Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹി ജഹാംഗീര്‍പുരിയിലെ അക്രമം; ജിഹാദികളെ വെളുപ്പിച്ചെടുക്കാന്‍ എന്‍ഡിടിവിയും സമൂഹമാധ്യമങ്ങളില്‍ കൂട്ടത്തോടെ ഇടത് ലിബറലുകളും

ഹനുമാന്‍ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെ ദല്‍ഹിയില്‍ നടന്ന കല്ലേറും ജഹാംഗീര്‍പുരിയില്‍ നടന്ന സംഘട്ടനവും തീവെപ്പും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ ജിഹാദികളെ രക്ഷിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ കൂട്ടത്തോടെ എത്തുകയാണ് ഇടത് ലിബറലുകള്‍. ഇതില്‍ പലരും പെണ്‍കുട്ടികളായതിനാല്‍ വിശ്വാസ്യതയും കൂടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2022, 12:01 am IST
inIndia
അന്‍സാറിനെയും ജിഹാദികളെയും വെളുപ്പിച്ചെടുക്കാന്‍ ശ്രമിച്ച ഇടത് ലിബറലുകളായ പെണ്‍കുട്ടികള്‍ (ഇടത്ത്)

അന്‍സാറിനെയും ജിഹാദികളെയും വെളുപ്പിച്ചെടുക്കാന്‍ ശ്രമിച്ച ഇടത് ലിബറലുകളായ പെണ്‍കുട്ടികള്‍ (ഇടത്ത്)

ന്യൂദല്‍ഹി: ഹനുമാന്‍ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെ ദല്‍ഹിയില്‍ നടന്ന കല്ലേറും ജഹാംഗീര്‍പുരിയില്‍ നടന്ന സംഘട്ടനവും തീവെപ്പും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ ജിഹാദികളെ രക്ഷിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ കൂട്ടത്തോടെ എത്തുകയാണ് ഇടത് ലിബറലുകള്‍. ഇതില്‍ പലരും പെണ്‍കുട്ടികളായതിനാല്‍ വിശ്വാസ്യതയും കൂടുകയാണ്.

തലയില്‍ തൊപ്പി ധരിച്ച ചെറുപ്പക്കാര്‍ കല്ലെറിയുന്നതും വാള്‍ വീശുന്നതുമായ വീഡിയോകള്‍ പുറത്തുവന്നതോടെ പത്രപ്രവര്‍ത്തകരായ ലിബറലുകള്‍ തുടക്കത്തില്‍ തന്നെ സമാധാനത്തിനുള്ള അഭ്യര്‍ത്ഥനകളുമായി മുന്നോട്ട് വരികയായിരുന്നു.

 റോഹിനി സിങ്ങ് എന്ന പത്രപ്രവര്‍ത്തകയുടെ ട്വീറ്റ് ഇങ്ങിനെയായിരുന്നു: ‘ദല്‍ഹീ, ശാന്തമാകൂ…സമാധാനത്തോടെ നില്‍ക്കൂ’. ട്വീറ്റ് കണ്ടാല്‍ തോന്നും ദല്‍ഹി എന്ന നഗരം സ്വമേധയാ അക്രമാസക്തമായതാണ് എന്ന്. 

ഇത് ഹിന്ദു വിരുദ്ധ കലാപമാണെന്ന വസ്തുതയെ ദുര്‍ബലമാക്കാനും  ഇതിന്റെ യഥാര്‍ത്ഥ സൂത്രധാരന്മാര്‍ക്ക് നേരെ സഹതാപതരംഗം സൃഷ്ടിക്കാനുള്ള  കഥകള്‍ മെനയാനും ലിബറലുകള്‍ക്ക് സമയം നല്‍കി.

ഇതിനിടെ ലിബറലുകള്‍ ഗൂഡാലോചന നടത്തി ദല്‍ഹി അക്രമത്തിന്റെ  ഉത്തരവാദിത്വം ജിഹാദികളുടെ തലയില്‍ നിന്നും മാറ്റി ഭൂരിപക്ഷ സമുദായത്തിന്റെ  മേല്‍ ചാര്‍ത്താന്‍ തീരുമാനിച്ചു. അതിനായി അവര്‍ കഥകള്‍ ചമച്ചു. ഇതോടെ ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് ശോഭാ യാത്ര സംഘടിപ്പിച്ചവര്‍ കുറ്റവാളികളായി.  

