Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇതാണ് മന്ത്രി, ഇങ്ങനെയാവണം മന്ത്രി

കെഎസ്ആര്‍ടിസിയുടെ 1800 ലേറെ ബസുകള്‍ കട്ടപ്പുറത്ത് കിടക്കുകയാണ്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ തുരുമ്പെടുക്കുന്ന ഈ ബസുകളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ ഊരിയെടുത്താണ് ബാക്കിയുള്ളവയ്‌ക്ക് ഉപയോഗിക്കുന്നത്. കോട്ടയത്തെ വൈക്കം, ആലപ്പുഴയിലെ കായംകുളം, ചേര്‍ത്തല, കൊല്ലത്തെ ചാത്തന്നൂര്‍, ചടയമംഗലം, തിരുവനന്തപുരത്തെ ആറ്റിങ്ങല്‍, ഈഞ്ചക്കല്‍, പാലക്കാട്ടെ ചിറ്റൂര്‍, മലപ്പുറത്തെ എടപ്പാള്‍ ഡിപ്പോകളിലാണ് ഏറ്റവും കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്തുള്ളത്

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Mar 26, 2022, 05:32 am IST
inArticle

ബസ് യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. സ്വകാര്യ ബസ് സംഘടനാ നേതാക്കളുമായി ഗതാഗതമന്ത്രി പലകുറി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ മന്ത്രിക്കും ബോധ്യപ്പെട്ടു. യാത്രാനിരക്ക് കൂട്ടേണ്ടതുതന്നെയാണ്. യാത്രാനിരക്ക് കൂട്ടാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യബസുകള്‍ പണിമുടക്കിലാണ്. പണിമുടക്കിയാലും മുടക്കിയില്ലെങ്കിലും യാത്രാനിരക്ക് കൂട്ടുമെന്നും മന്ത്രി പ്രസ്താവിച്ചത് അടുത്തിടെയാണ്.

അതിനിടയില്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന അഭിപ്രായം ബസുടമകള്‍ക്കുണ്ട്. മന്ത്രിക്കും ആ അഭിപ്രായം തന്നെ. അത് പറയുമ്പോള്‍ നാക്കൊന്ന് ഉടക്കി. വിദ്യാര്‍ഥികള്‍ക്കുതന്നെ കുറഞ്ഞ നിരക്കില്‍ യാത്രചെയ്യുന്നതില്‍ നാണക്കേടുണ്ടെന്നായിരുന്നു മന്ത്രി പറഞ്ഞത്. രണ്ടു രൂപയാണ് നിരക്കെങ്കില്‍ അഞ്ചുരൂപ കൊടുത്താല്‍ പിള്ളേര് ബാക്കി വാങ്ങാറില്ലെന്നായി മന്ത്രി. അത് വിവാദമായി. ഭരണകക്ഷി വിദ്യാര്‍ഥി സംഘടനകളടക്കം സമരം പ്രഖ്യാപിച്ചു. കുറ്റം പത്രക്കാരുടേതാക്കി തടിതപ്പാനായി മന്ത്രിയുടെ ശ്രമം. ഇങ്ങനെയാവണം മന്ത്രി, എന്ന അഭിപ്രായം പൊതുവിലുയര്‍ന്നു.

ബസ് പണിമുടക്ക് തുടങ്ങുമ്പോള്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം വന്നു. എവിടെയൊക്കെ ബദല്‍ ഏര്‍പ്പെടുത്തും. വടക്കേ മലബാറില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന 95 ശതമാനം റൂട്ടുകളുണ്ട്. അവിടെ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞോ? കഴിഞ്ഞില്ല. എന്തുകൊണ്ടാണത്.

കെഎസ്ആര്‍ടിസിയുടെ 1800 ലേറെ ബസുകള്‍ കട്ടപ്പുറത്ത് കിടക്കുകയാണ്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ തുരുമ്പെടുക്കുന്ന ഈ ബസുകളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ ഊരിയെടുത്താണ് ബാക്കിയുള്ളവയ്‌ക്ക് ഉപയോഗിക്കുന്നത്. കോട്ടയത്തെ വൈക്കം, ആലപ്പുഴയിലെ കായംകുളം, ചേര്‍ത്തല, കൊല്ലത്തെ ചാത്തന്നൂര്‍, ചടയമംഗലം, തിരുവനന്തപുരത്തെ ആറ്റിങ്ങല്‍, ഈഞ്ചക്കല്‍, പാലക്കാട്ടെ ചിറ്റൂര്‍, മലപ്പുറത്തെ എടപ്പാള്‍ ഡിപ്പോകളിലാണ് ഏറ്റവും കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്തുള്ളത്. ഷെഡ്ഡുപോലും ഇല്ലാതെ പൊരിവെയിലത്തും മഴയത്തുമാണ് മിക്ക ബസുകളും.

കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം 1800 ബസുകളുടെ സര്‍വ്വീസ് കെഎസ്ആര്‍ടിസി കുറച്ചിട്ടുണ്ട്. സ്‌പെയര്‍പാര്‍ട്‌സുകള്‍ വാങ്ങാത്തതിനാല്‍ ഓട്ടം നിലച്ച ബസുകള്‍ക്ക് പകരം പുതിയ ബസുകള്‍ റോഡിലിറക്കാനും സാധിക്കുന്നില്ല. പരീക്ഷ തുടങ്ങിയ കാലമാണ്. ബസില്ലാത്തതുമൂലം പരീക്ഷക്കെത്തേണ്ട വിദ്യാര്‍ഥികള്‍ക്കുണ്ടായ വിഷമം ചെറുതല്ല.

ആറ് വര്‍ഷത്തിനിടെ ചുരുങ്ങിയ ബസുകള്‍ മാത്രമാണ് വാങ്ങിയത്. ഏറ്റവും പുതിയ ബസുകളാണ് സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ്സ് വണ്ടികളായി ഓടിക്കാറുള്ളത്. പഴയതാകുമ്പോള്‍ അവ ഓര്‍ഡിനറികളാക്കും. എന്നാല്‍ പുതിയ ബസുകള്‍ വാങ്ങുന്നത് കുറഞ്ഞതോടെ സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് എന്ന ബോര്‍ഡും വച്ച് ഓടുന്ന മിക്ക ബസുകളും എട്ടും ഒമ്പതും വര്‍ഷം പഴക്കമുള്ളവയാണ്. പഴയ ബസുകള്‍ക്ക് മെയിന്റനന്‍സ് ചെലവുകള്‍ കൂടുതലായതിനാല്‍ ഇതും കെഎസ്ആര്‍ടിസിയുടെ നഷ്ടം കൂട്ടുന്നു. ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ കീഴില്‍ത്തന്നെ പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനിയാണ് പുതിയ ബസുകള്‍ വാങ്ങുന്നത്.  

കട്ടപ്പുറത്തായ ബസുകള്‍ക്ക് ആവശ്യമായ സ്‌പെയര്‍പാര്‍ട്‌സുകള്‍  വാങ്ങി അവ ഫിറ്റ്‌നസ്സോടെ റോഡിലിറക്കിയാല്‍ ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്നത് ഒഴിവാക്കാം. എന്നാല്‍, കോടികള്‍ വിലവരുന്ന ബസുകള്‍ കട്ടപ്പുറത്ത് ഉപേക്ഷിക്കുകയും പകരം കിഫ്ബിയില്‍ നിന്ന് പണം കടമെടുത്ത് പുതിയ ബസുകള്‍ വാങ്ങുകയും ചെയ്യുക എന്ന നയമാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. അതാകട്ടെ കൂനിന്മേല്‍ കുരുവായിമാറുന്ന അവസ്ഥയിലുമായി. സ്വിഫ്റ്റ് ബസുകളും സിറ്റി ബസുകളും ഓടുന്നത് കൗതുകകരമാണ്. പത്തുരൂപ കൊടുത്താല്‍ സിറ്റിബസില്‍ സഞ്ചരിക്കാം. നെടുനീളന്‍ ബസില്‍ രണ്ടോ മൂന്നോ പേര്‍ മാത്രം. യാത്ര കുശാല്‍.

മറ്റൊരുമന്ത്രി കെ റെയിലിനെക്കുറിച്ചാണ് അഭിപ്രായപ്പെട്ടത്. കെ.റെയിലിന് ബഫര്‍സോണില്ലെന്ന മന്ത്രിയുടെ അഭിപ്രായം ചോദ്യം ചെയ്തപ്പോള്‍ ‘ഞാന്‍ മന്ത്രിയാണ്, മന്ത്രിയാണ് പറയുന്നതെന്ന്’ ആവര്‍ത്തിക്കുകയായിരുന്നു.  

കെ റെയില്‍ എംഡി പറയുന്നത് അങ്ങനെയല്ലല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോഴും ‘ഞാനൊരു മന്ത്രിയാ’ണെന്നായിരുന്നു മറുപടി. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി ദല്‍ഹിയില്‍ പറഞ്ഞത് ബഫര്‍ സോണിന് കാശ് കൊടുക്കില്ലെന്നാണ്. അതില്‍ നിന്നും വ്യക്തമായി ബഫര്‍ സോണ്‍ ഉണ്ടെന്ന്. ഇതാണ് പറഞ്ഞത് ‘ഇതാണ് മന്ത്രി, ഇങ്ങനെയാവണം മന്ത്രി’.

Tags: കെഎസ്ആര്‍ടിസിആന്‍റണി രാജുമറുപുറം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

ksrtc
Alappuzha

വള്ളംകളി കാണാന്‍ പ്രത്യേക സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ യാത്രക്കാരെല്ലാം സുരക്ഷിതര്‍, ആര്‍ക്കും പരിക്കില്ല

Kottayam

തീര്‍ത്ഥാടന ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി; ആറന്മുള വള്ളസദ്യയും അഞ്ചമ്പല ദര്‍ശനവും

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.