Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആധുനിക ഭാരതത്തിന് ആര്‍എസ്എസ് വഴികാട്ടുന്നു

രാജ്യത്തിനകത്തും പുറത്തുമുള്ള പല സാമൂഹ്യശാസ്ത്രജ്ഞന്മാരും ചിന്തകരും ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തെ അത്ഭുതത്തോടെയാണ് നോക്കിക്കാണാറുള്ളത്. ആശയാദര്‍ശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെയും, അതേസമയം കാലാനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ടും മുന്നേറുന്ന സംഘടന 2025 ല്‍ ജന്മശതാബ്ദി ആഘോഷിക്കാന്‍ പോവുകയാണ്. വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഇത് ആഘോഷിക്കുക. എണ്ണത്തിലും വണ്ണത്തിലും വളര്‍ന്നുകൊണ്ടിരിക്കുക എന്നതു മാത്രമല്ല സംഘത്തിന്റെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 06:00 am IST
in Editorial

ഗുജറാത്തിലെ കര്‍ണാവതിയില്‍ സമാപിച്ച ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ നല്‍കുന്ന സന്ദേശം വ്യക്തമാണ്. കൊവിഡ് പ്രതിസന്ധിക്കിടയിലും പ്രവര്‍ത്തനം കൂടുതല്‍ മേഖലകല്‍ലേക്ക് വ്യാപിച്ച് സംഘടന പുതിയ ഔന്നത്യങ്ങള്‍ കീഴടക്കിയിരിക്കുന്നു. രാജ്യവ്യാപകമായിത്തന്നെ ശാഖകളുടെ എണ്ണം വര്‍ദ്ധിക്കുകയും, കൂടുതല്‍ യുവാക്കള്‍ സംഘടനാ പ്രവര്‍ത്തനങ്ങല്‍ലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ 2020 നെ അപേക്ഷിച്ച് പ്രവര്‍ത്തനം മുഴുവനായിത്തന്നെ പുനരാരംഭിക്കാന്‍ കഴിഞ്ഞ മറ്റേതെങ്കിലും സംഘടന ഉണ്ടെന്ന് തോന്നുന്നില്ല. നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും ശാഖകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. അഞ്ചു വര്‍ഷത്തിനിടെ ഒന്നേകാല്‍ ലക്ഷത്തോളം യുവാക്കളാണ് ‘ജോയിന്‍ ആര്‍എസ്എസ്’ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ സംഘടനയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. കൊവിഡ് രാജ്യത്ത് മഹാമാരിയായി പ്രഖ്യാപിച്ച ദിവസംതന്നെ അഞ്ചര ലക്ഷത്തോളം സംഘപ്രവര്‍ത്തകര്‍ വിവിധതരം സേവനങ്ങളുമായി രംഗത്തിറങ്ങി എന്നറിയുമ്പോള്‍ അതിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളൂ. ക്ഷേത്രങ്ങള്‍, സന്യാസാശ്രമങ്ങള്‍, ബുദ്ധവിഹാരങ്ങള്‍, ഗുരുദ്വാരകള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് വളരെയധികം പേര്‍ കൊവിഡ്കാല സേവനങ്ങള്‍ നടത്താന്‍ രംഗത്തിറങ്ങിയത് രാജ്യത്തുണ്ടായ ഉണര്‍വായി ആര്‍എസ്എസ് വിലയിരുത്തുന്നു.

രാജ്യത്തിനകത്തും പുറത്തുമുള്ള പല സാമൂഹ്യശാസ്ത്രജ്ഞന്മാരും ചിന്തകരും ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തെ അത്ഭുതത്തോടെയാണ് നോക്കിക്കാണാറുള്ളത്. ആശയാദര്‍ശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെയും, അതേസമയം കാലാനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ടും മുന്നേറുന്ന സംഘടന 2025 ല്‍ ജന്മശതാബ്ദി ആഘോഷിക്കാന്‍ പോവുകയാണ്. വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഇത് ആഘോഷിക്കുക. എണ്ണത്തിലും വണ്ണത്തിലും വളര്‍ന്നുകൊണ്ടിരിക്കുക എന്നതു മാത്രമല്ല സംഘത്തിന്റെ ലക്ഷ്യം. സാമൂഹ്യമാറ്റം സാധ്യമാക്കുക എന്നതുമാണ്. ഈ ദിശയില്‍ ജില്ലകള്‍ തോറും ഒരു മാതൃകാഗ്രാമം നിര്‍മിക്കാനാണ് സംഘം ആഗ്രഹിക്കുന്നത്. ഇതിനോടകംതന്നെ 400 ഗ്രാമങ്ങളില്‍ ഈ മാറ്റം പ്രകടമാണെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ വ്യക്തമാക്കുമ്പോള്‍ ഈ ലക്ഷ്യ പൂര്‍ത്തീകരണം ഒട്ടും അസാധ്യമല്ലെന്നു കാണാനാവും. ഓട്ടത്തില്‍ എല്ലാവരുടെയും മുന്നിലാവുകയല്ല, എല്ലാവരുമായും സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് സംഘത്തിന്റെ രീതിയെന്നും സര്‍കാര്യവാഹ് വിശദീകരിക്കുന്നു. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ സംഘപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടങ്ങളിലെ നല്ലവരായ മനുഷ്യരുടെ സഹകരണത്തോടെ സമൂഹത്തെ മാറ്റത്തിലേക്ക് വഴിതെളിക്കാനാവുമെന്നാണ് ആര്‍എസ്എസ് വിശ്വസിക്കുന്നത്. സംഘടിതബോധവും ദേശീയവികാരവും ശക്തിപ്പെടുന്നതിലൂടെ സമൂഹം ഭാവാത്മകമായ പരിവര്‍ത്തനത്തിന് വിധേയമാവും. പുതുതലമുറയില്‍പ്പെട്ട എസ്. സുദര്‍ശന്‍, വി. അനീഷ് എന്നിവര്‍ യഥാക്രമം പ്രാന്തപ്രചാരക്, സഹപ്രാന്തപ്രചാരക് എന്നീ ചുമതലകളില്‍ എത്തിയതും, ഇതുവരെ പ്രാന്തപ്രചാരകായിരുന്ന പി.എന്‍. ഹരികൃഷ്ണകുമാര്‍ കേരളം, തമിഴ്നാട് ഉള്‍പ്പെടുന്ന ദക്ഷിണ ക്ഷേത്ര സഹസമ്പര്‍ക്ക പ്രമുഖിന്റെ ചുമതലയിലേക്ക് മാറിയതും, ഒ.കെ. മോഹനന്‍ ദക്ഷിണ ക്ഷേത്ര പ്രചാരക് പ്രമുഖായതും ഇതുവരെ ആ സ്ഥാനം വഹിച്ചിരുന്ന പി.ആര്‍. ശശിധരന്‍ ദക്ഷിണ ക്ഷേത്ര കാര്യകാരി അംഗമായതും കേരളവുമായി ബന്ധപ്പെട്ട് പ്രതിനിധിസഭയിലുണ്ടായ പ്രഖ്യാപനങ്ങളാണ്.

