Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആം ആദ്മി പാര്‍ട്ടിയുടെ വഴിവിട്ട നീക്കങ്ങള്‍

കശ്മീരിലെ പ്രത്യേക പദവി എടുത്തുകളയുകയും അവിടുത്തെ ഭീകരപ്രവര്‍ത്തനം ശക്തമായി അടിച്ചമര്‍ത്തുകയും ചെയ്തത് പാകിസ്ഥാന് വലിയ തിരിച്ചടിയായി. ഖാലിസ്ഥാന്‍ വിഘടനവാദം ഉയര്‍ത്തിക്കൊണ്ടുവന്ന് പ്രശ്‌നങ്ങളുണ്ടാക്കാനാണ് ഇപ്പോള്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നത്. ഇതിന് അനുകൂലമായ നിലപാടുകള്‍ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരില്‍നിന്ന് ഉണ്ടാവുന്നു എന്നത് ദേശസുരക്ഷയ്‌ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2022, 06:00 am IST
in Editorial

ഹിമാചല്‍പ്രദേശ് നിയമസഭാ കവാടത്തില്‍ ഖാലിസ്ഥാന്‍ വാദികളുടെ പതാകയും മുദ്രാവാക്യങ്ങളും പ്രത്യക്ഷപ്പെട്ട സംഭവം വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പഞ്ചാബില്‍നിന്നു വന്ന വിനോദ സഞ്ചാരികളില്‍ ചിലരാണ് ഇതിനു പിന്നിലെന്നു പറയുന്നുണ്ടെങ്കിലും പഞ്ചാബിലെ ഭരണമാറ്റവുമായി ഹിമാചല്‍ സംഭവത്തിന് ബന്ധമുണ്ടെന്നും കരുതേണ്ടിയിരിക്കുന്നു. സംസ്ഥാനത്ത് കേജ്‌രിവാളിന്റെ പാര്‍ട്ടിയായ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷം ഖാലിസ്ഥാന്‍ ഭീകരവാദികള്‍ സജീവമായിരിക്കുകയാണ്. തെരഞ്ഞെടുപ്പു കാലത്തും അതിനുശേഷവും നിരവധിയിടങ്ങളില്‍ ബോംബു സ്‌ഫോടനങ്ങള്‍ നടക്കുകയുണ്ടായി. ഈ സംഭവങ്ങള്‍ എന്‍ഐഎ അന്വേഷിക്കുകയാണ്. പഞ്ചാബിലെ അധികാരമാറ്റം തങ്ങള്‍ക്ക് അനുകൂലമാണെന്ന് ഖാലിസ്ഥാന്‍ വിഘടനവാദികള്‍ കരുതുന്നു. സിംലയില്‍ ഖാലിസ്ഥാന്റെ പതാക ഉയര്‍ത്താന്‍ ഖാലിസ്ഥാനി സംഘടനയായ എസ്എഫ്‌ജെയുടെ നേതാവ് ഗുര്‍പത് വന്ത് സിങ് പന്നന്‍ അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു. ആംആദ്മി പാര്‍ട്ടിയുടെ ഹിമാചല്‍ സോഷ്യല്‍ മീഡിയ ചുമതലക്കാരന്‍ ഖാലിസ്ഥാന്‍ വാദത്തിന് അനുകൂലമായി ട്വീറ്റു ചെയ്തത് വലിയ വിവാദങ്ങളുണ്ടാക്കുകയും, കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇയാളെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹിമാചല്‍ നിയമസഭാ കവാടത്തില്‍ ഖാലിസ്ഥാനി പതാക പ്രത്യക്ഷപ്പെട്ടത്. പഞ്ചാബില്‍നിന്ന് ഹരിയാന, മഹാരാഷ്‌ട്ര, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ എസ്എഫ്‌ജെ ശ്രമിച്ചുവരികയാണ്.

ദല്‍ഹിക്കു പുറമെ പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതാണ് ഖാലിസ്ഥാന്‍ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്നത്. 2017 ലെയും 2022 ലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഖാലിസ്ഥാന്‍ വാദികളുടെ പിന്തുണ ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് ഖാലിസ്ഥാന്‍ വാദികളുമായി ബന്ധമുണ്ടെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന ചരണ്‍ജിത് സിങ് ചന്നി ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കുകയുണ്ടായി. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കിക്കൊണ്ട് എസ്എഫ്‌ജെ നേതാവ് അയച്ച കത്തിനെക്കുറിച്ച് ഈ പരാതിയില്‍ പറയുന്നുണ്ട്. പരാതി വളരെ ഗുരുതരമാണെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കുകയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേജ്‌രിവാളിന്റെ പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ ഖാലിസ്ഥാന്‍ വാദികള്‍ ജനങ്ങളെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. കശ്മീരിലെ പ്രത്യേക പദവി എടുത്തുകളയുകയും, അവിടുത്തെ ഭീകരപ്രവര്‍ത്തനം Â ശക്തമായി അടിച്ചമര്‍ത്തുകയും ചെയ്തത് പാകിസ്ഥാന് വലിയ തിരിച്ചടിയായി. ഖാലിസ്ഥാന്‍ വിഘടനവാദം ഉയര്‍ത്തിക്കൊണ്ടുവന്ന് പ്രശ്‌നങ്ങളുണ്ടാക്കാനാണ് ഇപ്പോള്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നത്. ഇതിന് അനുകൂലമായ നിലപാടുകള്‍ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരില്‍നിന്ന് ഉണ്ടാവുന്നു എന്നത് ദേശസുരക്ഷയ്‌ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്.

