Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇമ്രാന് കാലക്കേട്! രാഹുലിന് ഗതികേട്!

ചൈനയുടെയും പാകിസ്ഥാന്റെയും പാശ്ചാത്യശക്തികളുടെയും താല്‍പ്പര്യം സംരക്ഷിക്കാന്‍ നറുക്ക് വീഴുന്ന ആ 'അവതാരത്തിനെതിരെ', നിലയുറപ്പിക്കാന്‍ ഭാരതം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നവര്‍ സന്നദ്ധരാണെന്ന സൂചന ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും മണിപ്പൂരും ഗോവയും നല്‍കിക്കഴിഞ്ഞു. അതുകൊണ്ട് ഇമ്രാനെയും രാഹുലിനെയും അവരവരുടെ ഇടങ്ങളില്‍ ചൈനീസ് യജമാനന്മാര്‍ പുനര്‍വിനിയോഗിച്ചാലും, പകരക്കാരെ കണ്ടെത്തിയാലും ഭാരതത്തിന് അതൊന്നും ഭീഷണിയല്ല.

കെ.വി. രാജശേഖരന്‍ by കെ.വി. രാജശേഖരന്‍
Mar 25, 2022, 06:00 am IST
in Article

ചൈനയുടെ രാഷ്‌ട്രീയ ചതുരംഗപ്പലകയിലെ നിര്‍ണ്ണായക കരുക്കളാണ് പാക് പ്രധാനമന്ത്രി  ഇമ്രാന്‍ ഖാനും രാഹുല്‍ ഗാന്ധിയും. ദേശീയതയെ തളര്‍ത്തി കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ-അധിനിവേശ അജണ്ട  നടപ്പാക്കി പ്രതിഫലം വാങ്ങാന്‍ കൈയും മെയ്യും മറന്ന് പണിയെടുക്കാന്‍  ഒരമ്മ പെറ്റ മക്കളെപോലെ ഒരുമിച്ചു നില്‍ക്കുന്നവരാണ് അവരിരുവരും.  പക്ഷേ കാലക്കേട് ബാധിച്ച ഇമ്രാന്‍ഖാനെ പാകിസ്ഥാനു വേണ്ടാതെയായി. രാഹുലിനെയാണെങ്കില്‍ ഭാരതം അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. മാറിയ അന്തരീക്ഷത്തില്‍, രാഹുലും ഇമ്രാനും അതാത് രാജ്യങ്ങളില്‍ സ്വയം അപ്രസക്തരാകും വരെ കാത്തിരിക്കുമോ അതോ പകരക്കാരെ ഉടനെ കണ്ടെത്തി ചൈന അവരുടെ സാമ്രാജ്യത്വ ലക്ഷ്യത്തിന് പുതിയ രണതന്ത്രം മെനഞ്ഞ് രണ്ടു പേരെയും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമോയെന്നതാണ് ഇനിയിപ്പോള്‍ അറിയാനുള്ളത്.    

