Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജസ്റ്റിസ് ശങ്കരന്‍ റിപ്പോര്‍ട്ട് ഭക്തരുടെ കണ്ണുതുറപ്പിക്കട്ടെ

യഥാര്‍ത്ഥ ചന്ദനമോ ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചന്ദനമോ പ്രസാദമായി നല്‍കുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. ഗുണനിലവാരമില്ലാത്ത വിളക്കെണ്ണ ചുറ്റുവിളക്കില്‍ ഉപയോഗിക്കുന്നതിനു പിന്നില്‍ കമ്മീഷനില്‍ കണ്ണുവച്ചുള്ള വലിയ സാമ്പത്തിക ഇടപാടുകളുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഭൂരിഭാഗം ക്ഷേത്രങ്ങളില്‍നിന്നും ലഭിക്കുന്ന വരുമാനത്തെക്കാള്‍ കൂടുതല്‍ തുക ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കുന്നുണ്ടെന്നും ശബരിമലയും ഏറ്റുമാനൂരും വൈക്കവും ഉള്‍പ്പെടുന്ന വലിയ ക്ഷേത്രങ്ങളില്‍നിന്നുള്ള വരുമാനംകൊണ്ടാണ് ഇത് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 05:00 am IST
inEditorial

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ.ടി. ശങ്കരന്‍ സുപ്രീം കോടതിക്ക് നല്‍കിയിരിക്കുന്ന ഇടക്കാല റിപ്പോര്‍ട്ട് ഭക്തജനങ്ങളെ അങ്ങേയറ്റം വേദനിപ്പിക്കുന്നതും, ഹിന്ദുവിരുദ്ധരും അവിശ്വാസികളുമായവരുടെ ഭരണം ക്ഷേത്രങ്ങളോടു കാണിക്കുന്ന അനാസ്ഥയ്‌ക്ക് തെളിവുമാണ്. ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നത് കേരളത്തിനു പുറത്തുനിന്ന് കൃത്രിമമായി നിര്‍മിച്ചുകൊണ്ടുവരുന്ന ഗുണനിലവാരമില്ലാത്ത ചന്ദനമാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. ചുറ്റുവിളക്കില്‍ ഒഴിക്കുന്ന എണ്ണയും നിലവാരമില്ലാത്തതാണ്. കിലോയ്‌ക്ക് പതിനയ്യായിരം രൂപവരെ വിലയുള്ള യഥാര്‍ത്ഥ ചന്ദനം പ്രസാദമായി നല്‍കുന്നത് സാമ്പത്തികമായി താങ്ങാനാവില്ലെന്ന് ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. യഥാര്‍ത്ഥ ചന്ദനമോ ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചന്ദനമോ പ്രസാദമായി നല്‍കുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. ഗുണനിലവാരമില്ലാത്ത വിളക്കെണ്ണ ചുറ്റുവിളക്കില്‍ ഉപയോഗിക്കുന്നതിനു പിന്നില്‍ കമ്മീഷനില്‍ കണ്ണുവച്ചുള്ള വലിയ സാമ്പത്തിക ഇടപാടുകളുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഭൂരിഭാഗം ക്ഷേത്രങ്ങളില്‍നിന്നും ലഭിക്കുന്ന വരുമാനത്തെക്കാള്‍ കൂടുതല്‍ തുക ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കുന്നുണ്ടെന്നും ശബരിമലയും ഏറ്റുമാനൂരും വൈക്കവും ഉള്‍പ്പെടുന്ന വലിയ ക്ഷേത്രങ്ങളില്‍നിന്നുള്ള വരുമാനംകൊണ്ടാണ് ഇത് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള അറുപതിലധികം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ജസ്റ്റിസ് ശങ്കരന്‍ തയ്യാറാക്കിയിട്ടുള്ള ഈ റിപ്പോര്‍ട്ട് ഭക്തര്‍ക്ക് ഒരു ചൂണ്ടു പലകയും ദേവസ്വം ബോര്‍ഡുകള്‍ വഴി ക്ഷേത്രങ്ങളെ അടക്കിഭരിക്കുന്ന സര്‍ക്കാരിനെതിരായ കുറ്റപത്രവുമാണ്. ഭക്തിയോ ശ്രദ്ധയോ ഇല്ലാതെ, ആചാരങ്ങളില്‍ ശരിയായ താല്‍പര്യമില്ലാതെയാണ് ദേവസ്വം ബോര്‍ഡുകളുടെ ക്ഷേത്രഭരണം. അവിശ്വാസികളും നിരീശ്വരവാദികളുമായ രാഷ്‌ട്രീയ നേതാക്കളെയാണ് ദേവസ്വം മന്ത്രിമാരായി നിയോഗിക്കുന്നത്. ഈശ്വരവിശ്വാസികളല്ലെന്ന് തുറന്നുപറഞ്ഞുകൊണ്ടു തന്നെ അവര്‍ ക്ഷേത്രദര്‍ശനം നടത്തുകയും ഭക്തരെ അവഹേളിക്കുകയും ചെയ്യുന്നു. ഹിന്ദുക്കളുടെ അല്ലാതെ മറ്റേതെങ്കിലും മതസ്ഥരുടെ ആരാധനാലയങ്ങളില്‍ ഇത്തരമൊരു വിരോധാഭാസം അരങ്ങേറുമോ?  ക്ഷേത്രങ്ങളെ വെറും കറവപ്പശുക്കളായാണ് ദേവസ്വം ബോര്‍ഡുകള്‍ ഭരിക്കുന്നവര്‍ കാണുന്നത്. തങ്ങള്‍ക്ക് കൊടിപിടിക്കുന്നവരെയും മുദ്രാവാക്യം വിളിക്കുന്നവരെയുമാണ് ക്ഷേത്ര ജീവനക്കാരായി തിരുകിക്കയറ്റുന്നത്. വേണ്ടതിലേറെയാണ് ഇവരുടെ നിയമനങ്ങള്‍. ഇതിന്റെ തുടര്‍ച്ചയാണ് അടിക്കടി ഉണ്ടാകുന്ന ആചാരലംഘനങ്ങള്‍. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചതും പ്രതിഷേധത്തെ തുടര്‍ന്ന് അത് നിര്‍ത്തിയതും വലിയ വിവാദമാവുകയുണ്ടായല്ലോ. കൃത്രിമമായ ചന്ദനവും ഗുണനിലവാരമില്ലാത്ത എണ്ണയുമൊക്കെ പൂജാദ്രവ്യങ്ങളായി ഉപയോഗിക്കുന്നവരെ ക്ഷേത്രവിരുദ്ധരായി മാത്രമേ കാണാനാവൂ.

