Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകുന്നതിനെ പി. ജയരാജന്‍ എതിര്‍ത്തതോടെ സമൂഹമാധ്യമങ്ങളില്‍ സഖാക്കളുടെ രൂക്ഷവിമര്‍ശനം

പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കുന്നതിനെ എതിര്‍ത്ത് പി. ജയരാജന്‍. തെറ്റുകള്‍ ആവര്‍ത്തിക്കരുത് എന്ന മുന്നറിയിപ്പാണ് ജയരാജന്‍ നല്‍കിയത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് സഖാക്കള്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 10:43 pm IST
in Kerala

തിരുവനന്തപുരം: പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കുന്നതിനെ എതിര്‍ത്ത് പി. ജയരാജന്‍. തെറ്റുകള്‍ ആവര്‍ത്തിക്കരുത് എന്ന മുന്നറിയിപ്പാണ് ജയരാജന്‍ നല്‍കിയത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് സഖാക്കള്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്.

നേരത്തെ ശശി നായനാരുടെ കാലത്ത് പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ നടത്തിയ ചില നടപടികളുടെ വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നും ജാഗ്രതയില്ലാതെ തീരുമാനം എടുക്കരുതെന്നുമായിരുന്നു കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാനസമിതിയില്‍ ജയരാജന്‍ പ്രതികരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ചിരുന്ന നേതാക്കള്‍ക്കിടയിലും ആഴത്തിലുള്ള അഭിപ്രായ ഭിന്നതയാണ് പി ശശിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായുള്ള കടന്നുവരവ് സൃഷ്ടിച്ചത്.  നേരത്തെ ലൈംഗികാരോപണത്തെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്തായ പി ശശിയെ വീണ്ടും ഉയർത്തിക്കാട്ടുന്നതിൽ പാർട്ടിയിലെ മുതിർന്ന വനിതാ നേതാക്കൾക്കിടയിലും അതൃപ്തിയുണ്ട്. ഇവരും സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി ശശിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. 

എന്നാല്‍ അക്കാലത്തെ എന്ത് തെറ്റായ നടപടികളാണ് ശശി കൈക്കൊണ്ടതെന്ന് ജയരാജന്‍ പുറത്ത് പറഞ്ഞിട്ടില്ല. 1996ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ശശി പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയിലുണ്ടായിരുന്നത്. അന്ന് ശശി മുഖ്യമന്ത്രിയേക്കാള്‍ വലിയ മുഖ്യമന്ത്രിയായിരുന്നു എന്ന പരാതിയുണ്ടായിരുന്നു. പിന്നീട് 2001ല്‍ നടന്ന തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ തോല്‍വിക്ക് പിന്നില്‍ ശശിയുടെ സൂപ്പര്‍ മുഖ്യമന്ത്രി ചമയല്‍ കാരണമായെന്ന് പാര്‍ട്ടിക്കുള്ളില്‍ ആരോപിക്കുന്നവരുണ്ട്.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ വഴിവിട്ട് സഹായിച്ചു എന്ന ആരോപണവും കൂടി ശശിയ്‌ക്കെതിരായുണ്ട്. സമൂഹമാധ്യമങ്ങളില്‍ സഖാക്കള്‍ മുഴുവന്‍ ശശിക്കെതിരെ ഉയര്‍ത്തുന്നത് ഐസ്‌ക്രീം പാര്‍ലര്‍ കേസാണ്. 

സ്ത്രീക്കെതിരായ ലൈംഗികാതിക്രമത്തിന്റെ പേരില്‍ 2011ല്‍ പാര്‍ട്ടി ശശിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയിരുന്നു. സാധാരണ ഗതിയില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് തിരിച്ചുവരവ് വിരളമാണ്. എന്നാല്‍ ഈ ലൈംഗികാതിക്രമത്തിന്റെ പേരില്‍ ആറ് വര്‍ഷം പുറത്തിരുന്ന ശേഷമാണ് ശശി തിരിച്ചെത്തുന്നത്. വെറും ആറ് വര്‍ഷത്തെ ഇടവേളയ്‌ക്കുള്ളില്‍ രണ്ടാം പിണറായി സര്‍ക്കാരിലെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന ശക്തമായ പദവിയിലേക്കാണ് ശശി തിരിച്ചെത്തുന്നത്.

പാര്‍ട്ടിയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മില്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകലാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ജോലി. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരവകുപ്പിനെക്കുറിച്ച് വിമര്‍ശനമുയരുന്ന നാളുകളില്‍ ശശി ശക്തമായി പ്രവര്‍ത്തിക്കും എന്നാണ് പാര്‍ട്ടി നേതാക്കളും മുഖ്യമന്ത്രിയും പറയുന്നത്. പക്ഷെ സ്വപ്ന സുരേഷ് എന്ന സ്ത്രീയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളില്‍ നിന്നും  സര്‍ക്കാര്‍ തലയൂരിവരുമ്പോഴേക്കും പുതിയ വിഴുപ്പുകളിലേക്ക് ഭരണത്തെകൊണ്ടെത്തിക്കാനുള്ള സാഹചര്യം ബോധപൂര്‍വ്വം ഒരുക്കുകയാണോ എന്ന ചോദ്യവും സഖാക്കള്‍ ഉയര്‍ത്തുന്നു.  

പരാതിക്കാരി തന്നെ ശശിയെ കുറ്റവിമുക്തനാക്കിയതോടെയാണ് ശശിക്ക് തിരിച്ചുവരാനായത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ആറ് വര്‍ഷം പുറത്തിരുത്തുകയും ചെയ്തത് മതിയായ ശിക്ഷയായെന്ന് പരാതിക്കാരി തന്നെ സമ്മതിച്ചതായി പറയുന്നു. പിന്നീട് ശശിയുടെ തിരിച്ചുവരവ് അതിവേഗം നടന്നു.

പി. ശശിയുടെ തിരിച്ചുവരവിന് പിന്നില്‍ പിണറായിക്കും കൊടിയേരിക്കും വിരോധമില്ല. ശശി തെറ്റുതിരുത്തി എത്തിയാല്‍ സ്വീകരിക്കുന്നതില്‍ എന്താണ് പ്രശ്‌നം എന്ന ചോദ്യമാണ് കോടിയേരി ചോദിച്ചത്.

Tags: P. Jayarajanകണ്ണൂര്‍ ലോബിപി. ശശിPinarayi Vijayanപൊളിറ്റിക്കല്‍ സെക്രട്ടറിkannurഐസ്ക്രീം പാര്‍ലര്‍ കേസ്appointmentമാധ്യമ പ്രവര്‍ത്തകര്‍cpimലൈംഗിക പീഡനംരണ്ടാം പിണറായി സര്‍ക്കാര്‍pk kunhalikutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

Kerala

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

പുതിയ വാര്‍ത്തകള്‍

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.