Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യയില്‍ ഹിജാബ് ധരിയ്‌ക്കാന്‍ വാശി; അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ സ്കൂളിലേ പോകരുതെന്ന് താലിബാന്‍; സ്ത്രീകള്‍ക്ക് ബുര്‍ഖ വേണമെന്നും ശാസന

പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ബുധനാഴ്ച താലിബാന്‍ ഉത്തരവിട്ടു. പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ മാര്‍ച്ച് 23ന് തുറക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും മണിക്കൂറുകള്‍ക്കകമാണ് പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ താലിബാന്‍ ഉത്തരവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2022, 04:59 pm IST
inWorld

കാബൂള്‍: പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ബുധനാഴ്ച താലിബാന്‍ ഉത്തരവിട്ടു. പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ മാര്‍ച്ച് 23ന് തുറക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും മണിക്കൂറുകള്‍ക്കകമാണ് പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ താലിബാന്‍ ഉത്തരവിട്ടത്.

എഎഫ്പി എന്ന വാര്‍ത്താ ഏജന്‍സി നല്‍കിയ അഫ്ഗാനിസ്ഥാനിലെ നേര്‍ക്കാഴ്ച കാണാം. സ്കൂളുകള്‍ തുറന്നു എന്നതറിഞ്ഞ സന്തോഷത്തോടെ ബുര്‍ഖ ധരിച്ച് പുറപ്പെട്ട പെണ്‍കുട്ടികള്‍ തകര്‍ന്ന ഹൃദയത്തോടെ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ പാടില്ല എന്ന താലിബാന്‍ ഉത്തരവ് കേട്ട് മടങ്ങിയെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. 

ഇന്ത്യയില്‍ ഹിജാബ് ധരിയ്‌ക്കേണ്ട പകരം സ്കൂള്‍ യൂണിഫോം ധരിച്ച് ആരും മതചിഹ്നങ്ങളണിയാതെ മതേതര വിദ്യാര്‍ത്ഥികളായി സ്കൂളില്‍ പോകാമെന്നാണ് കര്‍ണ്ണാടകയിലെ ഹൈക്കോടതി വിധിച്ചത്.എന്നാല്‍ അഫ്ഗാനിസ്ഥാനിലാകട്ടെ പെണ്‍കുട്ടികളെ സ്കൂളിലേ പോകേണ്ട, വീടിനകത്തും പുറത്തും സദാസമയത്തും പെണ്‍കുട്ടികള്‍ ബുര്‍ഖ ധരിയ്‌ക്കണമെന്നുമാണ് താലിബാന്‍ കല്പന. 

ഹൈസ്കൂളുകളാണ്  അടച്ചുപൂട്ടാന്‍ താലിബാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവ് സംബന്ധിച്ച ആശയക്കുഴപ്പം നീക്കി താലിബാന്‍ വക്താവ് ഇമാനുള്ള സമംഗാനി തന്നെ പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ അടച്ചുപൂട്ടിയ ഉത്തരവ് ശരിയാണെന്ന് സ്ഥിരീകരിച്ചു.

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത ശേഷം 2021 ആഗസ്ത് മുതല്‍ സ്‌കൂളുകള്‍ അടച്ചിരിക്കുകയായിരുന്നു. അതിന് മുന്‍പുള്ള ഭരണത്തില്‍  പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കിയിരുന്നു. ഇതാണ് താലിബാന്‍ ഭരണത്തോടെ ഇല്ലാതായത്. നേരത്തെ സ്‌കൂളുകളില്‍ പഠിക്കാന്‍ പോയിരുന്ന അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് താലിബാന്റെ തീരുമാനം വലിയ സങ്കടത്തിന് കാരണമായി.

