Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൈക്കില്‍ വാങ്ക് വിളി പ്രശ്നം; ഉദ്ധവ്താക്കറെയുടെ വീടിന് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് പറഞ്ഞ എംപി നവനീത് കൗറും ഭര്‍ത്താവും അറസ്റ്റില്‍

ശിവസേനയെ പ്രതിരോധത്തിലാക്കി സ്വതന്ത്ര എംപി നവനീത് കൗറും ഭര്‍ത്താവും എംഎല്‍എയുമായ രവി റാണെയും. പള്ളിക്ക് മുന്നിലെ ലൗഡ് സ്പീക്കര്‍ നീക്കാത്ത ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയ്‌ക്ക് മുന്‍പില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ച നവനീത് കൗറിനെയും ഭര്‍ത്താവ് രവി റാണെയെയും മഹാരാഷ്‌ട്ര പൊലീസ് അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 10:36 pm IST
in India

മുംബൈ: ശിവസേനയെ പ്രതിരോധത്തിലാക്കി സ്വതന്ത്ര എംപി നവനീത് കൗറും ഭര്‍ത്താവും എംഎല്‍എയുമായ രവി റാണെയും. പള്ളിക്ക് മുന്നിലെ ലൗഡ് സ്പീക്കര്‍ നീക്കാത്ത ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയ്‌ക്ക് മുന്‍പില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ച നവനീത് കൗറിനെയും ഭര്‍ത്താവ് രവി റാണെയെയും മഹാരാഷ്‌ട്ര പൊലീസ് അറസ്റ്റ് ചെയ്തു.  

ഇതോടെ പള്ളികള്‍ക്ക് മുന്‍പില്‍ ലൗഡ് സ്പീക്കര്‍ വഴി വാങ്ക് വിളിക്കുന്ന പ്രശ്നം ചൂടു പിടിക്കുകയാണ്. മെയ് 3ന് മുന്‍പ് പള്ളികളിലെ മൈക്കുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ആ പള്ളികള്‍ക്ക് മുന്‍പില്‍ മൈക്ക് ഉപയോഗിച്ച് ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന രാജ് താക്കറെയുടെ വെല്ലുവിളിയില്‍ ശിവസേന പ്രതിരോധത്തിലായിരിക്കുകയാണ്. എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് മഹാരാഷ്ട ഭരിച്ചു തുടങ്ങിയതു മുതല്‍ ന്യൂനപക്ഷപ്രീണനം നടത്തുന്ന ശിവസേനയ്‌ക്ക് ഇപ്പോള്‍ ഹിന്ദുത്വ ഭാരമാവുകയാണ്.  

ശനിയാഴ്ച ഉദ്ധവ് താക്കറെയുടെ വീടിന് മുന്‍പില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്നാണ് സ്വതന്ത്ര എംപിയായ നവനീത് കൗറും ഭര്‍ത്താവും എംഎല്‍എയുമായ രവി റാണെയും വെല്ലുവിളിച്ചത്. ഇതോടെ സമ്മര്‍ദ്ദത്തിലായ ശിവസേന രാവിലെ തന്നെ നവനീത് കൗറിന്റെ വീടിന് മുന്നില്‍ ശിവസേന പ്രവര്‍ത്തകരെ പറഞ്ഞയച്ചു. രാവിലെ മുതല്‍ നവനീത് കൗറിനെയും രവി റാണെയെയും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ ശിവസേന പ്രവര്‍ത്തകര്‍ അനുവദിച്ചില്ല.

