല്‍പ്രദേശ് നിയമസഭാ കവാടത്തില്‍ ഖാലിസ്ഥാന്‍ വാദികളുടെ പതാകയും മുദ്രാവാക്യങ്ങളും പ്രത്യക്ഷപ്പെട്ട സംഭവം വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പഞ്ചാബില്‍നിന്നു വന്ന വിനോദ സഞ്ചാരികളില്‍ ചിലരാണ് ഇതിനു പിന്നിലെന്നു പറയുന്നുണ്ടെങ്കിലും പഞ്ചാബിലെ ഭരണമാറ്റവുമായി ഹിമാചല്‍ സംഭവത്തിന് ബന്ധമുണ്ടെന്നും കരുതേണ്ടിയിരിക്കുന്നു. സംസ്ഥാനത്ത് കേജ്‌രിവാളിന്റെ പാര്‍ട്ടിയായ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷം ഖാലിസ്ഥാന്‍ ഭീകരവാദികള്‍ സജീവമായിരിക്കുകയാണ്. തെരഞ്ഞെടുപ്പു കാലത്തും അതിനുശേഷവും നിരവധിയിടങ്ങളില്‍ ബോംബു സ്‌ഫോടനങ്ങള്‍ നടക്കുകയുണ്ടായി. ഈ സംഭവങ്ങള്‍ എന്‍ഐഎ അന്വേഷിക്കുകയാണ്. പഞ്ചാബിലെ അധികാരമാറ്റം തങ്ങള്‍ക്ക് അനുകൂലമാണെന്ന് ഖാലിസ്ഥാന്‍ വിഘടനവാദികള്‍ കരുതുന്നു. സിംലയില്‍ ഖാലിസ്ഥാന്റെ പതാക ഉയര്‍ത്താന്‍ ഖാലിസ്ഥാനി സംഘടനയായ എസ്എഫ്‌ജെയുടെ നേതാവ് ഗുര്‍പത് വന്ത് സിങ് പന്നന്‍ അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു. ആംആദ്മി പാര്‍ട്ടിയുടെ ഹിമാചല്‍ സോഷ്യല്‍ മീഡിയ ചുമതലക്കാരന്‍ ഖാലിസ്ഥാന്‍ വാദത്തിന് അനുകൂലമായി ട്വീറ്റു ചെയ്തത് വലിയ വിവാദങ്ങളുണ്ടാക്കുകയും, കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇയാളെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹിമാചല്‍ നിയമസഭാ കവാടത്തില്‍ ഖാലിസ്ഥാനി പതാക പ്രത്യക്ഷപ്പെട്ടത്. പഞ്ചാബില്‍നിന്ന് ഹരിയാന, മഹാരാഷ്‌ട്ര, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ എസ്എഫ്‌ജെ ശ്രമിച്ചുവരികയാണ്.

ദല്‍ഹിക്കു പുറമെ പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതാണ് ഖാലിസ്ഥാന്‍ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്നത്. 2017 ലെയും 2022 ലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഖാലിസ്ഥാന്‍ വാദികളുടെ പിന്തുണ ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് ഖാലിസ്ഥാന്‍ വാദികളുമായി ബന്ധമുണ്ടെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന ചരണ്‍ജിത് സിങ് ചന്നി ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കുകയുണ്ടായി. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കിക്കൊണ്ട് എസ്എഫ്‌ജെ നേതാവ് അയച്ച കത്തിനെക്കുറിച്ച് ഈ പരാതിയില്‍ പറയുന്നുണ്ട്. പരാതി വളരെ ഗുരുതരമാണെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കുകയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേജ്‌രിവാളിന്റെ പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ ഖാലിസ്ഥാന്‍ വാദികള്‍ ജനങ്ങളെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. കശ്മീരിലെ പ്രത്യേക പദവി എടുത്തുകളയുകയും, അവിടുത്തെ ഭീകരപ്രവര്‍ത്തനം Â ശക്തമായി അടിച്ചമര്‍ത്തുകയും ചെയ്തത് പാകിസ്ഥാന് വലിയ തിരിച്ചടിയായി. ഖാലിസ്ഥാന്‍ വിഘടനവാദം ഉയര്‍ത്തിക്കൊണ്ടുവന്ന് പ്രശ്‌നങ്ങളുണ്ടാക്കാനാണ് ഇപ്പോള്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നത്. ഇതിന് അനുകൂലമായ നിലപാടുകള്‍ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരില്‍നിന്ന് ഉണ്ടാവുന്നു എന്നത് ദേശസുരക്ഷയ്‌ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്.