ന്യൂസ് ലോന്‍ട്രി എന്ന വാര്‍ത്താസൈറ്റിന്റെ  ലേഖകന്‍ അമിത് പാണ്ഡേ എഴുതിയത് ഘോഷയാത്ര സംഘടിപ്പിച്ചവര്‍ തന്നെയാണ് പള്ളിക്ക് നേരെ കല്ലെറിഞ്ഞതെന്നാണ്. അവര്‍ പള്ളിയില്‍ കാവിക്കൊടി ഉയര്‍ത്താന്‍ ശ്രമിച്ചു എന്നതായിരുന്നു രണ്ടാമത്തെ കുറ്റം. തെളിവെന്ന നിലയില്‍ അമിത് പാണ്ഡെ ഒരു വീഡിയോയും ട്വീറ്റിനൊപ്പം നല്‍കി. മുസ്ലിം പള്ളിയുടെ മതിലില്‍ കാവിക്കൊടി സ്ഥാപിച്ചതിന്റെ  വീഡിയോ ആയിരുന്നു ഇത്.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ  ലേഖിക ഹെമാനി ഭണ്ഡാരി ജഹാംഗീര്‍പുരയിലെ ലഹളയ്‌ക്ക് ഒരു പുതിയ മുഖം തന്നെ നല്‍കി. ഹിന്ദു ഭക്തര്‍ ബലംപ്രയോഗിച്ച് മുസ്ലിം പള്ളിയില്‍ കയറിയതാണ് കലാപത്തിന് കാരണമെന്നും അവര്‍ കാവിക്കൊടി പള്ളിയില്‍ ഉയര്‍ത്താന്‍ ശ്രമിച്ചതുമാണ് ഹെമാനി ഭണ്ഡാരി ചൂണ്ടിക്കാണിക്കുന്നത്.

ജഹാംഗീര്‍ പുരിയില്‍ നിന്നല്ലാത്ത പുറത്തുനിന്നുള്ള അപരിചിതരും ഹനുമാന്‍ ജയന്തി ശോഭായാത്രയില്‍ ഉണ്ടായിരുന്നതായി വാസിം ഖുറേഷി എന്ന ജഹാംഗീര്‍പുരി നിവാസിയെ ഉദ്ധരിച്ച് ഹെമാനി വാദിക്കുന്നു. ‘ഹിന്ദുക്കളും മുസ്ലിങ്ങളും സ്‌നേഹത്തോടെ കഴിയുന്ന ഇടമാണിവിടം. പുറത്തുനിന്നുള്ളവര്‍ ആയിരുന്നു അക്രമികള്‍’- വാസിം ഖുറേഷി പറയുന്നു.

വാസിം ഖുറേഷി എന്ന ജഹാംഗീര്‍പുരി സ്വദേശി എന്നവകാശപ്പെടുന്ന വ്യക്തിയുടെ മേല്‍പ്പറഞ്ഞ ട്വീറ്റാണ് ഒട്ടുമിക്ക ലിബറലുകളും ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. സയേമ, രോഹിണി സിങ്ങ് എന്നിവരും വാസിം ഖുറേഷിയെ തന്നെയാണ് ഉദ്ധരിച്ചിരിക്കുന്നത്. ഇതോടെ ദല്‍ഹി കലാപത്തിന്റെ  കഥ ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് ശോഭായാത്ര നടത്തിയവരുടെ മേല്‍ അനായാസം കെട്ടിവെയ്‌ക്കപ്പെട്ടുകഴിഞ്ഞു. മാത്രമല്ല, യഥാര്‍ത്ഥ കലാപം നടത്തിയവര്‍ ഇവിടെ ഇരകളായി മാറുകയും ചെയ്തു.