ഇതിനിടയില്‍ ചില ശിവസേന പ്രവര്‍ത്തകര്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവരെയും ഞായറാഴ്ച ബാന്ദ്ര ഹോളിഡേ കോടതിയില്‍ ഹാജരാക്കും. സ്വതന്ത്ര എംപിയാണെങ്കിലും നവനീത് കൗര്‍ റാണ ഇപ്പോള്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സഹായം തേടിയിരിക്കുകയാണ്. മാത്രമല്ല, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ശിവസേന നേതാക്കളായ അനില്‍ പരബ്, സഞ്ജയ് റൗത്ത്, തങ്ങളുടെ വീടിന് മുന്‍പില്‍ ക്യാമ്പ് ചെയ്ത 700 ശിവസേന പ്രവര്‍ത്തകര്‍ എന്നിവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നവനീത് കൗര്‍ റാണയും മുംബൈ പൊലീസില്‍ കേസ് നല്‍കിയിരിക്കുകയാണ്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ (വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ സൃഷ്ടിക്കല്‍), മുംബൈ പൊലീസ് നിയമത്തിലെ 135 (പൊലീസിന്റെ നിരോധനാജ്ഞ ലംഘിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വാസ്തവത്തില്‍ ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയ്‌ക്ക് മുന്‍പില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇരുവരും ഈ പദ്ധതി റദ്ദാക്കിയിരുന്നു. പ്രഥമ ലതാ മങ്കേഷ്‌കര്‍ അവാര്‍ഡ് സമ്മാനിക്കാന്‍ പ്രധാനമന്ത്രി മോദി ഞായറാഴ്ച മുംബൈയില്‍ എത്തുന്നതിനാല്‍ ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാക്കേണ്ടെന്ന് കരുതി നവനീത് കൗറും ഭര്‍ത്താവ് രവി റാണെയും ഹനുമാന്‍ ചാലിസ ശനിയാഴ്ച ചൊല്ലേണ്ടെന്ന തീരുമാനത്തില്‍ എത്തിയിരുന്നു. എന്നിട്ടും ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത് ശിവസേന ക്യാമ്പിലെ പരിഭ്രാന്തിയുടെ ഭാഗമായി വിലയിരുത്തപ്പെടുന്നു. ‘ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഫോണ്‍ ചെയ്ത് പരിപാടി റദ്ദാക്കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഹനുമാന്‍ ചാലിസ ചൊല്ലേണ്ടെന്ന് തീരുമാനിച്ചത്’- നവനീത് കൗര്‍ റാണെ പറഞ്ഞു.

മുന്‍പ് ബോളിവുഡ് നടിയായിരുന്ന നവനീത് കൗര്‍ റാണ മഹാരാഷ്‌ട്രയിലെ അമരാവതി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് 2019ല്‍ ലോക്‌സഭയിലേക്ക് സ്വതന്ത്രയായി തെരഞ്ഞെടുക്കപ്പെട്ടത്. ശിവസേന സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും സഹായത്തോടെയാണ് നവനീത് കൗര്‍ റാണ തോല്‍പിച്ചത്.

‘റാണെ ദമ്പതിമാര്‍ എന്തോ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതുപോലെയാണ് അവരുടെ വീടിനു മുന്‍പിലും മറ്റും അവരെ നിരീക്ഷിക്കാന്‍ ഉദ്ധവ് താക്കറെ ആള്‍ക്കൂട്ടത്തെ വിന്യസിച്ചത്. വേണമെങ്കില്‍ നവനീത് റാണയ്‌ക്കും ഭര്‍ത്താവിനും ഉദ്ധവ് താക്കറെയുടെ വീടിന്‍ മുന്‍പില്‍ പോയി ഹനുമാന്‍ ചാലിസ ചൊല്ലാമായിരുന്നു. എങ്കില്‍ അവര്‍ ഒരു വാര്‍ത്തയും സൃഷ്ടിക്കാതെ മടങ്ങിപ്പോരേണ്ടി വന്നേനെ. ശിവസേന സര്‍ക്കാര്‍ അവരുടെ പരാജയങ്ങള്‍ മറയ്‌ക്കാന്‍ ശ്രമിക്കുകയാണ്. മാത്രമല്ല ഇവരെ അറസ്റ്റ് ചെയ്തത് ബാലിശമായ നടപടിയാണ്’- ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് കുറ്റപ്പെടുത്തി.

Tags: ഹനുമാന്‍ ചാലിസഹനുമാന്‍ ചാലിസ വിവാദംUddhav Thackerayനവനീത് റാണShiv Senaരവി റാണഉദ്ധവ് താക്കറെരാജ് താക്കറെലൗഡ് സ്പീക്കര്‍ശിവസേന ഭവന്‍മഹാരാഷ്ട്രമാതോശ്രീMPവാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍arrestനവനീത് കൗര്‍ റാണ എംപിദേവേന്ദ്ര ഫഡ്‌നാവിസ്രവി റാണ എംഎല്‍എ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Local News

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.