Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പ്രതികള്‍ക്കായി കേട്ടുകേള്‍വി ഇല്ലാത്ത ന്യായം

ആര്‍എസ്എസ് മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് പരസ്യമായ പിന്തുണ നല്‍കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സഞ്ജിത്തിന്റെ ഭാര്യയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ അഡ്വക്കേറ്റ് ജനറല്‍ നേരിട്ടുവന്ന് പ്രതികളുടെ വാദം കേള്‍ക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിനായി കേട്ടുകേള്‍വിയില്ലാത്ത ന്യായമാണ് കോടതിയില്‍ ഉന്നയിച്ചത്. ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതികള്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശം ഇന്ത്യന്‍ ന്യായവ്യവസ്ഥയിലില്ല. പ്രതികള്‍ക്ക് അനുകൂല നിലപാടാണ് അഡ്വക്കേറ്റ് ജനറല്‍ സ്വീകരിച്ചത്. സിബിഐ വന്നാല്‍ ഗൂഢാലോചന പുറത്തുവരുമെന്ന ഭയത്താല്‍ തീവ്രവാദികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചതെന്നതില്‍ സംശയത്തിനവകാശമില്ലല്ലോ.

ഉത്തരന്‍ by ഉത്തരന്‍
Apr 20, 2022, 06:00 am IST
in Main Article

അന്ന് കാരാട്ട് ഫൈസല്‍, ഇന്നാകട്ടെ സിദ്ധിക്ക്. സിപിഎം നേതാക്കള്‍ക്ക് പാരവീഴാന്‍ ഓരോരോ വഴികള്‍. പാര്‍ട്ടി പരിപാടികള്‍ കൊഴുപ്പേകാന്‍ മുന്തിയ കാറ് തന്നെ വേണമെന്ന് ചിന്തിച്ചാലെന്ത് ചെയ്യും? കാറുള്ളവന്റെ കാലുപിടിക്കുകതന്നെ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സംസ്ഥാന യാത്രയ്‌ക്ക് കോഴിക്കോട്ടെത്തിയപ്പോഴാണ് സഞ്ചാരത്തിന് പകിട്ട് പോരെന്ന തോന്നലുണ്ടായത്. ഉടനെവിളിച്ചു കാരാട്ട് ഫൈസലിനെ. അദ്ദേഹത്തിന്റെ ‘മിനികൂപ്പര്‍’ കാറ് വേണം. സംസ്ഥാന സെക്രട്ടറിക്ക് സഞ്ചരിക്കാന്‍. അത് വലിയ കുണ്ടാമണ്ടിയായതാണ്. കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാല്‍ പഠിക്കുമെന്നൊരു ചൊല്ലുണ്ട്. ഏഴുവര്‍ഷം കഴിഞ്ഞപ്പോള്‍ ആ പഴഞ്ചൊല്ലുപോലും പഴയതായി.

പാര്‍ട്ടി കോണ്‍ഗ്രസിനെത്തിയ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യച്ചൂരിയുടെ യാത്രമൊത്തം ‘K-L18  AB 5000’ നമ്പറുള്ള വണ്ടിയില്‍. ഒന്നാന്തരം വണ്ടി. സഞ്ചാരി കേരളം വിട്ടപ്പോഴാണ് അത് എസ്ഡിപിഐക്കാരന്റെ വണ്ടിയാണെന്നറിഞ്ഞത്. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസനാണ് ഈ സത്യം പുറത്തുവിട്ടത്. ഉടനെ വന്നു തിരുത്ത്, കാറുടമ സിദ്ധിഖിന്റെ വകയായി. ഞാന്‍ എസ്ഡിപിഐക്കാരനല്ല, ലീഗുകാരനാണെന്ന്. പകല്‍ ലീഗുകാരനാണെങ്കിലും രാത്രി എസ്ഡിപിഐക്കാരനാണെന്ന് സംസാരം. ഏതായാലും അഖിലേന്ത്യാ സെക്രട്ടറിക്ക് സഞ്ചരിക്കാന്‍ ‘ലീഗ്’ കാരന്റെ കാറുതന്നെ തരപ്പെടുത്തികൊടുത്തതിന്റെ ഗുട്ടന്‍സ് എന്തായാലും നന്നായി.

കേരളത്തില്‍ ഒരുപാട് ഭീകരന്മാരുണ്ട്. പല പേരിലും പേരില്ലാതെയും. നിരോധിച്ച സിമി, ഐഎസ്എസ് എന്നീ സംഘടനയില്‍പ്പെട്ടവര്‍ പേരും വേഷവും മാറ്റി പ്രവര്‍ത്തിക്കുന്നു. അതില്‍ കുറേ പേര്‍ ലീഗിലുണ്ട്. കുറേപ്പേര്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന പേരിലും എസ്ഡിപിഐ എന്ന നാമത്തിലുമൊക്കെ പ്രത്യക്ഷപ്പെടുന്നു. ഇവര്‍ക്കൊക്കെ തരംപോലെ സംരക്ഷണം ലഭിക്കുന്നു എന്നതിനാല്‍ കൊല്ലും കൊലയും നിര്‍ബാധം നടത്താന്‍ കഴിയുന്നു. പ്രത്യേകിച്ച് സിപിഎമ്മിന്റെയും പോലീസിലെ ഒരു വിഭാഗത്തിന്റേയും സഹകരണം. അതിഭീകരം ഭൂരിപക്ഷവര്‍ഗീയതയാണെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ തന്നെ പ്രസ്താവിച്ചതും  അതിന്റെ ഭാഗമാണ്. ഭൂരിപക്ഷവര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയത ഉണ്ടാക്കുന്നതെന്നുകൂടി പറഞ്ഞാല്‍ സംഗതി കുശാലായി. ഇത് ഗോവിന്ദന്റെ വ്യക്തിപരമായ അഭിപ്രായമല്ല, പാര്‍ട്ടിയുടെ സുചിന്തിതമായ നിഗമനമാണ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭാഗമാണല്ലോ ഗോവിന്ദന്‍.