അഴിമതിക്കെതിരെ അണ്ണാ ഹസാരെ സൃഷ്ടിച്ച അന്തരീക്ഷം മുതലെടുത്ത് രാഷ്‌ട്രീയത്തിലേക്കു വന്നയാളാണ് അരവിന്ദ് കേജ്‌രിവാള്‍. രാഷ്‌ട്രീയ സദാചാരം തൊട്ടുതീണ്ടാത്തവിധം കൗശലങ്ങള്‍ പ്രയോഗിക്കുന്ന Â ഒരു നേതാവായ ഇയാള്‍ അധികാരം ലഭിക്കാന്‍ എന്തു ഹീനകൃത്യവും ചെയ്യാന്‍ മടിക്കില്ലെന്ന് ഇതിനകം വ്യക്തമായിട്ടുള്ളതാണ്. സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുകയും വലിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരം പിടിക്കുകയും ചെയ്യുന്ന രീതിയാണ് ആം ആദ്മി പാര്‍ട്ടി അവലംബിക്കുന്നത്. ദല്‍ഹിയില്‍ ഈ പാര്‍ട്ടിക്ക് അധികാരം ലഭിച്ചത് ദേശവിരുദ്ധ ശക്തികളെപ്പോലും സഹായിക്കാന്‍ ഉപയോഗിക്കുകയാണ്. പൗരത്വനിയമഭേദഗതിക്കെതിരെ ദല്‍ഹിയില്‍ നടത്തിയ കലാപത്തെ തന്ത്രപരമായി പിന്തുണയ്‌ക്കുകയാണ് കേജ്‌രിവാള്‍ ചെയ്തത്. ആം ആദ്മി പാര്‍ട്ടിയിലെ ചില നേതാക്കള്‍ കലാപത്തിന് നേതൃത്വം നല്‍കുകയും ഇതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളാവുകയും ചെയ്തു. ദല്‍ഹിയില്‍ നടന്ന ‘കര്‍ഷക സമര’ത്തിന്റെ പേരില്‍ സിഖ് വിഘടനവാദികള്‍ അഴിഞ്ഞാടിയപ്പോഴും ഇപ്പോള്‍ നിയമവിരുദ്ധ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന ദല്‍ഹി കോര്‍പ്പറേഷനെതിരെ ഒരു വിഭാഗത്തെ ഇളക്കിവിടുന്നതിലും ആം ആദ്മി പാര്‍ട്ടിക്ക് കയ്യുണ്ട്. ദല്‍ഹിയിലെ അധികാരം വച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യത്ത് അസ്ഥിരത വളര്‍ത്തുകയാണ് കേജ്‌രിവാള്‍. തനിക്കെതിരെ സമരം നടത്തിയ ബിജെപി നേതാവ് തേജീന്ദര്‍ സിങ് ബഗ്ഗയെ പഞ്ചാബ് പോലീസിനെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി ജയിലിലടയ്‌ക്കാനുള്ള നീക്കം കേജ്‌രിവാളിന്റെ തനിനിറം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ദല്‍ഹിയിലെ പോലീസ് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലല്ല. അധികാരത്തിലുള്ള പഞ്ചാബിലെ പോലീസിനെ ഉപയോഗിച്ച് ഇതിനുള്ള പ്രതികാരം ചെയ്യുകയാണ്. അധികാരം കയ്യടക്കുന്ന ഇത്തരം ഛിദ്രശക്തികളെ അതിശക്തമായി അടിച്ചമര്‍ത്തിക്കൊണ്ടല്ലാതെ ഒരു രാഷ്‌ട്രത്തിനും മുന്നോട്ടുപോകാനാവില്ല.

Tags: aapഅരവിന്ദ് കേജരിവാള്‍ഖാലിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

News

ആം ആദ്മി പാർട്ടി നേതാവും വകുപ്പില്ലാ മന്ത്രിയുമായ അറോറയുടെ വീടുകളിൽ ഇ ഡി റെയ്ഡ്,ജിഎസ്ടി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമാണ് കേസ്

India

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

Kerala

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.