Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സ്ത്രീശാക്തീകരണത്തിന്റെ പുത്തന്‍ കുതിപ്പുകള്‍

സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തില്‍ മുന്‍ സര്‍ക്കാരുകള്‍ക്കൊന്നും ആര്‍ജിക്കാന്‍ കഴിയാതിരുന്നതും, ആലോചിക്കുകപോലും ചെയ്യാതിരുന്നതുമായ നേട്ടങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൈവരിച്ചിട്ടുള്ളത്. അധികാരത്തിലിരുന്ന കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ വളരെ ശക്തമായ അടിത്തറ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനായി നിര്‍മിക്കുകയുണ്ടായി. ഇതിന്റെ അദ്ഭുത ഫലങ്ങളാണ് ഇപ്പോഴുണ്ടാവുന്നത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 28, 2022, 05:33 am IST
inEditorial

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ആറ് വര്‍ഷംകൊണ്ട് വനിതാ സ്വാശ്രയ സംഘങ്ങളുടെ  എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധന ഉണ്ടായിരിക്കുന്നു എന്ന റിപ്പോര്‍ട്ട് ഒരേസമയം ആഹ്ലാദകരവും അഭിമാനകരവുമാണ്. തൊഴില്‍ വികസന മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ന്നതും, വനിതാ സ്വയംപര്യാപ്ത സംഘങ്ങളെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞതും സ്ത്രീശാക്തീകരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു. രാജ്യത്തെ എണ്‍പത് ശതമാനം സ്ത്രീകള്‍ക്കും ബാങ്ക് അക്കൗണ്ട് ലഭ്യമായതും, ജന്‍ധന്‍ വഴി 23 കോടി സ്ത്രീകളെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞതും, മുദ്ര വായ്‌പയുടെ എഴുപത് ശതമാനം ഗുണഭോക്താക്കളും സ്ത്രീകളായി മാറിയതും മുന്നേറ്റത്തിന്റെ സൂചനകളാണ്. ഐഎംഎഫിന്റെ ഒരു റിപ്പോര്‍ട്ടുപ്രകാരം തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കൊപ്പം അവസരം ലഭിച്ചാല്‍ ഭാരതത്തിന്റെ ജിഡിപിയില്‍ ഇരുപത്തിയേഴ് ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നൈപുണ്യം ലഭിച്ച സ്ത്രീകള്‍ ജോലികളില്‍ പ്രവേശിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഒന്‍പത് ശതമാനം വരെ ഉയര്‍ച്ചയുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ വഴി സ്ത്രീകളെ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യഘടകമാക്കി മാറ്റുന്നതിലൂടെ ഈ നില കൈവരിക്കാനാവുമെന്നാണ് കരുതപ്പെടുന്നത്. ഇത് സമ്പദ് വ്യവസ്ഥയ്‌ക്കു മാത്രമല്ല, സമൂഹത്തിനും പുതിയ ഉന്മേഷം പ്രദാനം ചെയ്യും.

സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തില്‍ മുന്‍ സര്‍ക്കാരുകള്‍ക്കൊന്നും ആര്‍ജിക്കാന്‍ കഴിയാതിരുന്നതും, ആലോചിക്കുകപോലും ചെയ്യാതിരുന്നതുമായ നേട്ടങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൈവരിച്ചിട്ടുള്ളത്. അധികാരത്തിലിരുന്ന കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ വളരെ ശക്തമായ അടിത്തറ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനായി നിര്‍മിക്കുകയുണ്ടായി. ഇതിന്റെ അദ്ഭുത ഫലങ്ങളാണ് ഇപ്പോഴുണ്ടാവുന്നത്. സ്ത്രീ ശാക്തീകരണം മുന്‍കാലത്ത് വെറുമൊരു മുദ്രാവാക്യം മാത്രമായിരുന്നപ്പോള്‍ നാരീശക്തിയുടെ തടസ്സങ്ങള്‍ തട്ടിനീക്കുന്ന പ്രവര്‍ത്തനങ്ങളാണ് മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പ്രതിരോധസേനയുള്‍പ്പെടെ സ്ത്രീകള്‍ക്ക് അന്യമായിരുന്ന പല മേഖലകളിലും അവര്‍ക്ക് പ്രവേശനം നല്‍കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. വനിതകള്‍ക്ക് സൈനിക സേവനത്തിനുള്ള തടസ്സങ്ങള്‍ ഓരോന്നായി ഇല്ലാതാവുകയാണ്. നാഷണല്‍ വുമണ്‍സ് അക്കാദമിയില്‍ വനിതകള്‍ക്ക് പ്രവേശനം ലഭിച്ചത് ഇതിലൊന്നാണ്. ഇതിന് മുന്‍പ് ഇക്കാര്യത്തില്‍ ചില വാഗ്ദാനങ്ങള്‍ മാത്രമാണ് സര്‍ക്കാരുകള്‍ക്ക് നല്‍കാന്‍ കഴിഞ്ഞതെങ്കില്‍ രാഷ്‌ട്രീയമായ ഇച്ഛാശക്തിയോടെ അത് പ്രാവര്‍ത്തികമാക്കുകയാണ് പ്രധാനമന്ത്രി മോദി ചെയ്തത്. ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടുമുള്ള സമൂഹത്തിന്റെ മനോഭാവം മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി പറയുകയുണ്ടായി. പെണ്‍കുട്ടികളെ നിരീക്ഷിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നതുപോലെ എന്തുകൊണ്ടാണ് ആണ്‍കുട്ടികളുടെ കാര്യത്തില്‍ ചെയ്യാത്തതെന്ന് ഒരു സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നരേന്ദ്ര മോദി മാതാപിതാക്കളോട് ചോദിക്കുകയുണ്ടായി. ബലാത്സംഗം ചെയ്യുന്ന കുറ്റവാളി ആരുടെയെങ്കിലും മകനാണെന്ന കാര്യം മറക്കരുതെന്നായിരുന്നു ഓര്‍മപ്പെടുത്തല്‍. സമൂഹത്തില്‍ വലിയ ചലനമുണ്ടാക്കാന്‍ ഇതിനു കഴിഞ്ഞു.