പിണറായി വിജയന്‍ സര്‍ക്കാര്‍ മതഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് എല്ലാ സഹായങ്ങളും ഒത്താശയും നല്‍കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേസുകളില്‍ സിബിഐ അന്വേഷണം നടത്തുന്നതിനെ പിണറായി സര്‍ക്കാര്‍ എതിര്‍ക്കുന്നത് അക്കാരണത്താലാണ്. തനി മതഭീകരവാദ സംഘടനയെ ആര്‍എസ്എസുമായി താരതമ്യം ചെയ്യുന്നത് അവരെ വെള്ളപൂശാനാണെന്ന് വ്യക്തമാണല്ലൊ.

ആര്‍എസ്എസ് മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് പരസ്യമായ പിന്തുണ നല്‍കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സഞ്ജിത്തിന്റെ ഭാര്യയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ അഡ്വക്കേറ്റ് ജനറല്‍ നേരിട്ടുവന്ന് പ്രതികളുടെ വാദം കേള്‍ക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിനായി കേട്ടുകേള്‍വിയില്ലാത്ത ന്യായമാണ് കോടതിയില്‍ ഉന്നയിച്ചത്. ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതികള്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശം ഇന്ത്യന്‍ ന്യായവ്യവസ്ഥയിലില്ല. പ്രതികള്‍ക്ക് അനുകൂല നിലപാടാണ് അഡ്വക്കേറ്റ് ജനറല്‍ സ്വീകരിച്ചത്. സിബിഐ വന്നാല്‍ ഗൂഢാലോചന പുറത്തുവരുമെന്ന ഭയത്താല്‍ തീവ്രവാദികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചതെന്നതില്‍ സംശയത്തിനവകാശമില്ലല്ലോ. കേരളത്തില്‍ മാത്രമാണ് പോപ്പുലര്‍ ഫ്രണ്ടിന് പരസ്യ പിന്തുണ ലഭിക്കുന്നത്. സംസ്ഥാനത്ത് നടന്ന സമാന കൊലപാതകങ്ങളുടെ ഭാഗമാണ് പാലക്കാട് നടന്ന കൊലപാതകങ്ങളും.

ഇടതുസര്‍ക്കാരിന്റെ രാഷ്‌ട്രീയ നിലപാടാണ് പോപ്പുലര്‍ഫ്രണ്ടിനെ സഹായിക്കുക എന്നത്. ഇതാണ് പട്ടാപകല്‍ ക്രൂരമായ കൊലപാതകങ്ങള്‍ നടത്താന്‍ അവര്‍ക്ക് ധൈര്യം നല്‍കുന്നതും. പോലീസിന്റെ കൈകളില്‍ സിപിഎം വിലങ്ങുവച്ചിരിക്കുകയാണ്. ഭീകരവാദ കേസുകള്‍ അന്വേഷിക്കുന്നതില്‍ കേരള പോലീസ് ദയനീയമായി പരാജയപ്പെട്ടെങ്കില്‍ അതിന്റെ കുറ്റം എല്‍ഡിഎഫിനാണ്. സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നു. കേരളത്തില്‍ രൂപപ്പെട്ടിട്ടുള്ള ഗുരുതര സ്ഥിതിവിശേഷം മറ്റൊരു സംസ്ഥാനത്തുമില്ല. രാജ്യത്തിനുമുഴുവന്‍ ഭീഷണിയാണിത്.

പാലക്കാട്ടെയും ആലപ്പുഴയിലെയും കൊലപാതകങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി ചൂണ്ടിക്കാട്ടി ലഘൂകരിക്കാനാണ് നീക്കം. രാജ്യം നേരിടുന്ന വലിയ വിപത്താണിത്. അത് കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരുന്നില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. അതിനുപകരം പാലക്കാട് കൃഷ്ണന്‍കുട്ടി മന്ത്രി പറഞ്ഞതുപോലെ ബിജെപിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് കഷ്ടം.

കഴിഞ്ഞ ആറുവര്‍ഷമാണല്ലോ എഴുതാനും വായിക്കാനും എളുപ്പം. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ആറുവര്‍ഷം കഴിഞ്ഞല്ലൊ. ഈ കാലയളവില്‍ സംസ്ഥാനത്ത് 24 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു. ഏഴുപേരെ കൊന്നത് പോപ്പുലര്‍ ഫ്രണ്ടുകാരാണ്. ബിജെപിയെ ഭീഷണിപ്പെടുത്തുന്നവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ കൈയടി കിട്ടിയേക്കും. അങ്ങിനെ മതിയോ? മതിയെങ്കില്‍ നന്നായി.

Tags: cpmPinarayi Vijayanകേരള സര്‍ക്കാര്‍justiceസിപിഎം പാർട്ടി കോൺഗ്രസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

പുതിയ വാര്‍ത്തകള്‍

എഫ് എ കപ്പ് സെമിയില്‍ ചെല്‍സിക്കായി ഗോള്‍ നേടിയ എന്‍സോ ഫെര്‍ണാണ്ടസിന്റെ ആഹ്ലാദം

എഫ് എ കപ്പ്: ചെല്‍സി ഫൈനലില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.