Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടതിയിലെ രഹസ്യ മൊഴി ചോര്‍ന്നു; എഡിജിപിയോട് വിശദീകരണം തേടി വിചാരണകോടതി, ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ചും നടപടി തുടങ്ങി

സായ് ശങ്കറില്‍ നിന്ന് വാങ്ങിയ ലാപ്‌ടോപ് അടക്കമുളള ഡിജിറ്റല്‍ ഉപകരണങ്ങള്‍ അടിയന്തരമായി ഹാജരാക്കാന്‍ ദിലീപിന്റെ അഭിഭാഷകരോട് വധഗൂഡാലോചനാക്കേസിലെ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 05:03 pm IST
in Kerala

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ രഹസ്യമായി രേഖപ്പെടുത്തിയ മൊഴി ചോര്‍ന്നതില്‍ വിചാരണക്കോടതി വിശദീകരണം തേടി. കേസില്‍ നടി അടച്ചിട്ട കോടതിയില്‍ നല്‍കിയ വിവരങ്ങള്‍ ദിലീപിന് ലഭിച്ചതായി പ്രതികളില്‍ ഒരാളായ സൈബര്‍ വിദഗ്ധന്‍ സായി ശങ്കര്‍ അന്വേഷണ സംഘത്തിന് മുമ്പാകെ അറിയിച്ചിരുന്നു. കൂടാതെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നതും ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി എഡിജിപിയോട് വിശദീകരണം തേടിയിരിക്കുന്നത്.  

ഈ മാസം 18ന് വിശദാംശങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് വിശദീകരണം നല്‍കിയെങ്കിലും ഇത് തൃപ്തികരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യവുമായി ക്രൈംബ്രാഞ്ച് നടപടികള്‍ നീക്കുന്നതിനിടെയാണ് വിചാരണക്കോടതിയുടെ ഈ നടപടി. സായ് ശങ്കറില്‍ നിന്ന് വാങ്ങിയ ലാപ്‌ടോപ് അടക്കമുളള ഡിജിറ്റല്‍ ഉപകരണങ്ങള്‍ അടിയന്തരമായി ഹാജരാക്കാന്‍ ദിലീപിന്റെ അഭിഭാഷകരോട് വധഗൂഡാലോചനാക്കേസിലെ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.  

ദിലീപ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ജാമ്യം റദ്ദാക്കി ജയിലിലടയ്‌ക്കണമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. കേസിനെ സ്വാധീനിക്കാനോ അട്ടിമറിക്കാനോ ശ്രമിക്കരുതെന്ന കര്‍ശ്ശന ഉപധികളോടെയാണ് ദിലീപിന് ജാമ്യം നല്‍കിയിരുന്നത്. ഇതില്‍ ഏതെങ്കിലും ഒന്ന് ലംഘിക്കപ്പെട്ടാല്‍ കോടതിക്ക് ജാമ്യം റദ്ദാക്കാന്‍ സാധിക്കും. കേസില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലും തുടര്‍ അന്വേഷണം ആവശ്യമുണ്ടെന്നും വിസ്താരം നടന്നു വരികയാണ്. അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകള്‍ കുറയ്‌ക്കുന്നതിനായി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.  

അതിനിടെ ദീലിപിന്റെ ഫോണിലെ കേസില്‍ നിര്‍ണ്ണായകമായേക്കാവുന്ന വിവരങ്ങള്‍ നീക്കിയ സൈബര്‍ വിദഗ്ധന്‍ സായി ശങ്കര്‍ ഇന്ന് മൊഴി നല്‍കാന്‍ ഹാജരായില്ല. മൊഴിയെടുക്കുന്നത് മറ്റാരു ദിവസത്തേക്ക് മാറ്റണമെന്ന് സായ് ശങ്കര്‍ പ്രത്യേക അന്വേഷണ സംഘത്തിനോട് ആവശ്യപെട്ടിട്ടുണ്ട്. ദിലീപിന്റെ ഫോണിലെ രേഖകള്‍ താന്‍ നശിപ്പിച്ചതായി സായ് ശങ്കര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതില്‍കോടതിയില്‍ നിന്നുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നെന്നും കേസിലെ മുഖ്യ രേഖകളാണ് ഇതെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് സായി ശങ്കറിന്റെ നേരത്തെ അറിയിച്ചിരുന്നത്. ഈ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്താനായിരുന്നു വീണ്ടും മൊഴിയെടുക്കുന്നത്.

കാവ്യ മാധവനെ നാളെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ചും തീരുമാമായിട്ടില്ല. പദ്മസരോവരം വീട്ടില്‍വെച്ച് ബുധനാഴ്ച ചോദ്യം ചെയ്യാമെന്നായിരുന്നു കാവ്യയുടെ നിലപാട്. എന്നാല്‍ ഇത് പറ്റില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിക്കുകയായിരുന്നു. കാവ്യ തയ്യാറല്ലെങ്കില്‍ സാക്ഷിയെന്ന രീതിയില്‍ മൊഴിയെടുക്കുന്നതിനുള്ള നോട്ടീസ് മാറ്റി നല്‍കാനാണ് ആലോചന.  

Tags: കാവ്യാമാധവന്‍സൈബര്‍ വിദഗ്ധനായ സായ് ശങ്കര്‍കേസ്കേരള പോലീസ്നടിയെ ആക്രമിച്ച കേസ്നടിക്ക് നേരെ അതിക്രമംനടന്‍ ദിലീപ്ദിലീപ്actresscrime branch
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

Kerala

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

India

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

Kerala

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് വിഷയം; കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.