Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസിയില്‍ ശമ്പളമില്ല: സിഐടിയു നേതാക്കള്‍ രാജിവയ്‌ക്കുന്നു, സ്വകാര്യവത്കരിക്കുമെന്ന് മന്ത്രിയുടെ ഭീഷണി

മന്ത്രിക്കെതിരെയും സമരത്തെ അനുകൂലിച്ചും എഐടിയുസിയും രംഗത്ത് വന്നിട്ടുണ്ട്. ജോലി ചെയ്തതിന് ശമ്പളം നല്‍കാത്തതിനാലാണ് സമരം ചെയ്തത്. ഇത്തരത്തില്‍ ആര് സമരം ചെയ്താലും സഹകരിക്കുമെന്നും എഐടിയുസി വ്യക്തമാക്കി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 8, 2022, 09:45 am IST
in Kerala

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയില്‍ ശമ്പളം പോലുമില്ലാതായതോടെ സിഐടിയു നേതാക്കള്‍ സംഘടനയില്‍ നിന്ന് രാജിവച്ചു തുടങ്ങി. കൂട്ട രാജിഭീഷണികള്‍വരെ ഉയര്‍ന്നിട്ടുണ്ട്. സ്ഥാപനത്തോടും ജീവനക്കാരോടും സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയിലും അവഹേളനത്തിലും ജീവനക്കാര്‍ക്കിടയില്‍ രോഷം പുകയുകയാണ്. Â

സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്, മലപ്പുറം ഡിപ്പോയിലെ കെഎസ്ആര്‍ടിഇഎ യൂണിറ്റ് പ്രസിഡന്റ് സത്യന്‍ അമാരനാണ് സംഘടനയില്‍ നിന്ന് രാജിവച്ചത്. നിരവധി യൂണിറ്റുകളില്‍ കെഎസ്ആര്‍ടിഇഎ നേതാക്കള്‍ രാജിഭീഷണി മുഴക്കി. മന്ത്രിക്കെതിരെയും Â സമരത്തെ അനുകൂലിച്ചും എഐടിയുസിയും രംഗത്ത് വന്നിട്ടുണ്ട്. ജോലി ചെയ്തതിന് ശമ്പളം നല്‍കാത്തതിനാലാണ് സമരം ചെയ്തത്. ഇത്തരത്തില്‍ ആര് സമരം ചെയ്താലും സഹകരിക്കുമെന്നും എഐടിയുസി വ്യക്തമാക്കി. Â

അതിനിടെ, സ്ഥാപനം സ്വിഫ്റ്റ് കമ്പനിയെ പോലെ സ്വകാര്യവത്കരിക്കുമെന്ന് മന്ത്രി ആന്റണി രാജു ജീവനക്കാരെ ഭീഷണിപ്പെടുത്തി. ശമ്പളം മുട്ടിയതോടെ അന്നത്തിനു പോലും വഴിയില്ലാതായ ജീവനക്കാര്‍ സമരം ചെയ്തതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഏതുവിധേനയും ശമ്പളം നല്‍കി ജീവനക്കാര്‍ക്ക് ആശ്വാസം പകരുന്നതിനു പകരമാണ് ഭീഷണി.

സൂചനാ പണിമുടക്കിനെ തുടര്‍ന്ന് റദ്ദാക്കിയ ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്യൂട്ടി നോക്കുന്ന ജീവനക്കാരുടെ കണക്ക് അടിയന്തരമായി നല്‍കാന്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം എല്ലാ ഡിപ്പോ അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ദീര്‍ഘദൂരയാത്രയ്‌ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്ര ഒരുക്കാന്‍ കഴിയാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ശമ്പളം നല്‍കാത്തതിന് 15 ദിവസത്തിനു മുമ്പ് നോട്ടീസ് നല്‍കിയ ശേഷമാണ് കഴിഞ്ഞ ദിവസം ജീവനക്കാര്‍ പണിമുടക്കിയത്. കെഎസ്ടി സംഘും ടിഡിഎഫുമായിരുന്നു നോട്ടീസ് നല്‍കിയത്. Â