ഇന്ത്യാ ടുഡേയുടെ ഡപ്യൂട്ടി എഡിറ്ററായ ചൈതി നാരുല  തോക്കെടുത്തതും കൈത്തോക്കെടുത്തതും ശോഭായാത്രക്കാരാണെന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇടതുപ്രചാരകരായ എന്‍ഡിടിവി ഒരു ചുവടുകൂടി മുന്നോട്ട് വെച്ചു. ലഹളയിലെ പ്രധാന കുറ്റവാളിയെന്ന് ആരോപിക്കപ്പെടുന്ന അന്‍സാറിനെ രക്ഷിക്കാനുള്ള കഥ ചമയ്‌ക്കലായിരുന്നു എന്‍ഡിടിവി ചെയ്തത്. അന്‍സാറിന് അനുകൂലമായി ഒരു സഹതാപതരംഗം സൃഷ്ടിക്കുകയായിരുന്നു ഈ ടിവി ചാനലിന്റെ  പദ്ധതി. എന്‍ഡിടിവി ഇതിനായി അന്‍സാറിന്റെ  അയല്‍ക്കാരനായ ഒരു കമലേഷ് ഗുപ്തയെ ഇന്‍റര്‍വ്യൂ ചെയ്യുന്നു. 

അന്‍സാറിനോ അയാളുടെ കുടുംബത്തിനോ യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലെന്ന് കലമേഷ് ഗുപ്ത പറയുന്നു. 12 വര്‍ഷമായി അന്‍സാറിനെ അറിയാമെന്നും ഒരു തരത്തിലുള്ള അക്രമത്തിലും പങ്കെടുത്തിട്ടില്ലെന്നുമായിരുന്നു അന്‍സാറിനെക്കുറിച്ച് കമലേഷ് ഗുപ്ത നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്.

മുന്‍ റേഡിയോ ജോക്കിയായ സായെമ തുടക്കത്തില്‍ ദല്‍ഹിയോട് ശാന്തമാകാന്‍ അഭ്യര്‍ത്ഥിച്ച കൂട്ടത്തിലുണ്ടായിരുന്നു. പിന്നീട് അന്വേഷണത്തിന്റെ  നിഷ്പക്ഷതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. എന്‍ഡിടിവിയുടെ അന്‍സാറിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പിന്നീട് സായെമ പങ്കുവെച്ചു. അന്‍സാര്‍ ഇത്രയും ശുദ്ധനാണെങ്കില്‍ കുറ്റപ്പെടുത്തേണ്ടത് പൊലീസ് അന്വേഷണത്തെയാണെന്ന് സായെമ പറയുന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്‍ഡിടിവി വെളുപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന അന്‍സാര്‍ ഒന്നല്ല ഒരു കൂട്ടം കുറ്റങ്ങള്‍ ചെയ്ത വ്യക്തിയാണ്. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. രണ്ട് ആക്രമണക്കേസില്‍ അന്‍സാര്‍ പ്രതിയാണെന്ന് ദല്‍ഹി പൊലീസ് പറയുന്നു. ചൂതാട്ട നിയമം, ആയുധ നിയമം എന്നീ കുറ്റങ്ങളുടെ പേരില്‍ അഞ്ച് തവണ പൊലീസ് കേസെടുത്തിട്ടുള്ള വ്യക്തിയാണ്.

ഇത് ഇടതു ലിബറലുകളുടെ ഇടയില്‍ കാണുന്ന പ്രതിഭാസമാണ്. കുറ്റവാളികളെ ഇരകളാക്കി മാറ്റിയെടുക്കല്‍. ഇവിടെയും ജഹാംഗീര്‍പുരി അക്രമത്തിലൂടെ കുറ്റവാളിയെ വെളുപ്പിച്ചെടുക്കാനാണ് ഇടത് മീഡിയയും ലിബറലുകളും ശ്രമിച്ചത്. ആദ്യം കുറ്റവാളികള്‍ ആരെന്ന് പറയാതെ അവര്‍ സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചു. പിന്നീട് കിട്ടിയ സമയം ഉപയോഗിച്ച് അവര്‍ പുതിയ കഥകള്‍ ചമച്ചു. അതിലൂടെ കുറ്റവാളി ഇരയായി മാറുകയായിരുന്നു.