ഇവിടെ അടിസ്ഥാനപരമായി ഉയര്‍ന്നുവരുന്ന പ്രശ്‌നം അവിശ്വാസികള്‍ ക്ഷേത്രഭരണം കയ്യാളുന്നതിലെ പൊരുത്തക്കേടാണ്. ദേവസ്വം ബോര്‍ഡുകള്‍ വഴി ക്ഷേത്രം ഭരിക്കുന്നത് ഹിന്ദുനാമധാരികളായാല്‍ പോരാ, അവര്‍ ആസ്തികരും വിശ്വാസികളുമാവണം. എങ്കില്‍ മാത്രമേ ക്ഷേത്രകാര്യങ്ങള്‍ ആത്മാര്‍ത്ഥമായി നിര്‍വഹിക്കാനാവൂ. നിരീശ്വരവാദികള്‍ ‘ആരാധന’ നടത്തുന്നത് ക്ഷേത്ര സങ്കല്‍പപ്രകാരം ദേവചൈതന്യത്തിനുതന്നെ ലോപം വരുത്തും. അധികാരത്തിന്റെ ബലത്തില്‍ ഇതിന് അനുവദിക്കുന്നതും ഭക്തരുടെ വികാരങ്ങളെ ചവിട്ടിമെതിക്കുന്നതും അംഗീകരിക്കാനാവില്ല. ക്ഷേത്ര ജീവനക്കാരുടെ യൂണിയനുകളുണ്ടാക്കി പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനു മാത്രമല്ല, തങ്ങളും ഹിന്ദു താത്പര്യം സംരക്ഷിക്കുന്നവരാണെന്ന് നിഷ്‌കളങ്കരായ ഭക്തരെ തെറ്റിദ്ധരിപ്പിക്കുന്നതിനു കൂടിയാണ് രാഷ്‌ട്രീയ-ഭരണ നേതൃത്വം ദേവസ്വം ബോര്‍ഡുകള്‍ കയ്യടക്കിവച്ചിരിക്കുന്നത്. വലിയ ബോധവല്‍ക്കരണം നടത്തി ഈ വഞ്ചനയെ തുറന്നുകാട്ടേണ്ടതുണ്ട്. ദേവസ്വം ബോര്‍ഡിന്റെ ഭരണമില്ലാത്ത എത്രയോ ക്ഷേത്രങ്ങളാണ് നല്ല രീതിയില്‍ നടന്നുപോകുന്നത്. ക്ഷേത്ര വരുമാനം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ തികയുന്നില്ലെങ്കില്‍ അത്തരം ക്ഷേത്രങ്ങളില്‍നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറട്ടെ. അവ ഏറ്റെടുക്കാന്‍ ഭക്തരായ ഹിന്ദുക്കളും ഹൈന്ദവ സംഘടനകളുമുണ്ടാവും. രാഷ്‌ട്രീയ-ഭരണ നേതൃത്വം സ്വമേധയാ ഇങ്ങനെ ചെയ്യുമെന്ന് കരുതാനാവില്ല.  ജനകീയ പ്രക്ഷോഭങ്ങളും നിയമപ്പോരാട്ടങ്ങളും ഇതിനു വേണ്ടിവരും. ഇതിന്റെ അനിവാര്യതയിലേക്കാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്‍ റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്.

Tags: ദേവസ്വം ബോര്‍ഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് ക്ഷേത്ര രക്ഷാമാര്‍ച്ച്

Thrissur

ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌കാരം സദനം വാസുദേവന്

Kerala

മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണസിരാ കേന്ദ്രത്തില്‍ നിന്ന്; ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിക്കണം, ഭണ്ഡാരത്തിലെ പണം മിത്തുമണി എന്നും

Thiruvananthapuram

തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ശീവേലിക്കിടെ വിഗ്രഹം നിലത്തുവീണു; പ്രതിഷേധവുമായി ഭക്തജനങ്ങൾ

Kerala

ദേവസ്വം ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്ക് കൂട്ടാന്‍ നടപടി

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.