Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവഭാവത്തില്‍ നിന്നുള്ള മുക്തി

നിമി-നവയോഗി സംവാദം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 20, 2022, 10:59 pm IST
in Samskriti

ഇറക്കത്ത് രാധാകൃഷ്ണന്‍

ദ്വാരകയിലെത്തിയ ദേവര്‍ഷിയോട് വസുദേവര്‍ ഭാഗവതധര്‍മത്തെക്കുറിച്ച് പറഞ്ഞു തരുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ നാരദമുനി നിമി- നവയോഗി സംവാദം വിശദീകരിക്കുന്നു. നിമിരാജാവിന്റെ ഒന്നും രണ്ടും ചോദ്യങ്ങള്‍ക്ക് കവിയോഗിയും ഹരിയോഗിയും മറുപടി പറഞ്ഞു. വീണ്ടും നിമിരാജാവിന്റെ സംശയം തീര്‍ന്നില്ല. അദ്ദേഹം വീണ്ടും ചോദിക്കുന്നു. മായാ സ്വരൂപത്തേയും അതിനെ കടക്കാനുള്ള മാര്‍ഗത്തേയും ബ്രഹ്മത്തേയും കര്‍മത്തേയും എന്താണെന്നറിയാന്‍ ആഗ്രഹിക്കുന്നു. പറഞ്ഞു തന്നാലും.

ഇതിനുള്ള മറുപടി മൂന്നാമനായ യോഗി അന്തരീക്ഷനാണ് നല്‍കുന്നത്. മായയുടെ ശക്തി ഇന്നവിധമെന്നു ചിന്തിക്കാന്‍ പ്രയാസമാണ്. അപ്പോള്‍ സ്വരൂപ നിരൂപണം സാദ്ധ്യമല്ലെന്ന് പറയേണമോ. സൃഷ്ടി മുതലായ മായാകാര്യങ്ങള്‍ വിവരിക്കാം. അതുമൂലം കാരണമായ മായാസ്വരൂപം അറിയാന്‍ കഴിയും. കല്പാരംഭത്തിലും കല്പാനന്തരവും ഉള്ളവനാണ് ഭഗവാന്‍. എല്ലാറ്റിനും കാരണമാകയാല്‍ കാര്യങ്ങളുണ്ടാകും മുമ്പേ തന്നെയുണ്ട്. ഭഗവാന്‍ ഭൂമ്യാദി പഞ്ചഭൂതങ്ങളെക്കൊണ്ട് ദേവന്‍, മനുഷ്യന്‍, പ്രാണികള്‍ എന്നിങ്ങനെ പറയപ്പെടുന്ന ഉത്കൃഷ്ട നികൃഷ്ടങ്ങളായ നാനാദേഹങ്ങളെ സൃഷ്ടിച്ചു. ഈ ദേഹങ്ങളില്‍ ഭഗവാന്‍ സ്വയം പ്രവേശിച്ച് മനസ്സിന്റെ രൂപത്തില്‍ ഒന്നും, വെളിയില്‍ ഇന്ദ്രിയങ്ങളുടെ രൂപത്തില്‍ പത്തും, ആയി വിഭജിച്ചിട്ട് വിഷയങ്ങളെ അനുഭവിക്കുന്നു. ജീവന്‍ ആത്മാവിനാല്‍ പ്രകാശിതമായ ഇന്ദ്രിയങ്ങളെ കൊണ്ട് വിഷയങ്ങളെ അനുഭവിച്ച് അതില്‍ ആസക്തരായി തീരുന്നു. കര്‍മ്മേന്ദ്രിയങ്ങളാല്‍ വാസനായുക്തരായിട്ട് കര്‍മ്മങ്ങള്‍ ചെയ്ത് അതിന്റെ ഫലമായ സുഖദുഃഖങ്ങള്‍ അനുഭവിച്ച് സംസാരത്തില്‍ ചുറ്റിക്കറങ്ങി ജനിച്ചും മരിച്ചും കഴിയുന്നു. ഇതിനെല്ലാം കാരണം മായ തന്നെ. ഇന്ദ്രിയങ്ങളാല്‍ വിഷയങ്ങളെ അനുഭവിക്കുന്നവനായിട്ട് സൃഷ്ടിക്കപ്പെട്ട ഈ ശരീരത്തെ ആത്മാവാണെന്ന് വിചാരിച്ച് ശരീരാദികളില്‍ ആസക്തിയുള്ളവനായി ഭവിക്കുന്നു. ഈ അനുഭവം അവസാനിപ്പിക്കുമ്പോള്‍ ജീവഭാവവും നശിച്ച് മുക്തരായി ഭവിക്കും.

പുണ്യപാപ കര്‍മ്മങ്ങളാല്‍ കിട്ടുന്ന സുഖദുഃഖാദികള്‍ അനുഭവിക്കാന്‍ ദേവ മനുഷ്യാദി യോനികളില്‍ ജനിക്കുക, ബഹുവിധ സന്തോഷസന്താപാദികള്‍ക്കു കീഴടങ്ങി ജീവിക്കുക, എന്നതിലകപ്പെട്ടിരിക്കുന്ന ജീവന്‍ കല്പകാലം വരെയും ജനനമരണങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കണം.