വാസ്തവത്തില്‍ ഏപ്രില്‍ 16ന് ഹനുമാന്‍ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെയാണ് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ വെച്ച് ജിഹാദി ആക്രമണമാണ് ഉണ്ടായത്. സമാധാനപരമായി ഘോഷയാത്ര മുന്നേറുകയായിരുന്നു. സി ബ്ലോക്കിലെ ജുമാ മസ്ജിദിനെ ഘോഷയാത്ര സമീപിച്ചത് വൈകീട്ട് ആറ് മണിക്ക്. ഇവിടെ വെച്ച് ഘോഷയാത്രയ്‌ക്ക് നേരെ അന്‍സാറും ചില സുഹൃത്തുക്കളും നടന്നടുത്ത് വാക്കേറ്റം സൃഷ്ടിച്ചു. കലാപമുണ്ടാക്കാനുള്ള മുന്നൊരുക്കമായിരുന്നു ഇത്. കൃത്യമായുള്ള ആസൂത്രണത്തിന്റെ  ആദ്യഭാഗം.  

ഉടനെ തര്‍ക്കം കല്ലേറിലും ഉന്തുംതള്ളിലും കലാശിച്ചു. പൊലീസ് സമാധാനം സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു വിഭാഗം പൊലീസ് ആജ്ഞകള്‍ ലംഘിച്ച് ഉറക്കെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ചില വാഹനങ്ങള്‍ കത്തിച്ചു. ആള്‍ക്കൂട്ടം ഘോഷയാത്രയ്‌ക്ക് നേരെ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു.

ആള്‍ക്കൂട്ടത്തില്‍ നിന്നും ആരോ വെടിയുതിര്‍ത്തു. ഇതില്‍ എസ് ഐ മേധ ലാല്‍ മീണയ്‌ക്ക് പരിക്കേറ്റു. രാജീവ് രഞ്ജന്‍ എന്ന ഇന്‍സ്‌പെക്ടറാണ് കേസിനാസ്പദമായ വിവരങ്ങള്‍ നല്‍കിയത്. ഇദ്ദേഹത്തിന്റെ  അഭിപ്രായ്തതില്‍ ഘോഷയാത്ര സമാധാനപരമായിരുന്നു. എന്നാല്‍ അന്‍സാറിന്റെ നേതൃത്വത്തിലുള്ള ചില സാമൂഹ്യദ്രോഹികളാണ് ഘോഷയാത്രയെ കലാപത്തിലേക്ക് തിരിച്ചുവിട്ടത്. ഈ കലാപത്തില്‍ ബംഗ്ലാദേശില്‍ നിന്നുള്ള അക്രമികളും ഉള്ളതായി പറയുന്നു. ചില രോഹിംഗ്യകളും ഉണ്ടെന്ന് ആരോപണമുണ്ട്.  

14 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട 14 പേര്‍ ഇവരാണ്.

1.സാഹിദ്

2.അന്‍ഷാര്‍

3. ഷാജദ്

5.അലി ഷേഖ്

6.അക്ഷാര്‍, ഷേഖ് സ്മൗലിന്റെ മകന്‍

7.ആമിര്‍

8. നൂര്‍ ആലം

9. അല്‍സം എന്ന ഖോഡു

10. സക്കീര്‍

11.അക്രാന്‍

12.ഇംത്യാസ്

13.അലി എന്ന ജാസ്മുദ്ദീന്‍

14.ആഹിര്‍

Tags: Pseudo Leftistജിഹാദി ആക്രമണംജഹാംഗീര്‍ പുരിSocial Mediaഹനുമാന്‍ ജയന്തിJihadഹനുമാന്‍ ശോഭായാത്രഇടതുപക്ഷക്കാര്‍ജഹാംഗീര്‍പുരിസ്വതന്ത്രവാദികള്‍ന്യൂസ് ലോന്‍ട്രികമ്മ്യൂണിസ്റ്റുകള്‍ട്വിറ്റര്‍delhi riotsഎന്‍ഡി ടിവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.