Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഭീകരതയ്‌ക്ക് കൂട്ട് സിപിഎമ്മും സര്‍ക്കാരും

സംഘപരിവാര്‍ പ്രവര്‍ത്തകരെ അപായപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നേരത്തെ തന്നെ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയെന്ന് രണ്‍ജീതിന്റെയും ഇപ്പോള്‍ പാലക്കാട്ടെ ശ്രീനിവാസന്റെയും കൊലപാതകങ്ങള്‍ വ്യക്തമാക്കുന്നു. രണ്‍ജീതിന്റെ കൊലപാതകം നടന്നത് കഴിഞ്ഞ ഡിസംബര്‍ 19ന് പുലര്‍ച്ചെയായിരുന്നു. എന്നാല്‍ ഒരു വീട്ടമ്മയെ കബളിപ്പിച്ച് അവരുടെ പേരില്‍ വ്യാജസിം സംഘടിപ്പിച്ചത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലും. ഈ സിമ്മാണ് രണ്‍ജീതിന്റെ കൊലയാളി സംഘം ഉപയോഗിച്ചത്. ഇപ്പോള്‍ പാലക്കാട്ടെ ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലയാളി സംഘം ഉപയോഗിച്ച ഇരുചക്ര വാഹനവും ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ബോധ്യമായി.

ഡോ. പി. ശിവപ്രസാദ്byഡോ. പി. ശിവപ്രസാദ്
Apr 20, 2022, 06:00 am IST
inArticle

കേരളം ഭീകരരുടെ പറുദീസയാവും എന്ന മുന്നറിയിപ്പു പല കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയിട്ട് നാളേറെയായി. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ തന്നെ ഇസ്ലാമിക ഭീകരത, ലൗജിഹാദ് തുടങ്ങിയ കാര്യങ്ങളില്‍ നല്‍കിയ മുന്നറിയിപ്പിനെക്കുറിച്ച് ഇടതു നേതാക്കള്‍ മനപ്പൂര്‍വം മറവിയും നടിക്കുന്നു.  

പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ ഭീകരര്‍ സൈ്വര്യവിഹാരം നടത്തുന്നത് ഭരണ, പ്രതിപക്ഷ കക്ഷികളുടെയും പോലീസിലെയും ഒരു വിഭാഗത്തിന്റെയും സംരക്ഷണം ലഭിക്കുന്നതിനാലാണെന്ന് പകല്‍ പോലെ വ്യക്തം. നാലു മാസം മുന്‍പ് ഒബിസി മോര്‍ച്ച  സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയവര്‍ക്കും ഇക്കൂട്ടരുടെ സംരക്ഷണം ലഭിച്ചു. കൊലയാളി സംഘാംഗങ്ങളെ മുന്‍കൂര്‍ ധാരണയനുസരിച്ച് ഭരണകക്ഷിയിലെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് പോലീസ് മുന്‍പാകെ കീഴടക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം പ്രതികളെല്ലാം അയല്‍സംസ്ഥാനങ്ങളിലേക്ക് കടന്നെന്ന് എഡിജിപി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കൊലയാളി സംഘാംങ്ങള്‍ എല്ലാവരും പിടിയിലായത് പെരുമ്പാവൂര്‍ അടക്കമുള്ള സംസ്ഥാനത്തിനകത്തുള്ള പ്രദേശങ്ങളില്‍ നിന്നായിരുന്നു. പോലീസ് സേന കേസ് കാര്യക്ഷമമായി അന്വേഷിക്കാന്‍ ആദ്യഘട്ടങ്ങളില്‍ തയ്യാറാകുകയും, മതഭീകരവാദികളുടെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി തീവ്രവാദ സംഘടനങ്ങള്‍ ചെറുത്തു. ഇതോടെയാണ് പ്രധാന ഭരണകക്ഷിയിലെ ജനപ്രതിനിധികള്‍ ഇടപെടുകയും പോലീസിന് കടിഞ്ഞാണിടുകയും ചെയ്തത്. പിന്നീട് പ്രതികളില്‍ ചിലരെ പോലീസ് മുന്‍പാകെ ധാരണ പ്രകാരം കീഴടക്കുകയായിരുന്നു.

