Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎം പിന്നെയും ലൗജിഹാദിനൊപ്പം

ലൗജിഹാദിന് ഇരകളായ നിരവധി യുവതികള്‍ കേരളത്തിലുണ്ട്. അവര്‍ അക്കാര്യം തുറന്നുപറയുകയും ചെയ്യുന്നു. എന്നിട്ടും തെറ്റിദ്ധാരണയുടെ പുകമറ സൃഷ്ടിച്ച് ഇങ്ങനെയൊന്ന് ഇല്ലെന്നു വരുത്തുന്നത് മതാധിപത്യത്തിന് ശ്രമിക്കുന്ന ഇസ്ലാമിക തീവ്രവാദികള്‍ക്ക് വിടുപണി ചെയ്യുന്നതിന് തുല്യമാണ്. സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും ആപല്‍ക്കരമായ ഈ രാഷ്‌ട്രീയത്തെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുകതന്നെ വേണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2022, 06:00 am IST
in Editorial

യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുകൊണ്ട് രാഷ്‌ട്രീയതാല്‍പ്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെ മുഖംമൂടിയാണ് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ പാര്‍ട്ടി നേതാവിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിലൂടെ അഴിഞ്ഞുവീണിരിക്കുന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ മുസ്ലിം യുവാവ് ക്രൈസ്തവ മതത്തില്‍പ്പെട്ട യുവതിയെ പ്രണയ വിവാഹം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വിദേശത്ത് ജോലി ചെയ്തിരുന്ന യുവതിയെ കബളിപ്പിച്ചും ബലംപ്രയോഗിച്ചുമാണ് വിവാഹം ചെയ്തതെന്ന് യുവതിയുടെ വീട്ടുകാര്‍ ആേരാപിക്കുകയും, പെണ്‍കുട്ടിയെ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നില്ലെന്നു പറഞ്ഞ് ക്രിസ്തീയ സംഘടനകളുടെ ഏകോപന സമിതിയായ ‘കാസ’യുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. ഡിവൈഎഫ്ഐ നേതാവ് അന്യമതസ്ഥയായ യുവതിയുമായി ഒളിച്ചോടിപ്പോയത് തെറ്റായ നടപടിയാണെന്നും, പ്രദേശത്തെ സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടിയാണിതെന്നും ആരോപിച്ച് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം. തോമസ് രംഗത്തുവന്നത് പാര്‍ട്ടിയെ വെട്ടിലാക്കി. യഥാര്‍ത്ഥത്തില്‍ ലൗ ജിഹാദാണ് സംഭവമെന്നും, പെണ്‍കുട്ടിയുമായി സംസാരിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും ജോര്‍ജ് തോമസ് പറഞ്ഞതില്‍ യാതൊരു അവ്യക്തതയോ ആശയക്കുഴപ്പമോ ഉണ്ടായിരുന്നില്ല. ഇതുതന്നെയാണ് സിപിഎം നേതൃത്വത്തെ അരിശംകൊള്ളിച്ചത്.