അധികാരം പിടിച്ചെടുത്തയുടന്‍ തങ്ങള്‍ ആധുനിക ചിന്താഗതിയുള്ളവരാണെന്ന പ്രതീതി ജനിപ്പിക്കാന്‍ താലിബാന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടികളുടെ അവകാശങ്ങളും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളും സംരക്ഷിക്കുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം വെള്ളത്തില്‍ വരച്ച വരകളാണെന്ന് പിന്നീട് അഫ്ഗാനിലെ ജനങ്ങള്‍ക്ക് മനസ്സിലായി. താലിബാന്‍ പുരോഗമനത്തിന്റെ മുഖംമൂടി അണിയാന്‍ നോക്കിയത് പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള ധനസഹായം ലഭിക്കാനാണെന്നും ലോകരാഷ്‌ട്രങ്ങള്‍ക്ക് ബോധ്യമായി.

താലിബാന്‍ ഭരണമേറ്റെടുക്കുമ്പോള്‍  പെണ്‍കുട്ടികള്‍ക്കുള്ള ഹൈസ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. അതിനിടെയാണ് പെണ്‍കുട്ടികളുടെ ഹൈസ്‌കൂളുകള്‍ വൈകാതെ തുറക്കുമെന്ന് താലിബാന്‍ അറിയിച്ചിരുന്നു. പിന്നീട് മാര്‍ച്ച് 23 മുതല്‍ പെണ്‍കുട്ടികളുടെ ഹൈസ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്ന് താലിബാന്‍ ഉത്തരവിട്ടത്. കാബൂള്‍ ഉള്‍പ്പെടെയുള്ള പ്രവിശ്യകളിലെ ഹൈസ്‌കൂളുകള്‍ തുറക്കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഭൂരിഭാഗം സ്‌കൂളുകളും അടഞ്ഞുതന്നെ കിടന്നു. ഇതിന് പിന്നാലെയാണ് മണിക്കുറുകള്‍ക്കകം തന്നെ പെണ്‍കുട്ടികളുടെ ഹൈസ്‌കുളുകള്‍ തുറക്കരുതെന്ന താലിബാന്‍ വക്താവിന്റെ ഉത്തരവ് പുറത്തുവന്നത്.

അധികാരം പിടിച്ചെടുക്കുന്ന സമയത്ത് താലിബാന്റെ കുറെക്കൂടി മൃദുലമായ മുഖമായിരിക്കും ഇക്കുറി അധികാരത്തില്‍ കാണുക എന്ന ശ്രുതി പരന്നിരുന്നു. എന്നാല്‍ അധികം വൈകാതെ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയും ജോലിയെടുക്കുന്ന സ്ത്രീകളെയും പുറത്തുപോകുന്നത് നിരോധിക്കുകയായിരുന്നു താലിബാന്‍. അതുപോലെ സ്ത്രീകള്‍ ദേഹവും മുഖവും എല്ലാം മറയ്‌ക്കുന്ന ചഡാരി അഥവാ ബുര്‍ഖ എന്ന വേഷം ധരിയ്‌ക്കണമെന്നും സ്ത്രീകള്‍ ഒരു പുരുഷന്റെ അകമ്പടിയോടെ മാത്രമേ പുറത്തിറങ്ങാവൂ എന്നുമുള്ള താലിബാന്‍ ശാസനകളാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്നത്. സംഗീതത്തിനും നിരോധനം ഏര്‍പ്പെടുത്തി. ശരിയത്ത് നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ഏര്‍പ്പെടുത്തി. കള്ളന്മാരുടെ കൈകള്‍ വെട്ടിക്കളയല്‍, സദാചാരലംഘനം നടത്തുന്ന സ്ത്രീകളെ പൊതുജനത്തിന്റെ മുന്നില്‍ കെട്ടിയിട്ട് അടിക്കല്‍, ആണുങ്ങളെ കല്ലെറിയല്‍ എന്നീ ശിക്ഷാവിധികള്‍ നടപ്പാക്കി.

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍women educationകര്‍ണ്ണാടക ഹിജാബ് വിവാദംGirlsതാലിബാന്‍ ശാസനഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിHijabപെണ്‍കുട്ടികളുടെ വിദ്യാഭ്യാസംഹിജാബ് തര്‍ക്കംeducationബുര്‍ഖ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.