പാക് രാഷ്‌ട്രീയത്തില്‍ വെറുക്കപ്പെട്ടവനായി  മാറിയ ഇമ്രാന്‍ ഖാന്‍ അവരുടെ പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം നേരിടുകയാണ്. ചൈനയുടെ നയതന്ത്ര ഉദ്യോഗസ്ഥ  പാങ് ചുന്‍ഗ്‌സ്വേ, പാകിസ്ഥാന്‍ മുസ്ലീം ലീഗുള്‍പ്പടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികളെ വിളിച്ച് ചര്‍ച്ച ചെയ്തു തുടങ്ങിയിട്ട് ദിവസങ്ങളായി. സമാന്തരമായി പല ചെറു പാര്‍ട്ടികളും അവിശ്വാസ പ്രമേയത്തിന് അനുകൂലമാകുമെന്ന സൂചന നല്‍കിക്കഴിഞ്ഞു.  ഭരണം തുടരാന്‍ 172പേരുടെ പിന്തുണ  വേണ്ടിടത്ത് സ്വന്തം പാര്‍ട്ടിയിലെ 155പേരില്‍  24 പേര്‍ വിമതശബ്ദം ഉയര്‍ത്തിയും കഴിഞ്ഞു. പാക് ഭരണകൂടത്തെ എന്നും മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിച്ചിട്ടുള്ള അവിടത്തെ സൈനിക നേതൃത്വവും ഐഎസ്‌ഐയും ഇമ്രാനോട് അത്ര സൗഹൃദത്തിലല്ലായെന്നതാണ് ലഭ്യമായ വാര്‍ത്തകളും വിശകലനങ്ങളും സൂചിപ്പിക്കുന്നത്. അമേരിക്കയുടെയും ചൈനയുടെയും പിന്നാലെ കൂടുകയും പലപ്പോഴും അവര്‍ തമ്മിലുള്ള ഇടപാടുകളില്‍ ഇടനിലക്കാരായി നില്‍ക്കുകയും ചെയ്താണ് പാക് രാഷ്‌ട്രീയത്തിലെയും സൈന്യത്തിലെയും സ്ഥാപിത തല്‍പ്പരരായ വരേണ്യവര്‍ഗം അവരുടെ കീശകള്‍ നിറച്ചിരുന്നത്. അതില്‍ത്തന്നെ അമേരിക്കയുമായുള്ള ആയുധവ്യാപാരം അവര്‍ക്കൊക്കെ അക്ഷയഖനികളായിരുന്നു. ഇമ്രാന്റെ ഭരണം അമേരിക്കയില്‍ നിന്ന് അകന്നുമാറി ചൈനയുടെ പക്ഷത്തേക്ക് പൂര്‍ണ്ണമായി ചാഞ്ഞപ്പോള്‍ പാക്ക് അധികാരികളില്‍ പലരുടെയും ഭാഗ്യരേഖ മുറിഞ്ഞു. ഒപ്പം തന്നെ അമേരിക്കന്‍ പ്രതിരോധ സാമഗ്രികള്‍ക്കുപകരം ചൈനയില്‍ നിന്നുമാത്രമുള്ള കച്ചവടത്തിലേക്ക് കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ കടമായി വാങ്ങിക്കൂട്ടുന്നതൊക്കെ കാര്യത്തിന് കൊള്ളാവുന്നതാണോയെന്ന സന്ദേഹവും സൈന്യത്തിന്റെ തലപ്പത്തുള്ളവരുടെ ഉറക്കം കെടുത്തി. പാക്  സാമ്പത്തിക രംഗമാണെങ്കില്‍ തകര്‍ച്ചയുടെ വക്കത്തും. അവിടെ ചൈന, തങ്ങളുടെ അധീനതയിലുള്ള പാക് പാവ ഭരണകൂടത്തിന്റെ പദവി ഇമ്രാനു തന്നെ നല്കുമോ അതോ പുതിയ കൂട്ടാളിയെ കണ്ടെത്തുമോയെന്നതാണ് ചോദ്യം.മറുഭാഗത്ത് ചൈനയുടെയും പാകിസ്ഥാന്റെയും പൊതുശത്രുവായ ഭാരതമാണെങ്കില്‍ ശക്തിയാര്‍ജ്ജിക്കുന്നു. ‘ആത്മനിര്‍ഭര ഭാരതത്തിലൂടെ’ പ്രതിരോധ അടിസ്ഥാനമേഖലയില്‍ സ്വാശ്രയത്വത്തിലൂന്നിയ ദീര്‍ഘകാല ലക്ഷ്യങ്ങളിലേക്ക് ചുവടുകള്‍ തെറ്റാത്ത മുന്നേറ്റവും തുടങ്ങിക്കഴിഞ്ഞു. ഉക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തിനു ശേഷം ഉരുത്തിരിഞ്ഞുവരുന്ന സാഹചര്യത്തിലും ഭാരതം അതിന്റെ താത്പര്യങ്ങള്‍ ബലി കഴിക്കാതെ അന്താരാഷ്‌ട്ര ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള കരുത്തും കാര്യക്ഷമതയും പ്രകടമാക്കി. അങ്ങനെ ഭാരതം ശക്തമാകുകയും പാക്കിസ്ഥാന്‍ ദുര്‍ബലമാകുകയും ചെയ്യുന്ന അന്തരീക്ഷത്തിലാണ് ചൈനയുടെ ഭാരതവിരുദ്ധ രണതന്ത്രത്തില്‍ വിള്ളല്‍ വീഴുന്നത് വ്യക്തമാകുന്നത്. നരേന്ദ്രമോദിക്ക് ബദലായി ഇവിടെ വളര്‍ത്തിക്കൊണ്ടുവരുവാന്‍ ചൈനയും പാകിസ്ഥാനും  ശ്രമിച്ചു നോക്കിയ രാഷ്‌ട്രീയ ബദലായ കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ്സ്, നാടന്‍ നക്‌സല്‍, കാടന്‍ നക്‌സല്‍, മത തീവ്രവാദ, മതപരിവര്‍ത്തനവാദ കൂട്ടായ്‌മയും തകരുവാന്‍ തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍, ഇന്ന്, പ്രകടമാണ്. അതിന് ചൈന മുടക്കിയ മുതലൊക്കയും മുടിഞ്ഞുപോകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ആ കൂട്ടായ്‌മയെ മുമ്പില്‍ നിന്നു നയിക്കാന്‍ അവര്‍ കണ്ടെത്തിയ രാഹുലിന്റെ പിടിപ്പുകേടാണ്, ഭാരതീയ ജനാധിപത്യത്തില്‍ പ്രതിപക്ഷത്തെ തന്നെ അപ്രസക്തമാക്കുന്നതെന്ന് കൂടുതല്‍ വ്യക്തമായിരിക്കുന്നു.  