സമൂഹത്തില്‍ ലൗജിഹാദ് നടക്കുന്നുണ്ടെന്ന് പാര്‍ട്ടി രേഖയിലുള്ളതായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റഗംകൂടിയായ ജോര്‍ജ് തോമസ് ചാനലുകള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുകയുണ്ടായി. ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കായി സിപിഎം വിതരണം ചെയ്ത രേഖയില്‍ സമ്മതിച്ചിട്ടുള്ളതാണ് പാര്‍ട്ടി നേതാവ് ചൂണ്ടിക്കാട്ടിയത്. വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിലേക്കെത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പാര്‍ട്ടി രേഖ മുന്നറിയിപ്പ് നല്കുന്നത്. ഔദ്യോഗികമായിത്തന്നെ ഇത്തരമൊരു നിലപാട് എടുത്തിട്ടുള്ള സിപിഎമ്മാണ് മതതീവ്രവാദികളെ പ്രീണിപ്പിക്കാന്‍ ലൗജിഹാദ് എന്നൊന്നില്ലെന്ന് ശഠിക്കുന്നതും, അത് സംഘപരിവാറിന്റെ കണ്ടുപിടിത്തമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതും. ഈ കള്ളത്തരമാണ് പാര്‍ട്ടിയുടെ ജില്ലാ നേതാവുതന്നെ പൊളിച്ചടുക്കിയിരിക്കുന്നത്. എന്നാല്‍ ജോര്‍ജ് തോമസിന് നാക്കുപിഴ സംഭവിച്ചതാണെന്നും, പാര്‍ട്ടിയുടെ പൊതുസമീപനത്തില്‍ നിന്ന് വ്യത്യസ്തമാണ് വിശദീകരണമെന്നും പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ രംഗത്തെത്തിയതിന്റെ കാപട്യം പകല്‍പോലെ വ്യക്തമാണ്. പാര്‍ട്ടി നേതാവിനെ തിരുത്തുന്ന ഈ ജില്ലാ സെക്രട്ടറിക്ക് ലൗജിഹാദ് നടക്കുന്നതായി പാര്‍ട്ടി രേഖയില്‍ വ്യക്തമാക്കിയിട്ടുള്ളതിനെക്കുറിച്ച് എന്തു പറയാനുണ്ട്? ഇസ്ലാമിക മതതീവ്രവാദികളെ പ്രീണിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കളെപ്പോലും തള്ളിപ്പറയാന്‍ സിപിഎമ്മിന് മടിയില്ലെന്നാണ് ഇത് കാണിക്കുന്നത്. ‘പിണറായിസം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രവണത സിപിഎമ്മില്‍ അനുദിനം ശക്തിപ്പെട്ടുവരികയാണ്. പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ഹിന്ദുക്കളും ക്രൈസ്തവരും ഇതിന് ഇരകളായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ലൗജിഹാദ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പരാതിയില്‍ കഴമ്പില്ലെന്നു ബോധ്യപ്പെട്ടാലോ, കോടതി അങ്ങനെ വിധി പറഞ്ഞാലോ അതിനര്‍ത്ഥം ലൗജിഹാദേ ഇല്ല എന്നല്ല. മതപരിവര്‍ത്തനം നടത്താനും, മതതീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ട് അമുസ്ലിം പെണ്‍കുട്ടികളെ പ്രണയം നടിച്ച് വിവാഹം ചെയ്യുന്ന രീതി രാജ്യത്ത് നിലനില്ക്കുന്നു. ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക മുതലായ സംസ്ഥാനങ്ങള്‍ ഇത് തടയാന്‍ നിയമനിര്‍മാണംതന്നെ നടത്തി. എന്നാല്‍ ലൗജിഹാദിന്റെ പിന്നിലെ സാമൂഹ്യവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സിപിഎമ്മും പിണറായി സര്‍ക്കാരും സ്വീകരിക്കുന്നത്. ലൗ-നാര്‍ക്കോട്ടിക് ജിഹാദിലൂടെ പെണ്‍കുട്ടികളെ കുടുക്കുന്ന പ്രവണതയുണ്ടെന്നു പറഞ്ഞതിന് പാലാ ബിഷപ്പിനെതിരെ കേസെടുക്കുകയാണ് പോലീസ് ചെയ്തത്. ഇതേ പോലീസ് ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും, പാര്‍ട്ടി രേഖയില്‍അതു സമ്മതിച്ചിട്ടുണ്ടെന്നും പറഞ്ഞ സിപിഎം നേതാവിനെതിരെ എന്തു നടപടിയാണ് എടുക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കപ്പെടണം.  

ലൗജിഹാദിന് ഇരകളായ നിരവധി യുവതികള്‍ കേരളത്തിലുണ്ട്. അവര്‍ അക്കാര്യം തുറന്നുപറയുകയും ചെയ്യുന്നു. എന്നിട്ടും തെറ്റിദ്ധാരണയുടെ പുകമറ സൃഷ്ടിച്ച് ഇങ്ങനെയൊന്ന് ഇല്ലെന്നു വരുത്തുന്നത് മതാധിപത്യത്തിന് ശ്രമിക്കുന്ന ഇസ്ലാമിക തീവ്രവാദികള്‍ക്ക് വിടുപണി ചെയ്യുന്നതിന്  തുല്യമാണ്. സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും ആപല്‍ക്കരമായ ഈ രാഷ്‌ട്രീയത്തെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുകതന്നെ വേണം.

Tags: cpmലൗ ജിഹാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.