സിഐടിയു സമരത്തെ പരസ്യമായി അനുകൂലിച്ചില്ലെങ്കിലും യൂണിയനിലുള്ള ജീവനക്കാര്‍ ജോലിക്ക് കയറിയില്ല. ഇതും മന്ത്രിയെ ചൊടിപ്പിച്ചു. പണിമുടക്കുന്ന ജീവനക്കാര്‍ക്ക് പകരം സിഐടിയു യൂണിയനിലെ ജീവനക്കാരെ ഉപയോഗിച്ച് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന കണക്കുകൂട്ടലിലായിരുന്നു മാനേജ്മെന്റും മന്ത്രിയും. ഇത് പാളി. Â നേരത്തെ നോട്ടീസ് നല്‍കിയതിനാല്‍ ദീര്‍ഘദൂര സര്‍വീസുകളുടെ റിസര്‍വേഷന്‍ റദ്ദ് ചെയ്യാമായിരുന്നു. ഡിപ്പോ മേലധികാരികള്‍ എന്തുകൊണ്ട് പകരം സംവിധാനം നടപ്പിലാക്കിയില്ലെന്ന ചോദ്യമാണ് വിജിലന്‍സ് ഉന്നയിച്ചിരിക്കുന്നത്.

സ്വിഫ്റ്റ് ബസുകളിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ക്ക് സര്‍വീസ് തീരുമ്പോള്‍ തന്നെ വേതനം നല്‍കുന്നുണ്ട്. ഇത് കെഎസ്ആര്‍ടിസിയിലും നടപ്പാക്കുമെന്നാണ് മന്ത്രി സൂചന നല്‍കിയത്. സര്‍ക്കാര്‍ സഹായമായി മുപ്പതു കോടി രൂപ നല്‍കിയശേഷം മാനേജ്മെന്റിന് ബാക്കി തുക കണ്ടെത്താനുള്ള സാവകാശം മാത്രമാണ് ജീവനക്കാരോട് തങ്ങള്‍ ചോദിച്ചതെന്നും പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് മൂന്നു ദിവസത്തെ വരുമാന നഷ്ടമുണ്ടായെന്നും മന്ത്രി പറയുന്നു. ഈ ദിവസങ്ങളിലെ ലാഭം കൂടി എടുത്ത് ശമ്പളം നല്‍കാനായിരുന്നു തീരുമാനമെന്നും മന്ത്രി വാദിക്കുന്നു.

Tags: ministerകെഎസ്ആര്‍ടിസിശമ്പളംസിഐടിയു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി സതീശൻ ധനകാര്യം നിലനിർത്തി, ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം

Kerala

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

Kerala

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

Kerala

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

Kerala

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

പുതിയ വാര്‍ത്തകള്‍

സൂര്യ തേജസ്സോടെ ഇന്ത്യൻ സൈന്യത്തിന് കരുത്തേകാനായി സൂര്യാസ്ത്രം എത്തി : ലോംഗ്-റേഞ്ച് റോക്കറ്റ് സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ വിജയകരം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആഗസ്റ്റ് ഒന്നിന് തുടങ്ങും

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

മമത ഉണ്ടെന്ന ധൈര്യത്തിൽ കയ്യേറിയത് കേന്ദ്രസർക്കാർ ഭൂമി ; തൃണമൂൽ ഓഫീസ് ബുൾഡോസർ കൊണ്ട് ഇടിച്ച് തകർത്തു ; പക തീർക്കുകയാണല്ലേയെന്ന് തൃണമൂൽ

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)

അഭിഷേക് ബാനര്‍ജിയ്‌ക്ക് 43 ബിനാമി സ്വത്തുക്കള്‍; തെര.കമ്മീഷനോട് പറഞ്ഞത് 2.3 കോടിയുടെ ആസ്തിയെന്ന്; സയോനി ഘോഷ് കൂട്ടാളി?

ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദം :  ഇന്ത്യയും ഇറ്റലിയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

ഭാര്യാ മാതാവിന്റെ അനാരോഗ്യം :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.