കര്‍ണാവതിയിലെ ആര്‍എസ്എസ് പ്രതിനിധിസഭ അംഗീകരിച്ച പ്രമേയം മാറിയ കാലത്ത് എന്തൊക്കെയാണ് രാജ്യത്ത് ആവശ്യമെന്നും, ഏതുതരം വികസന മാതൃകയാണ് സ്വീകരിക്കേണ്ടതെന്നും വ്യക്തമാക്കുകയുണ്ടായി. സമൃദ്ധമായ പ്രകൃതിവിഭവങ്ങളും വിപുലമായ മാനവികശേഷിയും സംരംഭകത്വശേഷിയും ഭാരതത്തിന് ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് പ്രമേയത്തില്‍ പറയുന്നുണ്ട്. പരിസ്ഥിതി സൗഹൃദപരവും മനുഷ്യകേന്ദ്രീകൃതവുമായ തൊഴിലുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഗ്രാമീണ സമ്പദ് വ്യവസ്ഥ ശക്തമാകണമെന്നും, അത് വികേന്ദ്രീകരണത്തിനും ആനുകൂല്യങ്ങളുടെ തുല്യവിതരണത്തിനും പ്രാമുഖ്യം നല്‍കണമെന്നുമുള്ള പ്രമേയം മുന്നോട്ടുവയ്‌ക്കുന്ന കാഴ്ചപ്പാട് നീതിയുക്തമായ ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ നിര്‍മിതിക്ക് ആവശ്യമാണ്. പലതരം സ്വാധീനങ്ങളിലും സമ്മര്‍ദ്ദങ്ങളിലുംപെട്ട് പലരും കാണാതെ പോകുന്ന കാര്യമാണിത്. ഭാരതം എക്കാലത്തും സമ്പല്‍സമൃദ്ധമായിരുന്നു. വിഭവദാരിദ്ര്യം ഉണ്ടായിരുന്നില്ല. പക്ഷേ സമ്പത്തിന്റെ നീതിപൂര്‍വമായ വിതരണം സാധ്യമല്ലാതെപോയതാണ് സമൂഹത്തെ ദുര്‍ബലപ്പെടുത്തിയത്. തൊഴില്‍ തേടുന്ന മാനസികാവസ്ഥയില്‍നിന്ന് യുവാക്കള്‍ പുറത്തുവന്ന് തൊഴില്‍ സംരംഭകരായി മാറണമെന്ന പ്രതിനിധിസഭയുടെ നിര്‍ദ്ദേശത്തിന് ഇക്കാലത്ത് ഏറെ പ്രസക്തിയുണ്ട്. അതിവേഗം മാറുന്ന ആഗോള സാമ്പത്തിക സാഹചര്യങ്ങളുടെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ഒരു സമൂഹമെന്ന നിലയില്‍ പുതിയ വഴികള്‍ തേടുമ്പോള്‍ സമ്പദ്വ്യവസ്ഥയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത പ്രമേയത്തില്‍ ഊന്നിപ്പറയുന്നത് ശ്രദ്ധേയമാണ്. ഭാരതത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വ്വവും അല്ലാതെയുമുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇതിന് മാറ്റം വരുത്താന്‍ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള ആശയസംവാദങ്ങള്‍ ആവശ്യമാണെന്ന് സര്‍കാര്യവാഹ് പറയുന്നതില്‍ പുതിയ മുന്നേറ്റത്തിനുള്ള പാത തെളിയുന്നുണ്ട്.

Tags: indiaആര്‍എസ്എസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.