സംഘപരിവാര്‍ പ്രവര്‍ത്തകരെ അപായപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നേരത്തെ തന്നെ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയെന്ന് രണ്‍ജീതിന്റെയും ഇപ്പോള്‍ പാലക്കാട്ടെ ശ്രീനിവാസന്റെയും കൊലപാതകങ്ങള്‍ വ്യക്തമാക്കുന്നു.  രണ്‍ജീതിന്റെ കൊലപാതകം നടന്നത് കഴിഞ്ഞ ഡിസംബര്‍ 19ന് പുലര്‍ച്ചെയായിരുന്നു. എന്നാല്‍ ഒരു വീട്ടമ്മയെ കബളിപ്പിച്ച് അവരുടെ പേരില്‍ വ്യാജസിം സംഘടിപ്പിച്ചത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലും. ഈ സിമ്മാണ് രണ്‍ജീതിന്റെ കൊലയാളി സംഘം ഉപയോഗിച്ചത്. ഇപ്പോള്‍ പാലക്കാട്ടെ ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലയാളി സംഘം ഉപയോഗിച്ച ഇരുചക്ര വാഹനവും ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ബോധ്യമായി. ഇത്തരത്തില്‍ സ്ത്രീകളെയും നിരപരാധികളെയും കബളിപ്പിച്ച് വാഹനങ്ങളും സിമ്മുകളും കരസ്ഥമാക്കി മതഭീകരവാദികള്‍ സംസ്ഥാനത്തെമ്പാടും കലാപം അഴിച്ചുവിടാന്‍ തയ്യാറെടുപ്പ് നേരത്തെ തന്നെ നടത്തിയെന്ന് വ്യക്തം.  

രണ്‍ജീതിന്റെ  കൊലയാളികള്‍ക്ക് വ്യാജസിം സംഘടിപ്പിച്ച് നല്‍കിയ എസ്ഡിപിഐ പഞ്ചായത്തംഗത്തിന് കോടതിയില്‍ കീഴടങ്ങാനുള്ള സൗകര്യം പോലും പോലീസ് ഒരുക്കി നല്‍കുകയായിരുന്നു എന്ന് വിമര്‍ശനമുണ്ട്. പുന്നപ്ര തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ സുള്‍ഫിക്കര്‍(ചുപ്പി) അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍  കീഴടങ്ങുകയായിരുന്നു.  തുടര്‍ച്ചയായി നാലു തവണ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാതിരുന്നതിന് ഇയാളുടെ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം അസാധുവാക്കുന്നതിന് നടപടികള്‍ സ്വീകരിച്ച സാഹചര്യത്തിലാണ് കോടതിയില്‍ കീഴടങ്ങാന്‍ സൗകര്യം ഒരുക്കിയത്.

സുള്‍ഫിക്കറിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്ത പുന്നപ്ര സ്റ്റേഷനിലെ സിഐയെ ഒരു ജനപ്രതിനിധി ഇടപെട്ട് സ്ഥലം മാറ്റുകയായിരുന്നു. ഇതിന് ശേഷമാണ് സുള്‍ഫിക്കര്‍ കോടതിയില്‍ കീഴടങ്ങിയത്. പിന്നീട് സിപിഎമ്മിന് വിധേയനായ സിഐയെ പുന്നപ്രയില്‍ നിയോഗിക്കുകയും ചെയ്തു.  കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പികളില്‍ സഹായിച്ചതിന്റെ പ്രത്യുപകാരമാണ് പോപ്പുലര്‍ഫ്രണ്ടിനോടുള്ള ഭരണകക്ഷിയുടെ വിധേയത്വം.

Tags: keralacpmterrorismപോപ്പുലര്‍ ഫ്രണ്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.