ഭക്തികൊണ്ടു മാത്രമേ ഇതിനെ കീഴടക്കാന്‍ കഴിയൂ. ഭക്തി എന്നു വച്ചാല്‍ പ്രേമം എന്നാണര്‍ത്ഥം. ഈ പ്രേമം മായയില്‍ ആയാല്‍ അനര്‍ത്ഥങ്ങളില്‍ ചെന്നു വീഴും. ഭഗവാനിലാണെങ്കില്‍ ജീവന് പുരുഷാര്‍ത്ഥം സിദ്ധമാകും. മായയില്‍ നിന്ന് ജീവന് ഭോഗസുഖങ്ങള്‍ കിട്ടും. ഭക്തികൊണ്ട് മായയില്‍ നിന്ന് മുക്തി ലഭിക്കും.  മായയെ ആഗ്രഹിച്ചാല്‍ മായയുടെ സുഖം ലഭിക്കും. ഭഗവാനെയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഭഗവത് സുഖം ലഭിക്കും. ആഗ്രഹം എന്നു വച്ചാല്‍ ഏതൊന്നു മുമ്പില്‍ ദൃശ്യമായിരിക്കുന്നുവോ അതിനെ പിടിക്കുകയെന്നര്‍ത്ഥം. അനുഗ്രഹം എന്നു വച്ചാല്‍ ആദ്യം ഭഗവാനെ എടുത്തിട്ട് പിന്നെ ജഗത്തിനെ സ്വീകരിക്കുക എന്നാണ്.  സാധാരണ മനുഷ്യര്‍ സൃഷ്ടിയെ ആദ്യം കണ്ടിട്ട് അത് ഭഗവാന്‍ സൃഷ്ടിച്ചതാണെന്ന് വിചാരിക്കുന്നു. പക്ഷേ ആനന്ദരൂപനും ജ്ഞാനരൂപനുമായ സൃഷ്ടി എങ്ങനെയുണ്ടായി എന്നറിയാന്‍ പ്രയാസമാണ്. അതുകൊണ്ടാണ് ബ്രഹ്മാവും മോഹിതനായിപ്പോകുന്നത്.

മിതമായ ശീതോഷ്ണ സ്ഥിതിയെ അനുസരിച്ച് ലോകം നിലനില്ക്കുന്നു. കഠിനമായ തണുപ്പോ ചൂടോ ഉള്ള ദിക്കില്‍ വസിക്കുവാന്‍ കഴിയുകയില്ല. ജനങ്ങള്‍ക്ക് സഹിക്കാന്‍ കഴിയാത്ത ശീതോഷ്ണം നിമിത്തം എല്ലാം നശിച്ചുപോകാറുണ്ട്. ലോകം നശിക്കാറായ കാലത്തു വളരെക്കാലം മഴയില്ലാതെ വരും. സൂര്യകിരണങ്ങളുടെ താപം നിമിത്തം മൂന്നു ലോകവും വലയും. പാതാളലോകവും ചൂട് പിടിക്കുന്നു. ആദി ശേഷന്റെ മുഖത്തുനിന്നും പുറപ്പെടുന്ന അഗ്നിയും വായുവാല്‍ പ്രേരിതമായിട്ട് മൂന്ന് ലോകങ്ങളേയും ദഹിപ്പിക്കാന്‍ തുടങ്ങും. അതിനുശേഷം 100 വര്‍ഷങ്ങള്‍ ഘോരമായ മഴയുണ്ടാകും. അഖില ബ്രഹ്മാണ്ഡവും ജലത്തില്‍ മുങ്ങും. പൃഥ്വി ജലമയമായിപ്പോകും. അപ്പോള്‍ ഭഗവാന്‍ വിരാട് രൂപം ഉപേക്ഷിക്കുന്നു. വിറക് കത്തിത്തീര്‍ന്ന അഗ്നിപോലെ സൂക്ഷ്മമായ അവ്യക്തത്തെ പ്രവേശിക്കുന്നു. അഗ്നിവായുവിലും വായു ആകാശത്തിലും ലയിക്കും. ആകാശം താമസ അഹങ്കാരത്തിലും അഹങ്കാരം അതിന്റെ ഗുണങ്ങള്‍ സഹിതം മഹത്ത്വത്തിലും ലയിക്കും. മഹത്ത്വം മൂല പ്രകൃതിയിലും ലയിക്കും.

മനുഷ്യര്‍ക്ക് ഉല്പത്തിയും സ്ഥിതിയും ഇഷ്ടമാണെങ്കിലും ലയം അഥവാ നാശം ഇഷ്ടമല്ല.  വീട്ടില്‍ കുട്ടികള്‍ ജനിച്ചു നല്ലതുപോലെ വളരുന്നത് എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും മരണം ആര്‍ക്കും ഇഷ്ടമല്ല. പക്ഷേ നാശം കൂടാതെ ഉല്പത്തി ഉണ്ടാകുകയില്ല. നാം പാടത്തിട്ട വിത്തു നശിക്കാതെ അതില്‍ നിന്നും ചെടിയുണ്ടാകുന്നില്ല. നമ്മുടെ  കുട്ടിക്കാലത്തെ ശരീരം മാറാതെ വലിയ ശരീരം ഉണ്ടാകുന്നില്ല. യുദ്ധവും ലഹളയുമെല്ലാം നാശത്തിന്റെ ലീലകളാണ്.  പുതിയ ജീവിതത്തിന് പഴയ ജീവിതം നശിക്കണം. ഇങ്ങനെയുള്ള മായയെ ജയിക്കാന്‍ ചിത്തത്തിന്റെ ചഞ്ചലതയെ ജയിക്കണം. ചിത്തചഞ്ചലത മാറാന്‍ ഭക്തിയും വൈരാഗ്യവും ആവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

Kerala

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

India

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

Kerala

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.