ഇമ്രാനെതിരെയുള്ള അവിശ്വാസം പാക് നിയമനിര്‍മ്മാണ സഭയുടെ പരിഗണനയിലാണെങ്കില്‍ രാഹുലിനെതിരെയുള്ള അവിശ്വാസം ഭാരതീയ പ്രതിപക്ഷത്തിന്റെ കൂട്ടായ്‌മകള്‍ക്കുള്ളില്‍ സജീവമായി പരിഗണിക്കപ്പെടുകയാണ്. ഇമ്രാനെ കൂട്ടുകക്ഷികള്‍ ഓരോന്നും കൈയൊഴിയുകയാണ്. രാഹുലിനോടും കൂട്ടുകക്ഷികള്‍ താത്പര്യക്കുറവ് പ്രകടമാക്കിക്കഴിഞ്ഞു. കണ്ടതും കേട്ടതുമായ തിരിച്ചറിവുകളുടെ പശ്ചാത്തലത്തില്‍ ചൈന തന്നെയാകും പരോക്ഷമായ ഇടപെടലിലൂടെ, നരേന്ദ്രമോദിയുടെ എതിരാളിയെ കണ്ടെത്താന്‍ പോകുന്നതെന്നതില്‍ സംശയം തോന്നേണ്ട കാര്യമില്ല. പക്ഷേ, ചൈനയുടെയും പാകിസ്ഥാന്റെയും പാശ്ചാത്യശക്തികളുടെയും താത്പര്യം സംരക്ഷിക്കാന്‍ നറുക്ക് വീഴുന്ന ആ ‘അവതാരത്തിനെതിരെ’, നിലയുറപ്പിക്കാന്‍ ഭാരതം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നവര്‍ സന്നദ്ധരാണെന്ന സൂചന ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും മണിപ്പൂരും ഗോവയും നല്‍കിക്കഴിഞ്ഞു. അതുകൊണ്ട് ഇമ്രാനെയും രാഹുലിനെയും അവരവരുടെ ഇടങ്ങളില്‍ ചൈനീസ് യജമാനന്മാര്‍ പുനര്‍വിനിയോഗിച്ചാലും പകരക്കാരെ കണ്ടെത്തിയാലും ഭാരതത്തിന് അതൊന്നും ഭീഷണിയല്ല.  

Tags: pakistanimrankhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

World

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

India

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

World

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

World

ഭീകരതയ്‌ക്കെതിരെ നിലകൊള്ളും, തീവ്രവാദം തുടർന്നാൽ കുടിവെള്ളം മുട്ടിക്കും; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.