സ്ത്രീ പ്രാതിനിധ്യവും ശാക്തീകരണവും എല്ലാ രംഗത്തും വേണമെന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയം. രണ്ടാം മോദി സര്‍ക്കാര്‍ വളരെ ചെറുതായിരുന്നിട്ടും കാബിനറ്റ് പദവിയുള്ള ആറ് വനിതാ മന്ത്രിമാരെ ഉള്‍പ്പെടുത്തുകയുണ്ടായി. ആദ്യ മന്ത്രിസഭാ വികസനത്തില്‍ വനിതാ മന്ത്രിമാരുടെ എണ്ണം പതിനൊന്നായി. വനിതകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന നടപടികളും കേന്ദ്രസര്‍ക്കാര്‍ ഓരോന്നായി സ്വീകരിച്ചു. ചെറുകിട വ്യവസായങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വരെ ലോണ്‍ അനുവദിക്കുന്ന മുദ്ര യോജന ഇതിലൊന്നായിരുന്നു. മുപ്പത്തിരണ്ട് കോടി വരുന്ന ഇതിന്റെ ഗുണഭോക്താക്കളില്‍ 68 ശതമാനവും സ്ത്രീകളായിരുന്നുവെന്നത് എടുത്തുപറയേണ്ടതുണ്ട്.  വ്യവസായ സംരംഭങ്ങളിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതി വഴി ഷെഡ്യൂള്‍ഡ് ബാങ്കിന്റെ ഒരു ശാഖ കുറഞ്ഞത് ഒരു പട്ടികജാതി-വര്‍ഗ വനിതയ്‌ക്ക് പത്ത് ലക്ഷം മുതല്‍ ഒരു കോടിവരെ ലോണ്‍ അനുവദിക്കണമെന്ന് വ്യവസ്ഥ ചെയ്തു. 2021 വരെയുള്ള കണക്കനുസരിച്ച് 20000 കോടിയിലേറെ രൂപയാണ് ഇതിനായി അനുവദിച്ചത്. വനിതകള്‍ക്ക് സ്വന്തം ചിറകുകള്‍ വീശി സ്വാശ്രയത്വത്തിലേക്ക് പറക്കാനുള്ള അവസരങ്ങളാണ് ഇത്തരം പദ്ധതികളിലൂടെയുള്ള സാമ്പത്തിക സഹായങ്ങള്‍ സൃഷ്ടിച്ചത്.  ഇതുവഴി വനിതകള്‍ മാത്രമല്ല അവരുടെ കുടുംബങ്ങളും സമൂഹവും ശാക്തീകരിക്കപ്പെട്ടു എന്നതാണ് വസ്തുത. സ്ത്രീ സമൂഹത്തെ പൊതുവായും, അവരില്‍ അവഗണിക്കപ്പെടുന്നവരെ പ്രത്യേകമായും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടത്. അത്  വലിയ തോതില്‍ വിജയം കാണുന്നു എന്നതില്‍ ഓരോ പൗരനും അഭിമാനിക്കാം.

Tags: womenwomen empowerment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

India

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

Thiruvananthapuram

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

Kerala

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

Travel

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.