അഴിമതിക്കെതിരെ അണ്ണാ ഹസാരെ സൃഷ്ടിച്ച അന്തരീക്ഷം മുതലെടുത്ത് രാഷ്‌ട്രീയത്തിലേക്കു വന്നയാളാണ് അരവിന്ദ് കേജ്‌രിവാള്‍. രാഷ്‌ട്രീയ സദാചാരം തൊട്ടുതീണ്ടാത്തവിധം കൗശലങ്ങള്‍ പ്രയോഗിക്കുന്ന Â ഒരു നേതാവായ ഇയാള്‍ അധികാരം ലഭിക്കാന്‍ എന്തു ഹീനകൃത്യവും ചെയ്യാന്‍ മടിക്കില്ലെന്ന് ഇതിനകം വ്യക്തമായിട്ടുള്ളതാണ്. സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുകയും വലിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരം പിടിക്കുകയും ചെയ്യുന്ന രീതിയാണ് ആം ആദ്മി പാര്‍ട്ടി അവലംബിക്കുന്നത്. ദല്‍ഹിയില്‍ ഈ പാര്‍ട്ടിക്ക് അധികാരം ലഭിച്ചത് ദേശവിരുദ്ധ ശക്തികളെപ്പോലും സഹായിക്കാന്‍ ഉപയോഗിക്കുകയാണ്. പൗരത്വനിയമഭേദഗതിക്കെതിരെ ദല്‍ഹിയില്‍ നടത്തിയ കലാപത്തെ തന്ത്രപരമായി പിന്തുണയ്‌ക്കുകയാണ് കേജ്‌രിവാള്‍ ചെയ്തത്. ആം ആദ്മി പാര്‍ട്ടിയിലെ ചില നേതാക്കള്‍ കലാപത്തിന് നേതൃത്വം നല്‍കുകയും ഇതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളാവുകയും ചെയ്തു. ദല്‍ഹിയില്‍ നടന്ന ‘കര്‍ഷക സമര’ത്തിന്റെ പേരില്‍ സിഖ് വിഘടനവാദികള്‍ അഴിഞ്ഞാടിയപ്പോഴും ഇപ്പോള്‍ നിയമവിരുദ്ധ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന ദല്‍ഹി കോര്‍പ്പറേഷനെതിരെ ഒരു വിഭാഗത്തെ ഇളക്കിവിടുന്നതിലും ആം ആദ്മി പാര്‍ട്ടിക്ക് കയ്യുണ്ട്. ദല്‍ഹിയിലെ അധികാരം വച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യത്ത് അസ്ഥിരത വളര്‍ത്തുകയാണ് കേജ്‌രിവാള്‍. തനിക്കെതിരെ സമരം നടത്തിയ ബിജെപി നേതാവ് തേജീന്ദര്‍ സിങ് ബഗ്ഗയെ പഞ്ചാബ് പോലീസിനെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി ജയിലിലടയ്‌ക്കാനുള്ള നീക്കം കേജ്‌രിവാളിന്റെ തനിനിറം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ദല്‍ഹിയിലെ പോലീസ് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലല്ല. അധികാരത്തിലുള്ള പഞ്ചാബിലെ പോലീസിനെ ഉപയോഗിച്ച് ഇതിനുള്ള പ്രതികാരം ചെയ്യുകയാണ്. അധികാരം കയ്യടക്കുന്ന ഇത്തരം ഛിദ്രശക്തികളെ അതിശക്തമായി അടിച്ചമര്‍ത്തിക്കൊണ്ടല്ലാതെ ഒരു രാഷ്‌ട്രത്തിനും മുന്നോട്ടുപോകാനാവില്ല.

Tags: aapഅരവിന്ദ് കേജരിവാള്‍ഖാലിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

India

157 കോടിയുടെ വ്യാജകയറ്റുമതി; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയ്‌ക്കെതിരെയുള്ള നിർണായക രേഖകൾ പുറത്തുവിട്ട് ഇഡി

India

100 കോടി രൂപയുടെ തട്ടിപ്പ് കേസ് ; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ ഏഴ് ദിവസത്തെ ഇഡി റിമാൻഡിൽ വിട്ടു

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)
India

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.